Saturday, April 11, 2009

വിഷുക്കണി


തെരഞ്ഞടുപ്പിനു ചൂടുപിടിച്ചതിനാല്‍ വിഷു കാര്യമായി ആഘോഷിക്കാന്‍ സാധിക്കില്ലെന്നു വിചാരിച്ചിരിക്കുകയായിരുന്നു ഉറുമ്പ്‌. കഴിഞ്ഞകൊല്ലം ഇരുവരും ഒന്നിച്ച്‌ വിഷുവിന്റന്നു പുലര്‍ച്ചെ വിഷുക്കണിയുമായി ഇറങ്ങി അവസാനം പഞ്ചായത്തു മെമ്പറുടെ വീട്ടില്‍ചെന്നു തല്ലുവാങ്ങിയ കാര്യമൊക്കെ ഉറുമ്പിന്റെ ഓര്‍മയില്‍ തെളിഞ്ഞു. ഓര്‍മകള്‍ അയവിറക്കിക്കൊണ്ടിരുന്ന ഉറുമ്പ്‌ അവസാനം തനിച്ചാണെങ്കലും ഇത്തവണ വിഷുക്കണിയുമായി ഇറങ്ങാന്‍ ഉറുമ്പു തീരുമാനിച്ചു. അങ്ങനെ വിഷുവിന്റെ തലേദിവസം ഉറുമ്പ്‌ വിഷുക്കണി തയാറാക്കി പുലര്‍ച്ചെ ഇറങ്ങാമെന്ന കണക്കുകൂട്ടലില്‍ വീട്ടില്‍ ഇരുന്നു. നേരം പുലരുന്നതും കാത്തിരുന്ന ഉറുപ്പ്‌ പതിയെ ഉറങ്ങിപ്പോയി. ഏറെ നേരം കഴിഞ്ഞപ്പോള്‍ ഭയങ്കര പാട്ടും താളമേളവുമൊക്കെ കേട്ട്‌ ഉറുമ്പ്‌ ഞെട്ടിയുണര്‍ന്നു. അപ്പോഴാണ്‌ താന്‍ ഉറങ്ങിപ്പോയെന്നും നേരം പുലര്‍ച്ചെയായെന്നും തന്റെ വീടിന്റെ മുറ്റത്ത്‌ ആരൊക്കെയോ വിഷുക്കണിയുമായെത്തിയിട്ടുണ്ടെന്നും ഉറുമ്പിനു മനസിലായത്‌. എന്തായാലും ഇത്തവണ വിഷുക്കണിയുമായി ഇറങ്ങാന്‍ പറ്റിയില്ലല്ലോയെന്ന സങ്കടത്തോടെ പതിയെ ഉറുമ്പ്‌ എഴുന്നേറ്റു. അതേസമയം വിഷുക്കണിയുമായി ഉറുമ്പിന്റെ വീട്ടുുറ്റത്തെത്തിയത്‌ ആനയും കൂട്ടരുമായിരുന്നു. ഏറെനേരം പാട്ടുപാടിയിട്ടും വീടിന്റെ കതകു തുറക്കാഞ്ഞതിനാല്‍ ആനയും സംഘവും തിരികെ പോകാന്‍ തീരുമാനിച്ചു. അപ്പോള്‍ ഉറുമ്പ്‌ കണിയുമായെത്തിയവര്‍ക്കു കൊടുക്കാനായി ചില്ലറ തപ്പിത്തടയുകയായിരുന്നു. വീട്ടുമുറ്റത്‌്‌ കണിയൊരുക്കി കാത്തിരുന്ന ആന കൂട്ടുകാരോടു പറഞ്ഞു, ഇനി അവന്‍ കതകു തുറക്കില്ല, നമുക്ക്‌ അടുത്ത വീട്ടിലോട്ടു പോയേക്കാം. ഇതുപറഞ്ഞ്‌ എല്ലാവരും തിരികെ നടക്കാന്‍ തീരുമാനിച്ചു. മുറ്റത്ത്‌ ഊരിയിട്ടിരുന്ന ചെരിപ്പിട്ടുകൊണ്ട്‌ ആനയാണ്‌ ഏറ്റവും പിറകില്‍ നിന്നത്‌. ഇവര്‍ തിരികെ പോകാനായി ഇറങ്ങുന്ന സമയത്താണ്‌ ഉറുമ്പ്‌ കതകു തുറന്നും കൊണ്ട്‌ വെളിയിലേക്ക്‌ ഇറങ്ങിവന്നത്‌. ഇറങ്ങിവന്ന്‌ കണ്ണു തിരുമ്മി തുറന്ന ഉറുമ്പു കണ്ട കാഴ്‌ച മുറ്റത്ത്‌ ആരോ ചൂലുമായി നില്‌ക്കുന്നതാണ്‌. ഇതു കണ്ടതും അരിശംകൊണ്ട്‌ കണ്ണുതള്ളിയ ഉറുമ്പ്‌ അലറി വിളിച്ചുകൊണ്ടു ചോദിച്ചു,.., ആരാടാ രാവിലെ ചൂലുമായി വീട്ടുമുറ്റത്തു നില്‍ക്കുന്നത്‌. ഇതു കേട്ടതും ആന പറഞ്ഞു എടാ ഇതു ഞാനാ ആന. ഞങ്ങള്‍ വിഷുക്കണിയുമായിറങ്ങിയതാ. ഇതുകേട്ടതും ഉറുമ്പ്‌ നെഞ്ചത്തു കൈവച്ച്‌ വിഷമത്തോടെ പറഞ്ഞു,.... എന്റെ ദൈവമേ.... ഇവന്റെ പിന്‍ഭാഗമാണോ ഞാന്‍ കണികണ്ടത്‌... ഹൊ... എന്റെ ഈ ജന്‍മവും പാഴായി.

No comments:

Post a Comment