Thursday, February 19, 2009

നേതാവിന്റെ സ്വീകരണം

അനൗണ്‍സ്‌മെന്റ്‌ വാഹന ത്തിന്റെ ശബ്ദം കേട്ടുകൊണ്ടാണ്‌ ഉറുമ്പ്‌ ഉച്ചമയക്കത്തില്‍നിന്നും ഉണര്‍ന്നത്‌. എന്താ ണെന്നറിയാന്‍ ഉറുമ്പ്‌ പതിയെ റോഡി ലേക്കിറങ്ങി. അപ്പോ ഴാണ്‌ നേത ാവിന്റെ കേരള യാത്ര യോടനുബ ന്ധിച്ചു ള്ള വാഹന മാണ്‌ കടന്നുപോയതെന്ന്‌ ഉറുമ്പിനു മനസിലായത്‌.
വാഹനം പോയതി നുശേഷം ഉറുമ്പ്‌ തിരി കെ നടക്കാനൊ രുങ്ങിയ പ്പോഴാണ്‌ ഭൂമി കുലുങ്ങു ന്നതുപോലെ ഒരു ശബ്ദം കേട്ടത്‌. പെട്ടെന്ന്‌ ഞെട്ടി തിരിഞ്ഞു നോക്കിയ ഉറുമ്പ്‌ അന്തിച്ചു പോയി. ആന ചേട്ടന്‍ വളരെ വേഗതയില്‍ ഓടിവരി കയാണ്‌.
ആനയുടെ ഓട്ടം കണ്ടപ്പോള്‍ ഉറുമ്പിനു എന്തോ പന്തികേടു തോന്നി. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ്‌ ആനയുടെ മുതുകില്‍ ഒരു അമ്പ്‌ തറച്ചിരിക്കുന്നതു കണ്ടത്‌. കാ ര്യമറിയാനായി ഉറുമ്പ്‌ ഓടിവരുന്ന ആനയെ തടഞ്ഞു നിര്‍ത്തി.
എന്നിട്ട്‌ വിവരമന്വേഷിച്ചു. അപ്പോള്‍ ആന വേദനയോടെ പറഞ്ഞു, എടാ ഉറുമ്പേ... ഞാന്‍ നമ്മുടെ നേതാവിനു സ്വീകരണം കൊടുക്കുന്ന പരിപാടിക്കു പോയതാ.... പക്ഷേ അവിടെയുള്ളവര്‍ എന്നെ ശരിക്കും കൈകാര്യം ചെയ്‌തു വിട്ടു. അപ്പോള്‍ ഉറുമ്പു ചോദിച്ചു, ചേട്ടന്‍

മുഖ്യമന്ത്രിയുടെ ഗ്രൂപ്പുകാരനാണെന്ന്‌ അവന്‍മാരോടു പറഞ്ഞോ,.... അതുകൊ ണ്ടാണോ അവന്‍മാര്‍ ചേട്ടന്റെ പുറത്ത്‌ അമ്പും വില്ലും തറച്ചുവിട്ടത്‌?.... ഇതുകേട്ട ആന പറഞ്ഞു, എടാ.... അതുകൊ ണ്ടൊന്നും അല്ല,... ഞാന്‍ പരിപാടി സ്ഥലത്തു ചെന്നപ്പോള്‍ നേതാവ്‌ എല്ലാവരുടേയും സ്വീകരണം ഏറ്റുവാ ങ്ങി ക്കൊണ്ട്‌ നില്‍ക്കുകയായിരു ന്നു.
അപ്പോള്‍ എനിക്കും തോന്നി ഒരു മാല
യിട്ടാല്‍ കൊള്ളാ മെന്ന്‌. ഞാന്‍ പെട്ടെ ന്ന്‌ ഒരു മാലയും വാങ്ങി ജന ക്കൂട്ടത്തി നിടയി ലൂടെ സ്‌റ്റേജി നടു ത്തേക്ക്‌ നടന്നു.
അപ്പോള്‍ നമ്മുടെ നേതാവ്‌ മറ്റൊരാളു ടെ കയ്യില്‍നിന്ന്‌ പൂക്കള്‍ കൊണ്ട്‌ അലങ്കരിച്ച അമ്പും വില്ലും സ്വീകരി ക്കുകയായിരുന്നു.
ഞാന്‍തുമ്പി ക്കയ്യില്‍ മാലയുയര്‍ത്തി സ്‌റ്റേജിനടുത്തേ ക്കു നടന്നുപോയപ്പോള്‍ ഏതോ ഒരുത്തന്‍ പിറകില്‍നിന്നും വിളിച്ചു പറഞ്ഞു ,.. ...... സഖാക്കളേ....... നമ്മുടെ നേതാവിനെ തല്ലാനായി മുഖ്യന്റെ ഗ്രൂപ്പുകാരന്‍ മദമിളകിയ ആനയെ പറഞ്ഞു വിട്ടിരിക്കുകയാ.....
ഇതു കേട്ട നേതാവ്‌ പെട്ടെന്ന്‌ കയ്യിലിരുന്ന അമ്പും വില്ലും എന്റെ നേര്‍ക്കു പ്രയോഗിച്ചു.
അമ്പ്‌ വന്നു മുതുകത്തു തറച്ച ഞാന്‍ അവിടെനിന്നും ജീവനുംകൊണ്ട്‌ പാഞ്ഞു വരികയായിരുന്നു........

വാലന്റൈന്‍ സമ്മാനം


വാലന്റൈന്‍ ദിനാഘോഷത്തിനുശേഷം ഉറുമ്പിനെ കാണാത്തതുമൂലം ഉറുമ്പിന്റെ വീട്ടിലേക്കു പോകാന്‍ ആന തീരുമാനിച്ചു. ഉറുമ്പിന്റെ വീട്ടില്‍ ചെന്നപ്പോഴതാ വീടിനു മുമ്പില്‍ ഒരു കൂമ്പാരം. ആന ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അത്‌ പിങ്കു നിറത്തിലുള്ള കുറെ തുണികളാണെന്നു മനസിലായി. അപ്പോഴാണ്‌ അതിനുള്ളില്‍നിന്നും അയ്യോ.... ശ്വാസം മുട്ടുന്നേ.... ആരെങ്കിലും രക്ഷിക്കണേ.. എന്ന ശബ്ദം കേട്ടത്‌. ആന പെട്ടെന്ന്‌ തുണിക്കെട്ടുകള്‍ എടുത്തുമാറ്റി. അപ്പോള്‍ ഉറുമ്പ്‌ അവശനായി തുണിക്കെട്ടിനടിയില്‍നിന്നും എണീറ്റു വന്നു. ഇതുകണ്ടിട്ട്‌ ഒന്നും മനസിലാവാതെ ആന ചോദിച്ചു? എടാ... എന്താ പറ്റിയത്‌.. നീയെങ്ങനെയാ ഈ തുണിക്കുള്ളിലകപ്പെട്ടത്‌.? അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ചേട്ടാ, ഞാന്‍ കഴിഞ്ഞദിവസം നമ്മുടെ കവലയിലൂടെ നടന്നു വരുമ്പോള്‍ കുറെ ആണുങ്ങളും പെണ്‍കുട്ടികളും തമ്മില്‍ വഴിയരികില്‍നിന്ന്‌ ഭയങ്കര വര്‍ത്തമാനം. ഇതു കണ്ട്‌ സഹിക്കാന്‍ വയ്യാതെ ഞാന്‍ അവരോടു പറഞ്ഞു, ഇന്നത്തോടെ ഇതൊക്കെ നിര്‍ത്തിക്കോണം, ഇനി മേലില്‍ ഇതാവര്‍ത്തിച്ചാല്‍ നിന്നെയൊക്കെ പിടിച്ചു കെട്ടിച്ചു വിടും. ഇതുകേട്ട്‌ അവിടെനിന്ന പിള്ളേര്‌ പെട്ടെന്നുതന്നെ ഓടിപ്പോയി. ഓടുന്ന വഴിക്ക്‌ ഒരുത്തന്‍ എന്നോടു വിളിച്ചു പറഞ്ഞു, എടാ.... പീക്കിരി ഉറുമ്പേ.... നിന്നെ ഞങ്ങള്‍ വാലന്റൈന്‍സ്‌ ദിനത്തില്‍കണ്ടോളാം.... നിനക്കു ഞങ്ങള്‍ ഒരു സമ്മാനം അയച്ചു തരുന്നുണ്ട്‌, നീ സൂക്ഷിച്ചോ..... ഇത്രയും പറഞ്ഞിട്ട്‌ ഉറുമ്പ്‌ ആനയോടു പറഞ്ഞു, അവന്‍മാര്‍ എനിക്ക്‌ അയച്ചുതന്ന തുണിക്കെട്ടുകളാ ഇതുമുഴുവന്‍, ഇതില്‍ നിറയെ അടിവസ്‌ത്രങ്ങളാ ചേട്ടാ...... എന്നിട്ട്‌ ഉറുമ്പ്‌ വളരെ വിഷമത്തോടുകൂടി അവിടെ തളര്‍ന്നിരുന്നു. അപ്പോള്‍ ആന ഉറുമ്പിനെ സമാധാനിപ്പിക്കാനായി അടുത്തേക്കു വന്നതും ഉറുമ്പ്‌ ചാടിയെണീറ്റ്‌ പൊട്ടിച്ചിരിച്ചതും ഒരുപോലെയായിരുന്നു. അതിശയത്തോടെ ആന ഉറുമ്പിനോടു ചോദിച്ചു, എടാ നിനക്കെന്താ പറ്റിയത്‌... പക്ഷേ ഉറുമ്പ്‌ ചിരി നിര്‍ത്തിയില്ല... ഉറുമ്പ്‌ ആര്‍ത്തു ചിരിക്കുകയാണ്‌,,, സഹികെട്ട്‌ ആന ഉറുമ്പിനോടു ചോദിച്ചു എടാ..... നീയെന്തിനാ ഇങ്ങനെ പൊട്ടിച്ചിരിക്കുന്നത്‌... അപ്പോള്‍ ചിരിയടക്കിക്കൊണ്ട്‌ ഉറുമ്പ്‌ പറഞ്ഞു, അതേ.... ഞാന്‍ ചേട്ടന്റെ കാര്യമോര്‍ത്തു പോയതാ. ആന ചോദിച്ചു, എന്റെ കാര്യമോര്‍ത്തെങ്ങനാ നിനക്കു ചിരിവന്നത്‌? ഇതുകേട്ട ഉറുമ്പു പറഞ്ഞു... ചേട്ടാ...
എന്റെ സ്ഥാനത്തു ചേട്ടനെങ്ങാനുമായിരുന്നെങ്കില്‍ ഈ വസ്‌ത്രങ്ങള്‍ അയച്ചു തന്നവന്‍മാര്‍ തെണ്ടിപ്പോയേനെ...

Monday, February 2, 2009

തീര്‍ഥാടനം

ഒരു നിലവിളി കേട്ടുകൊണ്ടാണ്‌ ആന ഉറക്കമുണര്‍ന്നത്‌. ശബ്ദം കേട്ട്‌ വീടിനു വെളിയിലേക്കിറങ്ങിയ ആന ഉറുമ്പിന്റെ ഭാര്യ ഒരു എഴുത്തും പിടിച്ചുകൊണ്ട്‌ കരഞ്ഞുവരുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. കാര്യം തിരക്കിയ ആനയോട്‌ ഉറുമ്പിന്റെ ഭാര്യ പറഞ്ഞു, എന്റെ ആനച്ചേട്ടാ... ഉറുമ്പേട്ടന്‍ തീര്‍ഥാടനത്തിനു പോയിരിക്കുകയാ... ഇനി ഒരു മാസം കഴിഞ്ഞേ വീട്ടിലേക്കുള്ളൂ എന്നൊരു എഴുത്തും എഴുതിവച്ച്‌ എന്റെ ഉറുമ്പേട്ടന്‍ പോയി... ആന ഉറുമ്പിന്റെ ഭാര്യയെ സമാധാനിപ്പിച്ചു. എന്നിട്ട്‌ പരിഹാരമുണ്ടാക്കാം എന്നു പറഞ്ഞിട്ട്‌ ഉറുമ്പിനെത്തിരക്കിയിറങ്ങി. ആന നടന്നു നടന്ന്‌ മംഗലാപുരംവരെയെത്തി. അപ്പോഴതാ ഒരാള്‍ എന്നെ കൊല്ലല്ലേ എന്നും പറഞ്ഞ്‌ നിലവിളിച്ചുകാണ്ട്‌ ഓടി വരുന്നു.... തൊട്ടുപിറകേ ഒരുപറ്റം ചെറുപ്പക്കാര്‍ കമ്പിവടിയും വടിവാളുമായി ഓടിവരുന്നുമുണ്ട്‌. ഓടിവരുന്നയാളെ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ്‌ അത്‌ ഉറുമ്പാണെന്ന്‌ ആനയ്‌ക്ക്‌ മനസിലായത്‌. പെട്ടെന്ന്‌ ആന ചിന്നം വിളിച്ചുകൊണ്ട്‌ റോഡിനു മുന്നിലേക്കിറങ്ങി. ആനയുടെ ചിന്നം വിളി കേട്ടതും കമ്പിവടിയും വാളുമായും മറ്റും വന്നവര്‍ ജീവനുംകൊണ്ട്‌ തിരിച്ചോടി. അപ്പോള്‍ ഉറുമ്പ്‌ അണച്ചുകൊണ്ട്‌ ആനയോടു പറഞ്ഞു... ആനച്ചേട്ടാ.... ചേട്ടന്‍ വന്നില്ലായിരുന്നെങ്കില്‍ അവര്‍ എന്നെ കൊന്നേനെ.... ഹൊ.... ഏതായാലും രക്ഷപെട്ടു. അപ്പോള്‍ ആന ചോദിച്ചു... നിന്നെയെന്തിനാ അവരെല്ലാംകൂടി ഓടിച്ചത്‌. എന്തിനാ അവര്‍ നിന്റെ പിറകേ കമ്പിയും വടിയുമായി ഓടിവന്നത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു. എന്റെ ചേട്ടാ... ഞാന്‍ ഒരു തീര്‍ഥാടനത്തിനായിറങ്ങിയതാ.... അങ്ങനെ നടന്നു വരുന്നവഴി ഒരു കെട്ടിടത്തില്‍ ചെറിയ ബഹളം കേട്ടു. എന്താണെന്നറിയാന്‍ ഞാനവിടേക്കു കയറി നോക്കി. അതാ ഇത്രയും പ്രശ്‌നമായത്‌. അപ്പോള്‍ ആന ചോദിച്ചു, കെട്ടിടത്തില്‍ കയറി നോക്കിയ നിന്നെയെന്തിനാ കുറേപ്പേര്‍ വാളും വടിയുമായി ഓടിച്ചത്‌. ഇതു കേട്ട ഉറുമ്പ്‌ ആനയോട്‌ ശ്വാസം വിട്ട്‌ നേരെ നിവര്‍ന്നുകൊണ്ട്‌ പറഞ്ഞു,... ചേട്ടാ... ഞാന്‍ എത്തി നോക്കിയ കെട്ടിടം ഒരു നിശാക്ലബായിരുന്നു. അവിടെ കുറേ ആണുങ്ങളും പെണ്ണുങ്ങളും ഡാന്‍സു ചെയ്യുന്നതുംകണ്ട്‌ ഞാനങ്ങനെ നില്‍ക്കുകയായിരുന്നു. പെട്ടെന്ന്‌ അവിടേക്ക്‌ കുറെപ്പേര്‍ ഓടിവന്ന്‌ അവടെയുണ്ടായിരുന്ന പെണ്ണുങ്ങളെയെല്ലാം തല്ലാന്‍ തുടങ്ങി. ഇതുകണ്ട്‌ എനിക്കു സഹിച്ചില്ല. അപ്പോള്‍ ഞാന്‍ അങ്ങോട്ടു കേറിച്ചെന്ന്‌ അവന്‍മാരോടു പറഞ്ഞു....... നിര്‍ത്തെടാ......... ധൈര്യമുണ്ടെങ്കില്‍ ആണുങ്ങളോടു പോരിനു വാടാ.... ഞാന്‍ ഇങ്ങനെ പറഞ്ഞതും.... എന്റെ ചേട്ടാ... പത്തമ്പതു ചെറുപ്പക്കാര്‍ വാളും വടിയും കുന്തവുമായി എന്റെ നേര്‍ക്കു പാഞ്ഞടുത്തു. ഒരു വിധത്തില്‍ ഞാനവിടുന്നു ജീവനുംകൊണ്ട്‌ ഓടി വരുകയായിരുന്നു. ഹൊ...... ചേട്ടന്‍ തക്ക സമയത്തു വന്നില്ലായിരുന്നെങ്കില്‍.... എന്നെ അവന്‍മാര്‍ ശരിയാക്കിയേനെ.