Friday, October 2, 2009

നുഴഞ്ഞുകയറ്റം


ആനയും ഉറു മ്പും സ്വാതന്ത്ര്യദിന പരേഡ്‌ കാണാന്‍ പോലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ പോയി. എല്ലാ വര്‍ഷ വും ടി.വിയില്‍ മാത്രമേ ഈ സ്വാതന്ത്ര്യദിനപരേഡ്‌ കണ്ടിട്ടുള്ളൂ. അതുകൊണ്ട്‌ ഇത്തവണ നേരിട്ടുതന്നെ ഗ്രൗണ്ടില്‍ പോയി പരേഡ്‌ കാണാന്‍ ആനയും ഉറുമ്പും തീരുമാനിച്ചു.
അങ്ങനെ അവര്‍ രണ്ടുപേരും ഗ്രൗണ്ടിന്റെ പ്രധാന കവാടത്തിലെത്തി. അപ്പോഴാണ്‌ ഇരുവരും അറിയുന്നത്‌ പാസില്ലാതെ അകത്തുകയറ്റില്ലെന്ന്‌. വിശിഷ്‌്‌ടാതിഥിയായി മന്ത്രി സല്യൂട്ട്‌ സ്വീകരിക്കാന്‍ ഗ്രൗണ്ടില്‍ വരുന്നുണ്ടെന്നും അതുകാരണം ശക്‌്‌തമായ സുരക്ഷാപരിശോധന കഴിഞ്ഞശേ ഷമേ കാണികളെ ഗ്രൗണ്ടിനകത്തേക്ക്‌ കയറ്റുകയുള്ളൂവെന്നും മറ്റും അറിയുന്നത്‌. എന്തായാലും പാസില്ലെങ്കിലും എല്ലാവരോടുമൊപ്പം ക്യൂവൊക്കെ നിന്ന്‌ ആനയും ഉറുമ്പും പരിശോധനയൊക്കെ കഴിഞ്ഞ്‌ പോലീസുകാരുടെ കൈയുംകാലും പിടിച്ച്‌ ഒരുതരത്തില്‍ ഗ്രൗണ്ടിന്‌ അകത്തുകയറി. പുറകുവശത്തായി കിട്ടിയ ഇരിപ്പിടത്തില്‍ അവര്‍ രണ്ടുപേരും ഇരുന്നു.
പരേഡ്‌ തുടങ്ങി. മന്ത്രി സല്യൂട്ട്‌ സ്വീകരിച്ചു. അതു കഴിഞ്ഞ്‌ സ്വാതന്ത്ര്യദിനയോഗം തുടങ്ങുവാന്‍ ഒരുങ്ങുമ്പോഴാണ്‌ പോലീസുകാര്‍ ആ കാഴ്‌ച കണ്ടത്‌. ഒരു പശു ഗ്രൗണ്ടിലൂടെ നുഴഞ്ഞുകയറുന്നു. പശുവിന്റെ പുറത്തെന്തോ വച്ചുകെട്ടിയിട്ടുണ്ട്‌. ആ കാഴ്‌ച കണ്ട്‌ എല്ലാവരും ഞെട്ടി.
ഇനി മന്ത്രിയെ വധിക്കാന്‍ വല്ലതുമാണോ ഇവന്‍ ഗ്രൗണ്ടിനകത്ത്‌ നുഴഞ്ഞു കയറിയത്‌. മന്ത്രിക്ക്‌ തീവ്രവാദഭീഷണിയുള്ളതിനാല്‍ പോലീസുകാര്‍ ഞെട്ടി. ഉടന്‍ പോലീസുകാര്‍ ഗ്രൗണ്ട്‌ വളഞ്ഞു. പശുവിനെ ജീവനോടെ പിടിക്കാനുള്ള ശ്രമം തുടങ്ങി. പല പോലീസുകാര്‍ക്കും പേടി തോന്നി. പശുവിന്റെ പുറത്തു കെട്ടിവച്ച പൊതിയില്‍ ബോംബായിരിക്കുമോ. പൊട്ടിത്തെറിച്ചാല്‍ തങ്ങളുടെ കുടുംബം അനാഥമായതു തന്നെ.
അപ്പോള്‍ ഈ കാഴ്‌ച കണ്ട ഉറുമ്പ്‌ ഉടനെ സീറ്റില്‍ നിന്നും ചാടിയെഴുന്നേറ്റു. ധൈര്യസമേതം പശുവിന്റെ അടുക്കല്‍ ചെന്ന്‌ പശുവിന്റെ കാതില്‍ എന്തോ മന്ത്രിച്ചു കുശലം പറഞ്ഞു. പിന്നീട്‌ അവന്റെ പുറത്തു കെട്ടിവച്ച പൊതിയെടുത്ത്‌ വലിച്ചെറിഞ്ഞു. പൊതി പൊട്ടിയില്ലെന്നു മാത്രമല്ല ഭയപ്പെട്ടതുപോലെ ഒ ന്നും സംഭവിച്ചില്ല. എല്ലാവര്‍ക്കും ആശ്വാസമായി. എങ്കിലും പോലീസുകാര്‍ പോലും ഭയപ്പെട്ടിടത്ത്‌ ഒരു ഉറുമ്പ്‌ പോയി ആ പൊതിക്കെട്ട്‌ എടുത്ത്‌ വലിച്ചെറിയാന്‍ കാണിച്ച ധൈര്യത്തിന്‌ ഒരു ഉപഹാരം നല്‍കാന്‍ എല്ലാവരും തീരുമാനിച്ചു. അങ്ങനെ അവിടെച്ചേര്‍ന്ന സ്വാതന്ത്ര്യ ദിന യോഗത്തില്‍ ഉറുമ്പിന്‌ ഒരു ഉപഹാരം കിട്ടി. ഉപഹാരവുമൊക്കെ വാങ്ങി ഉറുമ്പും ആനയും തിരിച്ചു വീട്ടിലേക്കു യാത്രയായി.
അപ്പോള്‍ ആന ഉറുമ്പിനോട്‌ ചോദിച്ചു. അല്ല നീയിതെങ്ങനെയാണ്‌ പോലീസുകാര്‍ പോലും ഭയന്നിടത്ത്‌ ഇത്ര ധൈര്യത്തോടെ പശുവിന്റെ അടുത്തെത്തി അവന്റെ ദേഹത്തു കെട്ടിവച്ച ബോംബ്‌ പൊതിയെടുത്ത്‌ വലിച്ചെറിഞ്ഞതെന്ന്‌. അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു. എന്റെ ആനച്ചേട്ടാ ഈ മനുഷ്യന്‍മാരൊക്കെ എത്ര പേടിത്തൊണ്ടന്‍മാരാണെന്നോ. ആ പശുവില്ലേ അവനെന്റെ അയല്‍പക്കത്തുള്ളവനാ. അവനും നമ്മളെപ്പോലെ പരേഡ്‌ കാണാന്‍ വന്നതാ. സമയം പോയതുകൊണ്ട്‌ അവന്‌ പ്രധാന കവാടത്തിലൂടെ അകത്തുകയറാന്‍ പറ്റിയില്ല. അതാ അവന്‍ ആരും കാണാതെ നുഴഞ്ഞുകയറിയത്‌. അവന്റെ ദേഹത്ത്‌ കെട്ടിവച്ചതേ ബോംബൊന്നുമല്ല, ഉച്ചയ്‌ക്കുള്ള പൊതിച്ചോറായിരുന്നേ...

No comments:

Post a Comment