Saturday, September 11, 2010

തുമ്പിക്കൈ വുവുസല


ലോകകപ്പിനുശേഷം ദക്ഷിണാഫ്രിക്കയില്‍നിന്നു നാട്ടിലേക്കുള്ള ആനയുടെയും ഉറുമ്പിന്റെയും വരവിനെ ആവേശപൂര്‍വം സ്വീകരിക്കാന്‍ തയാറായിരിക്കുകയായിരുന്നു നാട്ടുകാര്‍. നാടാകെ കൊടിതോരണങ്ങളും കമാനങ്ങളുംകൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ആകെപ്പാടെ ഒരു ഉത്സവ പ്രതീതിയിലായിരുന്നു നാട്ടുകാര്‍. അപ്പോഴാണ് ആനയും ഉറുമ്പും എത്തിച്ചേര്‍ന്നു എന്ന വാര്‍ത്ത നാട്ടിലാകെ പരന്നത്. ഉടന്‍തന്നെ ഏവരും കൊട്ടും കുരവയുമൊക്കെയായി ഇരുവരേയും സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. അവിടെയെത്തി കാത്തിരുന്നപ്പോഴതാ തങ്ങളുടെ പ്രിയപ്പെട്ട ആനയും ഉറുമ്പും കടന്നുവരുന്നു. ആനപ്പുറത്തേറിയാണ് ഉറുമ്പിന്റെ വരവ്. ഉറുമ്പിന്റെ ഒരുകൈയില്‍ ഫുട്‌ബോളും മറുകൈയില്‍ തോക്കുപോലെ എന്തോ ഒന്നും ഉണ്ട്. അങ്ങനെ ഇരുവരും അടുത്തെത്തിയപ്പോഴാണ് എല്ലാവരുടേയും ശ്രദ്ധ ആനയിലേക്കു തിരിഞ്ഞത്. ആനയുടെ തുമ്പിക്കൈയാകെ തുണികൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. പെട്ടെന്ന് ആള്‍ക്കാരെല്ലാം ആനയ്ക്കു ചുറ്റും കൂടി. എന്നിട്ട് ചോദിച്ചു: ചേട്ടാ... നിങ്ങള്‍ ഇവിടെനിന്നും പോകുമ്പോള്‍ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ. ഇപ്പോള്‍ എന്തുപറ്റി. അപ്പോള്‍ ആനയുടെ മുകളിലിരുന്ന ഉറുമ്പ് പറഞ്ഞു: നിങ്ങളാരും പരിഭ്രമിക്കേണ്ട... ആനച്ചേട്ടന് ഫുട്‌ബോള്‍ ലോകകപ്പില്‍ ബ്രസീലും അര്‍ജന്റീനയും തമ്മില്‍ നടന്ന കളിയുടെ ഓര്‍മയ്ക്കായി ആഫ്രിക്കക്കാര്‍ }ല്‍കിയ സമ്മാനമാ തുമ്പിക്കൈയില്‍ കെട്ടിയിട്ടിരിക്കുന്നത്. അപ്പോള്‍ ഏവരും അതിശയത്തോടെ ഉറുമ്പിനോടു ചോദിച്ചു: എന്തു സമ്മാനമാ ആനച്ചേട്ടനു കിട്ടിയത? ഇതു കേട്ട ഉറുമ്പു ചിരിച്ചുകൊണ്ടു പറഞ്ഞു: ആവേശം നിറഞ്ഞ മത്സരമായിരുന്നു ബ്രസീലും അര്‍ജന്റീനയും തമ്മില്‍ നടന്നത്. മത്സരം തുടങ്ങി കുറെക്കഴിഞ്ഞപ്പോള്‍ ബ്രസീലുകാര്‍ അര്‍ജന്റീനയ്‌ക്കെതിരേ ആദ്യം ഗോളടിച്ചു. തൊട്ടുപിന്നാലെ അര്‍ജന്റീന ബ്രസീലിനെതിരേ ഗോളടിച്ചു. അങ്ങനെ ഇരുടീമുകളും ആവേശപൂര്‍വം മരണക്കളിതന്നെയായിരുന്നു പുറത്തെടുത്തത്. അവസാനം കളിതീരാന്‍ അഞ്ചു മിനിട്ടു ബാക്കിയുള്ളപ്പോള്‍ ബ്രസീല്‍ താരങ്ങള്‍ അര്‍ജന്റീനയുടെ പോസ്റ്റിലേക്ക് ഗോളടിക്കാനായി കുതിച്ചു വരികയായിരുന്നു. അപ്പോള്‍ ഇതുകണ്ടു സഹിക്കവയ്യാതെ അര്‍ജന്റീനയുടെ ഫാനായ നമ്മുടെ ആനച്ചേട്ടന്‍ പൊടുന്നനെ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയിട്ട് തന്റെ തുമ്പിക്കൈയുയര്‍ത്തി ഒറ്റ അലര്‍ച്ച. പെട്ടെന്ന് എല്ലാവരും ഞെട്ടിത്തരിച്ചുപോയി. അങ്ങനെ ബ്രസീലിന് ഗോളടിക്കാനുള്ള അവസരവും നഷ്ടപ്പെട്ടു. ഒടുവില്‍ ഇരു ടീമുകളും സമനിലയോടെത്തന്നെ കളി അവസാനിപ്പിക്കേണ്ടി വന്നു. അപ്പോഴാണ് ബ്രസീലിന്റെ ആരാധകരില്‍ ഒരുത്തന്‍ അവിടെക്കൂടിനിന്നവരോടു വിളിച്ചു പറഞ്ഞു.... എടാ ആ കാണുന്ന ആനയാണ് നമ്മുടെ താരങ്ങളുടെ ഗോളടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയത്. എന്നിട്ട് ആനയുടെ തുമ്പിക്കൈ നോക്കിക്കൊണ്ട് അവന്‍ ആക്രോശിച്ചു... തല്ലിയൊടിക്കെടാ അവന്റെ വുവുസല.... ഇനി മേലില്‍ ഇവന്‍ കളിക്കളത്തില്‍വന്ന് വുവുസല ഊതരുത്.

Friday, July 9, 2010

Monday, March 29, 2010

വെടിമരുന്ന്

അമൃത്സറില്‍ ദേശീയ കായികമേള റിപ്പോര്‍ട്ടുചെയ്യാന്‍പോയ ഉറുമ്പിനെ ഒരു പാഠം പഠിപ്പിക്കണമെന്നു ആന വിചാരിച്ചു. കാരണം ആനയുടെ ലാപ്‌ടോപ്പ് തട്ടിയെടുത്തുകൊണ്ടാണ് ഉറുമ്പ് ഒരാഴ്ചത്തെ കായിമമേളയ്ക്കായി പഞ്ചാബിലേക്കു കടന്നത്. ഇതിന്റെ അരിശം തീര്‍ക്കാനായി ഉറുമ്പു വരുന്നതും കാത്തിരിക്കുകയായിരുന്നു ആന. അപ്പോഴാണ് ആനയ്ക്ക് ഫോണ്‍ വന്നത്. ഫോണില്‍ സംസാരിച്ചത് ഉറുമ്പായിരുന്നു. അമൃത്സറിലെ ഒരാഴ്ചത്തെ ജീവിതം നന്നേ ബുദ്ധിമുട്ടായിരുന്നെന്നും തണുപ്പു സഹിക്കാനാവാതെ താന്‍ തിരികെപ്പോന്നെന്നും ഉടന്‍തന്നെ റെയില്‍വേ സ്റ്റേഷനിലെത്തുമെന്നും ഉറുമ്പ് ഫോണിലൂടെ ആനയോടു പറഞ്ഞു. ഇതുകേട്ട് ആനയ്ക്കു സന്തോഷമായി. ആന ഉടന്‍തന്നെ ഉറുമ്പിനെ സ്വീകരിക്കാനായി റെയില്‍വേ സ്റ്റേഷനിലേക്കു പുറപ്പെട്ടു. ഉറുമ്പ് ട്രെയിനില്‍നിന്നിറങ്ങിയാലുടന്‍ അവനിട്ട് രണ്ടെണ്ണം കൊടുക്കണമെന്നും മനസില്‍ വിചാരിച്ചുകൊണ്ടായിരുന്നു ആന പോയത്. അങ്ങനെ ആന റെയില്‍വേ സ്‌റ്റേഷനിലെത്തി. അവിടെയത്തിയപ്പോഴാണ് ഉറുമ്പു വന്ന ട്രെയിന്‍ അല്‍പം മുമ്പാണ് കടന്നുപോയതെന്ന്. പെട്ടെന്ന് ആനയ്ക്ക് വീണ്ടും ഫോണ്‍ വന്നു. ആനച്ചേട്ടാ... ഞാന്‍ ഇങ്ങെത്തി. ചേട്ടനെ റെയില്‍വേ സ്‌റ്റേഷനില്‍ കാണാഞ്ഞതുകൊണ്ട് ഞാന്‍ ഒരു ഓട്ടോ വിളിച്ച് ഇങ്ങ് വീട്ടിലേക്കു പോന്നു. അപ്പോള്‍ ആന ചോദിച്ചു, എടാ ഉറുമ്പേ.. നീ ഇപ്പോള്‍ എന്തെടുക്കുവാ.. ഉറുമ്പു പറഞ്ഞു, ചേട്ടാ... അവിടുത്തെ കാലാവസ്ഥ പിടിക്കാഞ്ഞതിനാല്‍ ഞാന്‍ ഇവിടെ അല്‍പനേരം തീ കായുവാ... ചേട്ടന്‍ നേരെ വീട്ടിലേക്കു പോര്. ഞാന്‍ ഇവിടെത്തന്നെയുണ്ടാകും. ഇതുകൂടി കേട്ടപ്പോള്‍ ആനയ്ക്ക് എന്തെന്നില്ലാത്ത കലിയായി. അന മനസിലോര്‍ത്തു; അവന്‍ സുഖവാസവും കഴിഞ്ഞ് എന്റെ ലാപ്‌ടോപ്പ് തിരികെത്തരാതെ വീട്ടില്‍പ്പോയിരിക്കുന്നു. ഇന്നവനെ ശരിയാക്കണം. എന്നിട്ട് ആന ഉറുമ്പിന്റെ വീട്ടിലേക്കു കുതിച്ചു. ഉറുമ്പിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാലോചിച്ചുകൊണ്ടായിരുന്നു ആനയുടെ പോക്ക്. പോകുന്നവഴിക്ക് റോഡിനു വശത്തുള്ള ഒരു മെഡിക്കല്‍ സ്‌റ്റോറിന്റെ ബോര്‍ഡ് ആനയുടെ ശ്രദ്ധയില്‍പ്പെട്ടത്. എല്ലാവിധ മരുന്നുകളും ഇവിടെ ലഭിക്കും എന്നെഴുതി വച്ചിരിക്കുന്നതുകണ്ടപ്പോള്‍ ആനയുടെ മനസില്‍ എന്തോ തെളിഞ്ഞു. അതുതന്നെയുമല്ല ഉറുമ്പ് തീ കാഞ്ഞുകൊണ്ടിരിക്കുകയാണെന്ന വിവരവും ആന മനസിലോര്‍ത്തു. പെട്ടെന്ന് ആന വഴിയരികിലുള്ള മെഡിക്കല്‍ സ്‌റ്റോറിലേക്കു കയറി. എന്നിട്ട് അവിടെയുണ്ടായിരുന്ന ആളോടു ചോദിച്ചു, ചേട്ടാ ഇവിടെ എന്തൊക്കെകിട്ടും. മെഡിക്കള്‍ ഷോപ്പുടമ പറഞ്ഞു, ആനച്ചേട്ടാ... ഇവിടെ എഴുതിവച്ചിരിക്കുന്ന ബോര്‍ഡു കണ്ടില്ലേ... ഇവിടെ എല്ലാവിധ മരുന്നുകളും ലഭ്യമാണ്. അപ്പോള്‍ ആന വീണ്ടും ചോദിച്ചു, എല്ലാ മരുന്നുകളും ഇവിടെ കിട്ടുമോ..? മെഡിക്കല്‍ ഷോപ്പുകാരന്‍ വീണ്ടു പറഞ്ഞു, എന്താ സംശയം എല്ലാ മരുന്നുകളും ഇവിടെ ലഭിക്കും. അപ്പോള്‍ ആന പറഞ്ഞു, എന്നാല്‍ എനിക്ക് പത്തു രൂപയുടെ വെടിമരുന്നു വേണം... ആ കള്ളന്‍ ഉറുമ്പിനെ ഒരു പാഠം പഠിപ്പിക്കാനാ.....

സ്ഥലംമാറ്റം

റേഷന്‍കടയില്‍നിന്നും അരിമോഷ്ടിച്ചതിന് ഉറുമ്പ് പിടിയിലായെന്ന് നാടെങ്ങും വാര്‍ത്ത പരന്നു. ഉറുമ്പിനെ പോലീസുകാര്‍ തല്ലിച്ചതച്ചെന്നുവരെയാണ് നാട്ടുകാര്‍ പറഞ്ഞുകൊണ്ടു നടക്കുന്നത്. ഇതറിഞ്ഞ ആന ഉറുമ്പിനെ കാണാനായി പോലീസ് സ്‌റ്റേഷനിലേക്കു കുതിച്ചു. അവിടെച്ചെന്നപ്പോഴതാ സ്‌റ്റേഷനു മുമ്പില്‍ ഒരു ലോറി നിറയെ അരിച്ചാക്കുമായി കിടക്കുകയാണ്. ഇത്രയം അരി മോഷ്ടിച്ച ഉറുമ്പിന് ജാമ്യം പോലും കിട്ടില്ലെന്നു മനസില്‍ വിചാരിച്ചുകൊണ്ട് ആന പോലീസ് സ്‌റ്റേഷനിലുള്ളിലേക്കു കടന്നു. അപ്പോള്‍ അവിടുത്ത കാഴ്ചകണ്ട് ആന അമ്പരന്നുപോയി. ഉറുമ്പ് എസ്.ഐയോടൊപ്പമിരുന്ന് ചായ കുടിക്കുകയാണ്്. കാലിന്‍മേല്‍ കാലും വച്ചുകൊണ്ട് ഉറുമ്പ് ഗമയിലാണ് ഇരിക്കുന്നത്. ഇടയ്ക്ക് തമാശ പറഞ്ഞുകൊണ്ട് എസ്.ഐയുടെ തോളിലും തട്ടുന്നുണ്ട്. അല്‍പനേരം കഴിഞ്ഞപ്പോള്‍ ഉറുമ്പ് സ്റ്റേഷനു വെളിയിലേക്കിറങ്ങി. അപ്പോള്‍ ആനയെ കണ്ട ഉറുമ്പു ചോദിച്ചു, അല്ലാ.... ആനച്ചേട്ടനെന്താ ഇവിടെ.... ഉറുമ്പിന്റെ ചോദ്യം കേട്ടപ്പോള്‍ ആന പറഞ്ഞു,... എടാ... നിന്നെ പോലീസ് പിടിച്ചതറിഞ്ഞ് സ്റ്റേഷനിലേക്കു വന്നതാ ഞാന്‍. ഇതുകേട്ട ഉറുമ്പ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു,.... എന്റെ ആനച്ചേട്ടാ.... ഈ പോലീസും പട്ടാളമെന്നൊക്കെപ്പറഞ്ഞാല്‍ വെറും നിസാര കാര്യമല്ലേ. ഇതുകേട്ട ആന പറഞ്ഞു... നീ ഭയങ്കരന്‍ തന്നെ... ഒരു ലോറിനിറയെ അരിച്ചാക്കും കടത്തിക്കൊണ്ടു പോയ നിന്നെ പോലീസ് പിടിച്ചിട്ട് ഒന്നും ചെയ്തില്ലെന്നു പറയുമ്പോള്‍ എനിക്കു വിശ്വസിക്കാനാവുന്നില്ല... എന്നാലും എന്തു പണിയാടാ നീ ഒപ്പിച്ചത്. അപ്പോള്‍ ഉറുമ്പു പറഞ്ഞു,,.........എന്റെ ആനച്ചേട്ടാ... ചേട്ടന്‍ ആരോടും പറയരുത്.. അരിയും കടത്തിക്കോണ്ടുപോയ എന്നെ എസ്.ഐ പിടികൂടിയപ്പോള്‍ ഞാനൊരു നമ്പറിട്ടതാ.....പാവം നമ്മുടെ എസ്.ഐ പേടിച്ചുപോയി. അപ്പോള്‍ ആന ചോദിച്ചു,... നീ എന്താ എസ്‌ഐയോടു പറഞ്ഞത്. ഉറുമ്പു പറഞ്ഞു... എന്നെ എസ്.ഐ പിടിച്ചപ്പോള്‍ ഞാന്‍ രഹസ്യത്തില്‍ അയാളോടു പറഞ്ഞു. സാര്‍... ഈ ലോറിയിലുള്ള അരിമുഴുവന്‍ നമ്മുടെ മന്ത്രി എനിക്കു തന്നതാ... അരിയും ലോറിയും സാറാണു പിടിച്ചതെന്നു മന്ത്രിയെങ്ങാനും അറിഞ്ഞാലത്തെ സ്ഥിതി അറിയാമല്ലോ.... ഇതുകേട്ടപ്പോഴേ പാവം നമ്മുടെ എസ്.ഐ എന്നോടു പറയുവാ ഞാനൊരു തമാശപറഞ്ഞതല്ലേ... ഉറുമ്പേട്ടന്‍ ധൈര്യമായി വീട്ടില്‍ പൊക്കോ.. എല്ലാം ഞാന്‍ നോക്കിക്കോളാമെന്ന്.

ആനയുടെ ധീരത


ആംബുലന്‍സിന്റെ ചൂളംവിളികേട്ടാണ് ഉറുമ്പ് ഞെട്ടിയുണര്‍ന്നത്. വീടിനു മുറ്റത്തിറങ്ങിനോക്കിയ ഉറുമ്പ് അന്തംവിട്ടുപോയി. നിരനിരയായി ആംബുലന്‍സും ഫയര്‍ഫോഴ്‌സും ചീറിപ്പായുകയാണ്. എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് ഉറുമ്പിനു മനസിലായി. ഉറുമ്പ് പിന്നീട് ഒന്നും ചിന്തിച്ചില്ല. വാഹനങ്ങള്‍ക്കു പിറകേ ഉറുമ്പും വച്ചുപിടിച്ചു. അവിടെച്ചെന്നപ്പോഴതാ ഒരു ബസ് പുഴയില്‍ വീണുകിടക്കുകയാണ്. കുറെപ്പേര്‍ നീന്തലറിയാതെ മുങ്ങിത്താഴുകയാണ്. പുഴക്കരയിലാകെ ജനങ്ങള്‍ വട്ടംകൂടി നില്‍ക്കുന്നു. എല്ലാവരും ബഹളം വച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഉറുമ്പ് ജനങ്ങളെയെല്ലാം തള്ളിമാറ്റിക്കൊണ്ട് പുഴയിലേക്ക് എടുത്തു ചാടി. എന്നിട്ട് മുങ്ങിത്താഴ്ന്നുകൊണ്ടിരുന്നവരെയൊക്കെ സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് ഒരു വിധത്തില്‍ വലിച്ചു കരയിലേക്കടുപ്പിക്കുകയാണ്. ഏറെനേരം പണിപ്പെട്ടതിനുശേഷം ഉറുമ്പ് വളരെ ക്ഷീണിതനായി കരയ്ക്കു കയറി. അപ്പോഴതാ കരയില്‍ കുറെപ്പേര്‍ വട്ടംകൂടിനില്‍ക്കുന്നു. അവിടെന്താ സംഭവിച്ചതെന്നറിയാനായി ഉറുമ്പ് അങ്ങോട്ടേക്കു ചെന്നു. അപ്പോഴതാ ആനച്ചേട്ടനെ നാട്ടുകാരെല്ലാം പൂമാലയിട്ടു സ്വീകരിക്കുകയാണ്. കൂടാതെ ചാനലുകാരും പത്രക്കാരുമൊക്കെ ആനച്ചേട്ടന്റെ ചുറ്റും കൂടിയിട്ട് ഓരോന്നു ചോദിക്കുന്നു. ഇതുകണ്ട് ഉറുമ്പിന് അസൂയതോന്നിയെങ്കിലും കാര്യമാക്കാതെ ആനയുടെ അടുത്തേക്ക് ഉറുമ്പ് നടന്നു ചെന്നു. എന്നിട്ട് ആനയോടു ചോദിച്ചു, ചേട്ടാ.... ചേട്ടനെപ്പോഴാ എത്തിയത്. എന്തിനാ ചേട്ടനെ ചാനലുകാരെല്ലാംകൂടി വളഞ്ഞു നില്‍ക്കുന്നത്. അപ്പോള്‍ ആന പറഞ്ഞു,... എടാ.. എന്തു ചെയ്യാനാ... ഇവിടെ ബസ് പുഴയിലേക്കു മറിഞ്ഞപ്പോള്‍ ആളുകളെയൊക്കെ രക്ഷപ്പെടുത്തിയതിനാ എല്ലാവരും എന്നെ സ്വീകരിക്കുന്നത്. ഇതൊന്നും വേണ്ടെന്ന് ഞാന്‍ ഇവരോടു പറഞ്ഞതാ... പക്ഷേ എന്തുചെയ്യാം.... എല്ലാവര്‍ക്കും എന്റെ ഫോട്ടോ വേണമെന്നാ പറയുന്നത്. അതു തന്നെയുമല്ല... ജീവന്‍ പണയപ്പെടുത്തി ഞാന്‍ ജനങ്ങളെയൊക്കെ രക്ഷപ്പെടുത്തിയത് എങ്ങിനെയെന്നാ ഇവരെല്ലാംകൂടി ചോദിക്കുന്നത്. അപ്പോള്‍ ഉറുമ്പു മനസില്‍ വിചാരിച്ചു.....ഹും.... ഇവിടെ അപകടമുണ്ടായപ്പോള്‍ ഞാനാണ് ആദ്യമെത്തിയതും പുഴയിലേക്ക് എടുത്തു ചാടിയതും.... എന്നിട്ട് തടിയനായ ആനച്ചേട്ടന് നാട്ടുകാരുടെ സ്വീകരണവും. എങ്കിലും ഇതൊന്നും പുറത്തു കാണിക്കാതെ ഉറുമ്പ് ആനയോടു ചോദിച്ചു,... അല്ലാ... ചേട്ടന് നീന്തലറിയത്തില്ലെന്നല്ലേ ഇന്നാളു പറഞ്ഞത്. പിന്നെന്തു ധൈര്യത്തിലാ ചേട്ടന്‍ പുഴയിലേക്ക് എടുത്തു ചാടിയത്. അപ്പോള്‍ ആന ഉറുമ്പിനോടു പതിയെപ്പറഞ്ഞു,... എടാ.. ബഹളം ഉണ്ടാക്കാതെ... സത്യത്തില്‍ ബസ് പുഴയില്‍ വീണതു കാണാനായി ഞാന്‍ വന്നതാ. പുഴയുടെ തീരത്തുനിന്ന എന്നെ ഏതോ ഒരുത്തന്‍ തള്ളി താഴേക്കിട്ടതാ. അപ്പോള്‍ നീന്തലറിയാതെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നവര്‍ എന്റെ ദേഹത്തേക്ക് ചാടിക്കയറി. അപ്പോള്‍ ഉറുമ്പു ചോദിച്ചു, എന്നിട്ട് ചേട്ടനെങ്ങനെയാ ആള്‍ക്കാരെയുംകൊണ്ട് കരയ്ക്കു കയറിയത്. ആന പറഞ്ഞു,...എടാ അപ്പോഴേക്കും ബസ് ഉയര്‍ത്താനായി ഒന്നുരണ്ട് ക്രെയിനുകള്‍ സംഭവസ്ഥലത്തെത്തിയിരുന്നു. അവന്‍മാര്‍ വലിയ വടം പുഴയിലേക്കെറിഞ്ഞതും ഞാന്‍ അതില്‍ചാടിക്കയറിപ്പിടിച്ചു. എന്നിട്ട് ഒരുവിധത്തില്‍ കരയ്ക്കു കയറുകയായിരുന്നു.

Friday, October 9, 2009

'ക്വട്ടേഷന്‍' കല്യാണം


ഉറുമ്പിന്റെ കല്യാണം കഴിഞ്ഞെന്ന വാര്‍ത്ത ആനയ്‌ക്ക്‌ വിശ്വസിക്കാന്‍ സാധിച്ചില്ല. എങ്കിലും അവന്‍ എന്നോടു പറയാതെ ഉടനടി കല്യാണം കഴിക്കാന്‍ എന്താ കാരണം എന്നാലോചിച്ച്‌ ഇരിക്കുകയായിരുന്നു ആന. അങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ പെട്ടെന്ന്‌ ഒരു വിളികേട്ടത്‌. ശബ്ദംകേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞുനോക്കിയ ആന ഞെ ട്ടിപ്പോയി. സുന്ദരിയായ പെണ്‍കുട്ടിയുടെ കൈയും പിടിച്ചുകൊണ്ട്‌ ഉറുമ്പ്‌ നടന്നു വരികയാണ്‌. ശെടാ ഇതെന്തൊരു മറിമായം.
ഉറുമ്പ്‌ അടുത്തെത്തിയപ്പോള്‍ ആന ചോദിച്ചു, എടാ... നീ കല്യാണം കഴിച്ച വിവരം എന്നെയെന്താ അറിയിക്കാഞ്ഞത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ചേട്ടാ.. ഒന്നും പറയേണ്ട. ഞാന്‍ എന്റെയൊരു ബന്ധുവിന്റെ കല്യാണത്തിനു പോയതാ. പക്ഷേ എന്തു പറയാനാ... കല്യാണത്തിനിടയ്‌ക്ക്‌ എനിയ്‌ക്കൊരു അബദ്ധം പറ്റി. അല്ലാതെ ഞാന്‍ അറിഞ്ഞുകൊണ്ടു കെട്ടിയതല്ല. ഇതു കേട്ടപ്പോള്‍ ആന അതിശയത്തോടെ ചോദിച്ചു...എന്തബദ്ധം പറ്റിയെന്നാ നീ പറയുന്നത്‌.
ദു:ഖകരമായ സംഭവത്തെക്കുറിച്ച്‌ ഉ റുമ്പ്‌ പറഞ്ഞു തുടങ്ങി. നല്ലൊരു സ ദ്യയുണ്ണാമെന്നു കരുതിയാണ്‌ ഞാന്‍ ക ല്യാണത്തിനു പോയത്‌. നടന്നു ചെ ന്നാലൊരു ഗമയില്ലന്നു കരുതി ടാക്‌സി പിടിച്ചാണ്‌ കല്യാണ സ്ഥലത്തെ ത്തിയത്‌. അവിടെ എത്തി യപ്പോഴാണ്‌ കല്യാണച്ചെറുക്കന്‍ മുങ്ങിയ വാര്‍ത്ത അറിഞ്ഞത്‌. പെണ്‍ വീട്ടുകാര്‍ വല്ലാതെ വിഷമിച്ചു. മൂഹൂര്‍ത്ത സമയത്ത്‌ പെണ്‍കുട്ടി യെ താലി ചാര്‍ത്താന്‍ ആരെങ്കി ലും തയാറാണോ എന്നായിരുന്നു അവരുടെ അ ന്വേഷണം. ധാരാളം പേര്‍ അവി ടെയുണ്ടായിരുന്നു. ആരും മു ന്നോട്ടു വന്നില്ല.
ഈ സമയത്താണ്‌ ഞാന്‍ ടാക്‌ സിയില്‍ ചെന്നിറങ്ങിയത്‌. പെട്ടെ ന്ന്‌ ആരോ എന്നെ തൂക്കിയെടുത്ത്‌ അകത്തേക്ക്‌ കൊണ്ടു പോയി. എന്താണെന്നു ചോദിക്കുന്നതിനു മുന്‍പേ കല്യാണ മണ്‌ഡപത്തില്‍ ഇരുത്തി താലിയെടുത്ത്‌ കൈ യില്‍തന്നു. എന്റെ കരച്ചില്‍ ത കില്‍ മേളത്തില്‍ അലിഞ്ഞു. ഓടിപ്പോകാനും കഴിയുമായിരു ന്നില്ല. ഗത്യന്തരമില്ലാതെ ഒടുവില്‍ ഞാന്‍ താലികെട്ടി. പിന്നെയാണ്‌ ഞാനറിഞ്ഞത്‌ എവിടെ നിന്നെങ്കിലും ഒരു ചെറുക്കനെ കണ്ടെത്താന്‍ ക്വ ട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടു ചെയ്‌തിരുന്നുവെന്ന്‌. ക്വട്ടേഷന്‍ സംഘമാണ്‌ എന്നെ കാറില്‍ നിന്ന്‌ വലിച്ചിറക്കി കല്യാണ മണ്‌ഡപത്തില്‍ എത്തിച്ചത്‌. ഇപ്പോള്‍ എന്തിനും ക്വട്ടേഷന്‍ സംഘത്തെയാണല്ലോ ആശ്രയിക്കുന്നത്‌.
അടിക്കാനും കൊല്ലാനും മാത്രമല്ല, കല്യാണച്ചെറു ക്കനെ കണ്ടെത്താനും ക്വട്ടേഷന്‍ സംഘത്തെ ഏര്‍ പ്പെടുത്തിയാല്‍ എന്നെപ്പോലെയുള്ള സുന്ദരനും സുമുഖനുമായ ആളുകള്‍ എങ്ങനെ ജീവിക്കുമെ ന്നാണ്‌ പേടി.

Friday, October 2, 2009

ചാന്ദ്രയാത്ര


മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ഐ.സി യൂണിറ്റില്‍ ആന ഗുരുതരാവസ്ഥയില്‍ കിടക്കുകയാണെന്ന വാര്‍ത്തയറിഞ്ഞ്‌ ഉറുമ്പ്‌ ശരവേഗത്തില്‍ ആശുപ ത്രിയിലേക്കു പുറപ്പെട്ടു. അവിടെച്ചെന്നപ്പോഴതാ ഡോക്‌ടര്‍മാര്‍ സമരം ചെയ്‌തുകൊണ്ടിരിക്കുന്ന കാഴ്‌ചയാണ്‌ ഉറുമ്പിനു കാണാന്‍ സാധിച്ചത്‌. ഉറുമ്പ്‌ ഒരുവിധത്തില്‍ സമരക്കാരുടെ ഇടയിലൂടെ ആശുപ ത്രിയിലെ ഒ.പി വിഭാഗത്തിലെത്തി ആനയുടെ വിവരം അന്വേഷിച്ചു. ഉറുമ്പിന്റെ പരിഭവംകണ്ടിട്ട്‌ അവിടെനിന്ന ഒരു നഴ്‌സ്‌ ഉറുമ്പിനേയുംകൂട്ടി ആനയെ അഡ്‌മിറ്റു ചെയ്‌തിരിക്കുന്ന ഐ.സി യൂണിറ്റിലെത്തി. അവിടെക്കണ്ട കാഴ്‌ചകണ്ട്‌ ഉറുമ്പ്‌ ഞെട്ടിത്തരിച്ചുപോയി. ആനച്ചേട്ടന്റെ കാലിലും കൈയിലുമെല്ലാം പ്ലാസ്റ്ററിട്ടിരിക്കുകയാണ്‌. കൂടാതെ ദേഹമാസകലം ഗ്ലൂക്കോസിന്റെ ട്രിപ്പുമിട്ട്‌ ആന ബെഡില്‍ കിടക്കുന്നു. ഇതുകണ്ടപാടെ ഉറുമ്പ്‌ വാവിട്ടുകരഞ്ഞുകൊണ്ട്‌ ആനയുടെ അടുത്തേക്ക്‌ ഓടിച്ചെന്നു. എന്നിട്ട്‌ മയങ്ങിക്കിടന്ന ആനയെ തട്ടിയുണര്‍ത്തി വിവരങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ ആന പറഞ്ഞു, എടാ.. ഞാനൊരു ദൂരയാത്രയ്‌ക്കു പോയതാ. പക്ഷേ, ഞാന്‍ വിചാരിച്ചത്രയും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഒരുവിധത്തില്‍ എന്റെ ജീവന്‍ തിരിച്ചുകിട്ടിയതുതന്നെ വലിയ കാര്യം. ഇതുകേട്ട ഉറുമ്പു ചോദിച്ചു, ചേട്ടന്‍ എന്നോടു പറയാതെ ഏതു സ്ഥലത്തേക്കാ പോയത്‌. ചേട്ടന്‌ എന്താ പറ്റിയത്‌, ചേട്ടന്റെ കാലും കൈയുമെല്ലാം എങ്ങനെയാ ഒടിഞ്ഞത്‌? അപ്പോള്‍ ആന കാര്യങ്ങള്‍ വിശദമാക്കി. എടാ.. കഴിഞ്ഞദിവസം നീ പത്രത്തില്‍ വായിച്ചില്ലേ ചന്ദ്രനില്‍ വെള്ളം ഉണ്ടെന്ന്‌ കണ്ടെത്തിയിരിക്കുന്നെന്ന്‌. അവിടെ വെള്ളമുണ്ടെന്നുകേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു നമ്മുടെ നാട്ടിലെ ഗുണ്ടകളുടേയും മാഫിയക്കാരുടേയും ഇടയില്‍നിന്നും രക്ഷപെട്ട്‌ ചന്ദ്രനിലെങ്ങാനും പോയി താമസിക്കാമെന്ന്‌. അതിനായി ഒരു റോക്കറ്റില്‍കേറി ചന്ദ്രനെ ലക്ഷ്യമാക്കി ഞാന്‍ പാഞ്ഞു. അപ്പോള്‍ ഉറുമ്പുചോദിച്ചു, എന്നിട്ട്‌ അവിടെച്ചെ ന്നിട്ട്‌ ചേട്ടനെന്തുചെയ്‌തു ? ആനപറഞ്ഞു, എടാ.... നമ്മുടെ പത്രങ്ങളൊക്കെ എഴുതിയത്‌ വെറും നുണയാ... അവിടെ വെള്ളവുമില്ല, വായുവുമില്ല. അവിടെയെത്തിയ ഞാന്‍ ശ്വാസംകിട്ടാതെ അലയുകയായിരുന്നു. ഇതുകേട്ടിട്ട്‌ ഉറുമ്പു ചോദിച്ചു, എന്നിട്ട്‌ ചേട്ടനെങ്ങനെയാ തിരിച്ച്‌ ഇവിടെയെത്തിയത്‌. ആന പറഞ്ഞു, എടാ....വായുവും വെളളവുമില്ലാതെ ജീവന്‍ നഷ്‌ടപ്പെടുമെന്ന അവസ്ഥവന്നപ്പോള്‍ ഞാന്‍ ഒന്നും വിചാരിച്ചില്ല. കണ്ണടച്ചുപിടിച്ച്‌ ഭൂമിയെ ലക്ഷ്യമാക്കി ഒറ്റച്ചാട്ടം. അങ്ങനെ ഒരുവിധത്തില്‍ ഇവിടെയെത്തി.