Friday, October 2, 2009

ഹെലികോപ്‌ടര്‍ അപകടം


ആന യാത്ര ചെയ്‌ത ഹെലികോപ്‌ടര്‍ വനത്തിനുള്ളില്‍ അപ്രത്യക്ഷമായെന്ന വാര്‍ത്ത കേട്ടാണ്‌ ഉറുമ്പ്‌ ഉറക്കമുണരുന്നത്‌. വാര്‍ത്ത കേട്ടതും ഉറുമ്പ്‌ ആകെ പരവശനായി.
എന്റെ ആനച്ചേട്ടന്‌ യാതൊരു അപകടവും വരുത്തരുതേ എന്ന്‌ ഉറുമ്പ്‌ ഉള്ളുരുകി പ്രാര്‍ഥിച്ചു. ആനയുടെ ഹെലികോപ്‌ടര്‍ അപകടത്തില്‍പെട്ടിരിക്കുന്നത്‌ നല്ലമലയിലെ കൊടുംവനത്തിലാണ്‌. അപകടത്തില്‍പ്പെട്ട്‌ മരിച്ചവരുടെ മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടടുക്കുന്നതിനായി ഉറുമ്പും സംഘാംഗങ്ങളും നല്ലമല റേഞ്ചിലെ കൊടുംവന ത്തിനുള്ളിലേക്ക്‌ യാത്ര തിരിച്ചു.
ആനയോടൊപ്പം മറ്റു നാലുപേര്‍ കൂടി ഉണ്ടായിരുന്നതായാണ്‌ എല്ലാവരും പറയുന്നത്‌. വനമേഖലയിലെത്തിയ ഉറുമ്പും കൂട്ടരും കുറെദൂരം മുന്നോട്ട്‌ പോയപ്പോഴാണ്‌ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എണ്ണയുടെ അംശം കാണുന്നത്‌. അതോടെ ഉറുമ്പിന്‌ ഉറപ്പായി. ഈ പരിസരത്തെവിടെയോ ആ ണ്‌ ഹെലികോപ്‌ടര്‍ തകര്‍ ന്നു വീണിരിക്കു ന്നതെന്ന്‌. ഉറുമ്പും കൂട്ടരും തെരച്ചില്‍ തുടങ്ങി. അവസാനം കത്തിക്കരിഞ്ഞ നിലയില്‍ തകര്‍ന്ന ഹെലികോപ്‌ടര്‍ കണ്ടെത്തി. ഒപ്പം നാലുപേരുടെ മൃതദേഹവും. ഉറുമ്പിന്‌ ആകെ ടെന്‍ഷനായി. ആനയെവിടെ? ആനയെ കാണാനില്ല. ഉറുമ്പ്‌ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.
അപ്പോഴാണ്‌ മരത്തിന്റെ മുകളില്‍ നിന്നും ഒരു ദീനരോദനം ഏവരുടേയും ശ്രദ്ധയില്‍പ്പെട്ടത്‌. ഉറുമ്പ്‌ ശബ്ദം കേട്ട ഭാഗത്തെ മരത്തിലേക്ക്‌ നോക്കി. ആന ഒരു മരക്കൊമ്പില്‍ തൂങ്ങിക്കിടക്കുന്നു. ഉറുമ്പും കൂട്ടരും ഒരുവിധത്തില്‍ ആനയെ താഴെയിറക്കി. എന്നിട്ട്‌ ഉറുമ്പ്‌ ആനയോട്‌ ചോദിച്ചു. എന്താ ആനച്ചേട്ടാ സംഭവിച്ചത്‌. `എന്റെ ഉറുമ്പേ ഒന്നും പറയണ്ട. അമേരിക്കയില്‍ നിന്നു വന്നവര്‍ നമ്മുടെ നല്ലമലയിലെ കൊടുംവനം കാണണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചു. എനിക്കു മാത്രമേ ആ സ്ഥലം അറിയുകയുള്ളെന്ന്‌ ആരോ പറഞ്ഞു. അവര്‍ എന്നെയുംകൂട്ടി ഹെലികോ പ്‌റ്ററില്‍ നല്ലമല കാണാനായി പോയതാ. അങ്ങനെ ഹെലികോപ്‌റ്ററില്‍ ഞങ്ങള്‍ പോകവേ നല്ലമലയി ലെത്തിയ പ്പോഴേക്കും കോപ്‌ടര്‍ തകര്‍ന്നു. അപ്പോള്‍ ഉറുമ്പു ചോദിച്ചു, കോപ്‌റ്റര്‍ തകര്‍ന്നിട്ട്‌ അവരെല്ലാം കത്തിക്ക രിഞ്ഞല്ലോ,.... ചേട്ടന്‍ മാത്രമെ ങ്ങനെയാ ജീവനോടെ രക്ഷപെട്ടത്‌. അപ്പോള്‍ ആന പറഞ്ഞു,... ഹൊ.. ഒന്നും പറയണ്ട.. കോപ്‌റ്ററില്‍ ആകെ ഒരു പാരച്യൂട്ട്‌ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. കോപ്‌റ്റര്‍ അപകടത്തി ല്‍പ്പെട്ടയുടനെ അവരെല്ലാംകൂടി പാരച്യൂട്ട്‌ തോളില്‍കെട്ടി ചാടാനൊരുങ്ങി. പെട്ടെന്ന്‌ ഞാന്‍ അവരുടെ കയ്യില്‍നിന്ന്‌ പാരച്യൂട്ടു തട്ടിപ്പറിച്ചുകൊണ്ട്‌ താഴേക്ക്‌ ഒറ്റച്ചാട്ടം. എന്റെ കാലക്കേടിന്‌ പകുതിവച്ച്‌ പാരച്യൂട്ടിന്റെ ചരട്‌ പൊട്ടിപ്പോയി. അങ്ങനെ ഞാന്‍ വന്നു വീണത്‌ ഈ മരത്തിന്റെ ചില്ലയി ലാ. ദൈവാധീനത്തിന്‌ എന്റെ ജീവന്‍പോകാ തെ രക്ഷപെട്ടു.

No comments:

Post a Comment