Friday, October 9, 2009

'ക്വട്ടേഷന്‍' കല്യാണം


ഉറുമ്പിന്റെ കല്യാണം കഴിഞ്ഞെന്ന വാര്‍ത്ത ആനയ്‌ക്ക്‌ വിശ്വസിക്കാന്‍ സാധിച്ചില്ല. എങ്കിലും അവന്‍ എന്നോടു പറയാതെ ഉടനടി കല്യാണം കഴിക്കാന്‍ എന്താ കാരണം എന്നാലോചിച്ച്‌ ഇരിക്കുകയായിരുന്നു ആന. അങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ പെട്ടെന്ന്‌ ഒരു വിളികേട്ടത്‌. ശബ്ദംകേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞുനോക്കിയ ആന ഞെ ട്ടിപ്പോയി. സുന്ദരിയായ പെണ്‍കുട്ടിയുടെ കൈയും പിടിച്ചുകൊണ്ട്‌ ഉറുമ്പ്‌ നടന്നു വരികയാണ്‌. ശെടാ ഇതെന്തൊരു മറിമായം.
ഉറുമ്പ്‌ അടുത്തെത്തിയപ്പോള്‍ ആന ചോദിച്ചു, എടാ... നീ കല്യാണം കഴിച്ച വിവരം എന്നെയെന്താ അറിയിക്കാഞ്ഞത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ചേട്ടാ.. ഒന്നും പറയേണ്ട. ഞാന്‍ എന്റെയൊരു ബന്ധുവിന്റെ കല്യാണത്തിനു പോയതാ. പക്ഷേ എന്തു പറയാനാ... കല്യാണത്തിനിടയ്‌ക്ക്‌ എനിയ്‌ക്കൊരു അബദ്ധം പറ്റി. അല്ലാതെ ഞാന്‍ അറിഞ്ഞുകൊണ്ടു കെട്ടിയതല്ല. ഇതു കേട്ടപ്പോള്‍ ആന അതിശയത്തോടെ ചോദിച്ചു...എന്തബദ്ധം പറ്റിയെന്നാ നീ പറയുന്നത്‌.
ദു:ഖകരമായ സംഭവത്തെക്കുറിച്ച്‌ ഉ റുമ്പ്‌ പറഞ്ഞു തുടങ്ങി. നല്ലൊരു സ ദ്യയുണ്ണാമെന്നു കരുതിയാണ്‌ ഞാന്‍ ക ല്യാണത്തിനു പോയത്‌. നടന്നു ചെ ന്നാലൊരു ഗമയില്ലന്നു കരുതി ടാക്‌സി പിടിച്ചാണ്‌ കല്യാണ സ്ഥലത്തെ ത്തിയത്‌. അവിടെ എത്തി യപ്പോഴാണ്‌ കല്യാണച്ചെറുക്കന്‍ മുങ്ങിയ വാര്‍ത്ത അറിഞ്ഞത്‌. പെണ്‍ വീട്ടുകാര്‍ വല്ലാതെ വിഷമിച്ചു. മൂഹൂര്‍ത്ത സമയത്ത്‌ പെണ്‍കുട്ടി യെ താലി ചാര്‍ത്താന്‍ ആരെങ്കി ലും തയാറാണോ എന്നായിരുന്നു അവരുടെ അ ന്വേഷണം. ധാരാളം പേര്‍ അവി ടെയുണ്ടായിരുന്നു. ആരും മു ന്നോട്ടു വന്നില്ല.
ഈ സമയത്താണ്‌ ഞാന്‍ ടാക്‌ സിയില്‍ ചെന്നിറങ്ങിയത്‌. പെട്ടെ ന്ന്‌ ആരോ എന്നെ തൂക്കിയെടുത്ത്‌ അകത്തേക്ക്‌ കൊണ്ടു പോയി. എന്താണെന്നു ചോദിക്കുന്നതിനു മുന്‍പേ കല്യാണ മണ്‌ഡപത്തില്‍ ഇരുത്തി താലിയെടുത്ത്‌ കൈ യില്‍തന്നു. എന്റെ കരച്ചില്‍ ത കില്‍ മേളത്തില്‍ അലിഞ്ഞു. ഓടിപ്പോകാനും കഴിയുമായിരു ന്നില്ല. ഗത്യന്തരമില്ലാതെ ഒടുവില്‍ ഞാന്‍ താലികെട്ടി. പിന്നെയാണ്‌ ഞാനറിഞ്ഞത്‌ എവിടെ നിന്നെങ്കിലും ഒരു ചെറുക്കനെ കണ്ടെത്താന്‍ ക്വ ട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടു ചെയ്‌തിരുന്നുവെന്ന്‌. ക്വട്ടേഷന്‍ സംഘമാണ്‌ എന്നെ കാറില്‍ നിന്ന്‌ വലിച്ചിറക്കി കല്യാണ മണ്‌ഡപത്തില്‍ എത്തിച്ചത്‌. ഇപ്പോള്‍ എന്തിനും ക്വട്ടേഷന്‍ സംഘത്തെയാണല്ലോ ആശ്രയിക്കുന്നത്‌.
അടിക്കാനും കൊല്ലാനും മാത്രമല്ല, കല്യാണച്ചെറു ക്കനെ കണ്ടെത്താനും ക്വട്ടേഷന്‍ സംഘത്തെ ഏര്‍ പ്പെടുത്തിയാല്‍ എന്നെപ്പോലെയുള്ള സുന്ദരനും സുമുഖനുമായ ആളുകള്‍ എങ്ങനെ ജീവിക്കുമെ ന്നാണ്‌ പേടി.

Friday, October 2, 2009

ചാന്ദ്രയാത്ര


മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ഐ.സി യൂണിറ്റില്‍ ആന ഗുരുതരാവസ്ഥയില്‍ കിടക്കുകയാണെന്ന വാര്‍ത്തയറിഞ്ഞ്‌ ഉറുമ്പ്‌ ശരവേഗത്തില്‍ ആശുപ ത്രിയിലേക്കു പുറപ്പെട്ടു. അവിടെച്ചെന്നപ്പോഴതാ ഡോക്‌ടര്‍മാര്‍ സമരം ചെയ്‌തുകൊണ്ടിരിക്കുന്ന കാഴ്‌ചയാണ്‌ ഉറുമ്പിനു കാണാന്‍ സാധിച്ചത്‌. ഉറുമ്പ്‌ ഒരുവിധത്തില്‍ സമരക്കാരുടെ ഇടയിലൂടെ ആശുപ ത്രിയിലെ ഒ.പി വിഭാഗത്തിലെത്തി ആനയുടെ വിവരം അന്വേഷിച്ചു. ഉറുമ്പിന്റെ പരിഭവംകണ്ടിട്ട്‌ അവിടെനിന്ന ഒരു നഴ്‌സ്‌ ഉറുമ്പിനേയുംകൂട്ടി ആനയെ അഡ്‌മിറ്റു ചെയ്‌തിരിക്കുന്ന ഐ.സി യൂണിറ്റിലെത്തി. അവിടെക്കണ്ട കാഴ്‌ചകണ്ട്‌ ഉറുമ്പ്‌ ഞെട്ടിത്തരിച്ചുപോയി. ആനച്ചേട്ടന്റെ കാലിലും കൈയിലുമെല്ലാം പ്ലാസ്റ്ററിട്ടിരിക്കുകയാണ്‌. കൂടാതെ ദേഹമാസകലം ഗ്ലൂക്കോസിന്റെ ട്രിപ്പുമിട്ട്‌ ആന ബെഡില്‍ കിടക്കുന്നു. ഇതുകണ്ടപാടെ ഉറുമ്പ്‌ വാവിട്ടുകരഞ്ഞുകൊണ്ട്‌ ആനയുടെ അടുത്തേക്ക്‌ ഓടിച്ചെന്നു. എന്നിട്ട്‌ മയങ്ങിക്കിടന്ന ആനയെ തട്ടിയുണര്‍ത്തി വിവരങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ ആന പറഞ്ഞു, എടാ.. ഞാനൊരു ദൂരയാത്രയ്‌ക്കു പോയതാ. പക്ഷേ, ഞാന്‍ വിചാരിച്ചത്രയും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഒരുവിധത്തില്‍ എന്റെ ജീവന്‍ തിരിച്ചുകിട്ടിയതുതന്നെ വലിയ കാര്യം. ഇതുകേട്ട ഉറുമ്പു ചോദിച്ചു, ചേട്ടന്‍ എന്നോടു പറയാതെ ഏതു സ്ഥലത്തേക്കാ പോയത്‌. ചേട്ടന്‌ എന്താ പറ്റിയത്‌, ചേട്ടന്റെ കാലും കൈയുമെല്ലാം എങ്ങനെയാ ഒടിഞ്ഞത്‌? അപ്പോള്‍ ആന കാര്യങ്ങള്‍ വിശദമാക്കി. എടാ.. കഴിഞ്ഞദിവസം നീ പത്രത്തില്‍ വായിച്ചില്ലേ ചന്ദ്രനില്‍ വെള്ളം ഉണ്ടെന്ന്‌ കണ്ടെത്തിയിരിക്കുന്നെന്ന്‌. അവിടെ വെള്ളമുണ്ടെന്നുകേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു നമ്മുടെ നാട്ടിലെ ഗുണ്ടകളുടേയും മാഫിയക്കാരുടേയും ഇടയില്‍നിന്നും രക്ഷപെട്ട്‌ ചന്ദ്രനിലെങ്ങാനും പോയി താമസിക്കാമെന്ന്‌. അതിനായി ഒരു റോക്കറ്റില്‍കേറി ചന്ദ്രനെ ലക്ഷ്യമാക്കി ഞാന്‍ പാഞ്ഞു. അപ്പോള്‍ ഉറുമ്പുചോദിച്ചു, എന്നിട്ട്‌ അവിടെച്ചെ ന്നിട്ട്‌ ചേട്ടനെന്തുചെയ്‌തു ? ആനപറഞ്ഞു, എടാ.... നമ്മുടെ പത്രങ്ങളൊക്കെ എഴുതിയത്‌ വെറും നുണയാ... അവിടെ വെള്ളവുമില്ല, വായുവുമില്ല. അവിടെയെത്തിയ ഞാന്‍ ശ്വാസംകിട്ടാതെ അലയുകയായിരുന്നു. ഇതുകേട്ടിട്ട്‌ ഉറുമ്പു ചോദിച്ചു, എന്നിട്ട്‌ ചേട്ടനെങ്ങനെയാ തിരിച്ച്‌ ഇവിടെയെത്തിയത്‌. ആന പറഞ്ഞു, എടാ....വായുവും വെളളവുമില്ലാതെ ജീവന്‍ നഷ്‌ടപ്പെടുമെന്ന അവസ്ഥവന്നപ്പോള്‍ ഞാന്‍ ഒന്നും വിചാരിച്ചില്ല. കണ്ണടച്ചുപിടിച്ച്‌ ഭൂമിയെ ലക്ഷ്യമാക്കി ഒറ്റച്ചാട്ടം. അങ്ങനെ ഒരുവിധത്തില്‍ ഇവിടെയെത്തി.

കന്നുകാലിക്ലാസ്‌


വിമാനത്തില്‍ സഞ്ചരിച്ചതിന്റെപേരില്‍ അറസ്റ്റി ലായ ആനയെക്കാണാനായി ഉറുമ്പു പുറപ്പെട്ടു. പ്രത്യേകിച്ച്‌ കുഴപ്പക്കാരനല്ലാത്ത ആനയെ എന്തിനാണ്‌ അധികൃതര്‍ അറസ്റ്റു ചെയ്‌തതെന്ന്‌ ആലോചിച്ചാണ്‌ ഉറുമ്പു സ്റ്റേഷനിലേക്ക്‌ പോയത്‌. അ ങ്ങനെ പോലീസ്‌ സ്‌റ്റേഷനിലെത്തിയ ഉറുമ്പിനെ അവിടെക്കണ്ട കാഴ്‌ച അമ്പരിപ്പിച്ചു. ആനച്ചേട്ടനതാ ഉടുതുണിയില്ലാതെ നില്‍ക്കുകയാണ്‌. കയ്യിലെന്തോ വലിയ പൊതിയും ഇരിപ്പുണ്ട്‌.
ഉറുമ്പ്‌ പെട്ടെന്ന്‌ സ്റ്റേഷനിലേക്കു കയറിച്ചെന്ന്‌ എസ്‌ഐയോടു സംസാരിച്ചു. കുറേനേരം കഴിഞ്ഞപ്പോള്‍ എസ്‌ഐ കോണ്‍സ്‌റ്റബിളിനോടു വിളിച്ചു പറഞ്ഞു ആനയ്‌ക്കു ജാമ്യം കൊടുത്തേക്കാന്‍. അങ്ങനെ ജാമ്യത്തിലിറങ്ങി ആനയും ഉറുമ്പും വീട്ടിലേക്കു നടന്നു വരികയായിരുന്നു. അപ്പോള്‍ ഉറുമ്പ്‌ ആനയോടു ചോദിച്ചു, ആനച്ചേട്ടാ... ചേട്ടനെയെന്തിനാണു വിമാനത്തില്‍വച്ച്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌ത ത്‌. അപ്പോള്‍ ആന ഉറുമ്പിനോടു പറഞ്ഞു, എടാ... എന്റെ കയ്യിലിരിക്കുന്ന ഈ പൊതി കണ്ടോ ഇതിനുള്ളില്‍ പശുവിന്റെ തുകലാ... ഇതും കയ്യില്‍പിടിച്ചുകൊണ്ടു പോയതിനാ എന്നെ അവന്മാര്‍ അറസ്‌റ്റു ചെയ്‌തത്‌.
അപ്പോള്‍ ഉറുമ്പു ചോദിച്ചു ചേട്ടനെന്തിനാ പശുവിന്‍ തുകലുമായി വിമാനത്തില്‍ കയറിയത്‌. അപ്പോള്‍ ആന പറഞ്ഞു, എടാ... ഒന്നും പറയേണ്ട. ഞാന്‍ വിമാനത്തില്‍ കയറാന്‍ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ പറയുന്നതു കേട്ടു ഇത്‌ `കന്നുകാലി ക്ലാസാ' ണെന്ന്‌.
അപ്പോള്‍ ഞാനോര്‍ത്തു കന്നുകാലികളെ മാത്രമേ ഈ വിമാനത്തില്‍ കയറ്റുകയുള്ളൂവെന്ന്‌. ഉടന്‍ തന്നെ ഞാന്‍ ഒരു കന്നുകാലിയുടെ തുകലും വാങ്ങി അതു ധരി ച്ചുകൊണ്ടു വിമാനത്തിനുള്ളില്‍ കയറാന്‍ ശ്രമിച്ചു. അപ്പോള്‍ അവിടെനിന്ന സെക്യൂരിറ്റി വിസിലടിച്ചു.
പെട്ടെന്ന്‌ രണ്ടുമൂന്നു പോലീസുകാര്‍ ഓടിവന്ന്‌ എന്നെ പിടികൂടിയിട്ട്‌ ഇടി തുടങ്ങി. എന്നിട്ട്‌ അവന്‍മാര്‍ എന്നോടു ചോദിക്കുകയാ .... കന്നുകാലിയുടെ തോലുംധരിച്ച്‌ ആള്‍മാറാട്ടം നടത്തി വിമാനത്തില്‍ കയറിയാല്‍ നിന്നെ ആരും കണ്ടു പിടിക്കില്ലെന്നാണോ വിചാരിച്ചത്‌.

ഉറുമ്പിന്റെ ഉറിയടി


ശ്രീകൃഷ്‌ണജയന്തി ആഘോഷത്തിനിടയ്‌ക്ക്‌ മയക്കുവെടിയേറ്റ ആനയ്‌ക്ക്‌ ബോധം തെളിയുന്നതും കാത്തിരിക്കുകയായിരുന്നു ഉറുമ്പ്‌. അല്‍പസമയത്തിനുശേഷം ആനയ്‌ക്ക്‌ ബോധം തെളിഞ്ഞു. അപ്പോള്‍ ഉറുമ്പ്‌ ആനയോടു ചോദിച്ചു, ചേട്ടാ.. ചേട്ടനെന്തു പരിപാടിയാ കാണിച്ചത്‌. ഉഗ്രന്‍ പരിപാടിക്കിടയിലാ ചേട്ടന്‍ വന്നുഴപ്പിയത്‌... എനിക്ക്‌ ഉറിയടിയില്‍ ഒന്നാം സ്ഥാനം കിട്ടിയേനേ. ചേട്ടന്‍ ഉറിയടി മത്സരത്തിനിടക്ക്‌ ഓടിക്കയറിയതുകൊണ്ട്‌ ശ്രീകൃഷ്‌ണ ജയന്തി പരിപാടികള്‍ ആകെ താറുമാറായി. ഉറുമ്പിന്റെ പരിഭവം കേട്ട ആന പറഞ്ഞു, എടാ... ഞാന്‍ നിന്നെ സഹായിക്കാനാ അങ്ങോട്ടു വന്നത്‌. ഇതുകേട്ട ഉറുമ്പു പറഞ്ഞു, മദമിളകിയ ചേട്ടനെന്തിനാ മത്സരത്തിനിടയിലേക്കു കയറിയത്‌. എന്തെങ്കിലും എന്നോടു പറയാനുണ്ടായിരുന്നെങ്കില്‍ ഉറിയടി മത്സരത്തിനുശേഷം പറഞ്ഞാല്‍ പോരായിരുന്നോ.. അപ്പോള്‍ ആന പറഞ്ഞു, എടാ... ഞാന്‍ മദമിളകി വിരണ്ടു വന്നതല്ലായിരുന്നു, ഞാന്‍ നിന്നെ സഹായിക്കാനാ ഉറിയടി മത്സരത്തിലേക്കു വന്നത്‌. ആനയുടെ പറച്ചില്‍ കേട്ട ഉറുമ്പിന്‌ അതിശയമായി. അപ്പോള്‍ ചേട്ടന്‍ വിരണ്ടോടി വന്നതല്ലായിരുന്നോ... ഉറുമ്പു ചോദിച്ചു?. ആന പറഞ്ഞു, എടാ.. നീ ഉറിയടിക്കുന്നതു കണ്ടുകൊണ്ട ്‌ഞാന്‍ ആളുകള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്നു. കുറെനേരമായിട്ടും ആരും ഉറിയടിച്ചു പൊട്ടിക്കുന്ന ലക്ഷണമൊന്നും കണ്ടില്ല. നിനക്കാണെങ്കില്‍ നീളവുമില്ല. അതുകൊണ്ട്‌ നിനക്ക്‌ ഉറിയടിക്കാന്‍ പാകത്തിന്‌ സൗകര്യമുണ്ടാക്കാന്‍ വേണ്ടിയാ ഞാന്‍ ആളുകള്‍ക്കിടയില്‍നിന്നും ഓടിവന്ന്‌ നിന്നെ പൊക്കിയെടുത്തത്‌. ഞാന്‍ വന്ന്‌ നിന്നെ കോരിയെടുക്കുന്നതു കണ്ടപ്പോഴേക്കും അടുത്തുണ്ടായിരുന്ന ഒരുത്തന്‍ എന്നെ മയക്കുവെടി വച്ച്‌ താഴെയിടുകയായിരുന്നു. അവനെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ശരിയാക്കിയേനെ.

ക്വട്ടേഷന്‍


ഓണാഘോഷം ഗംഭീരമാക്കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്‌തുകൊണ്ട്‌ പോകുകയായിരുന്നു ആനയും ഉറുമ്പും. ഇത്തവണ ഓണപ്പരിപാടിയില്‍ ഓണത്തല്ലും വേണമെന്നായിരുന്നു ഉറുമ്പിന്റെ അഭിപ്രായം. എന്നാല്‍ വഴക്കുകൂടാനും അടിപിടിയിലുമൊന്നും ആനയ്‌ക്ക്‌ താല്‍പര്യമില്ലായിരുന്നു. അങ്ങനെ പല കാര്യങ്ങളും പറഞ്ഞുകൊണ്ട്‌ വഴിയിലൂടെ നടക്കുന്നതിനിടയിലാണ്‌ പെട്ടെന്ന്‌ ഒരു എന്‍ഡവര്‍ കാര്‍ ചീറിപ്പാഞ്ഞ്‌ ഇവരുടെ സമീപത്തുകൂടിപ്പോയത്‌. കാര്‍ വേഗത്തില്‍ കടന്നുപോയ ഉടന്‍തന്നെ ആന നിലവിളിക്കാന്‍ തുടങ്ങി. കാര്യമറിയാതെ നിന്ന ഉറുമ്പിനോട്‌ ആന പറഞ്ഞു, എടാ.. ഉറുമ്പേ, ആ പോയ കാറിന്റെ ഒരുവശം എന്റെ കാലില്‍ മുട്ടി. എനിക്കു വേദനിക്കുന്നു. അപ്പോള്‍ ഉറുമ്പ്‌ ദേഷ്യത്തോടെ പറഞ്ഞു, ഹും... അവന്‍മാര്‍ക്ക്‌ അത്രയ്‌ക്ക്‌ അഹങ്കാരമോ.... ചേട്ടന്‍ ഇവിടെ ഇരിക്ക്‌, ഞാനിപ്പോ വരാം... ഉറുമ്പ്‌ പറഞ്ഞതുകേട്ടപ്പോള്‍ ആനയ്‌ക്കു പേടിയായി, എന്നിട്ട്‌ ആന ഉറുമ്പിനോടു പറഞ്ഞു,.. എടാ ഉറുമ്പേ, എനിക്ക്‌ നിസാര പരിക്കേ ഉള്ളൂ... ഇതു സാരമില്ല. അവന്‍മാരെ വിട്ടേക്ക്‌... നമുക്ക്‌ വീട്ടില്‍ പോയേക്കാം. എന്നാല്‍ ആന പറഞ്ഞതു കേള്‍ക്കാന്‍ ഉറുമ്പു കൂട്ടാക്കിയില്ല. എന്നിട്ട്‌ ഉറുമ്പ്‌ ആനയോടു പറഞ്ഞു, ചേട്ടാ.... ചേട്ടന്‍ ഒന്നുകൊണ്ടും വിഷമിക്കേണ്ട. അവന്‍മാരെ ഞാനിപ്പോ ശരിയാക്കിത്തരാം... ഇതുപറഞ്ഞിട്ട്‌ ഉറുമ്പ്‌ വഴിയില്‍ക്കൂടി വന്ന ഒരു ബൈക്ക്‌ തടഞ്ഞുനിര്‍ത്തി അതില്‍ക്കയറി കാറിന്റെ പിറകേ വച്ചുപിടിച്ചു. അതേസമയം ഉറുമ്പു തിരികെ വരുന്നതുംകാത്ത്‌ ആന വഴിയില്‍ കാത്തിരുന്നു. എന്നാല്‍ കുറേനേരം കഴിഞ്ഞിട്ടും ഉറുമ്പിനെ കാണുന്നില്ല. ഉറുമ്പിനെ കാത്തിരുന്ന ആനയാണെങ്കില്‍ വഴിവക്കിലിരുന്ന്‌ മയങ്ങിപ്പോയി. പെട്ടെന്നാണ്‌ ഒരു ബഹളം കേട്ട്‌ ആന ഞെട്ടിയുണര്‍ന്നത്‌. വഴിയില്‍ക്കൂടി ആളുകള്‍ ഓടിപ്പോകുന്നതുകണ്ട ആന ആള്‍ക്കാരോട്‌ കാര്യം തിരക്കി. അപ്പോള്‍ ഒരാള്‍ പറഞ്ഞു, റോഡിനു നടുവില്‍ ഒരു എന്‍ഡവര്‍ കാര്‍ കിടക്കുന്നുണ്ട്‌. സമീപത്ത്‌ ആരോ ഒരാള്‍ തല്ലുകൊണ്ട്‌്‌ കിടക്കുന്നു. ഇതുകേട്ടയുടനേ ആന വിചാരിച്ചു. തന്നെ ഇടിപ്പിച്ചിട്ടു പോയ കാറായിരിക്കും അവിടക്കിടക്കുന്നത്‌. പാവം അതിന്റെ ഡ്രൈവറെ ഉറുമ്പ്‌ ശരിപ്പെടുത്തിക്കാണും. ഇതുപറഞ്ഞിട്ട്‌ ആന സംഭവസ്ഥലത്തേക്കു കുതിച്ചു. അവിടെച്ചേന്നപ്പോള്‍ കണ്ട കാഴ്‌ച വളരെ ഭീതിജനകമായിരുന്നു. തന്റെ കൂട്ടുകാരന്‍ ഉറുമ്പ്‌ ബോധമറ്റ്‌ റോഡില്‍ കിടക്കു ന്നു. പെട്ടെന്ന്‌ ആന അവിടെക്കൂടിനിന്നവരില്‍ ഒരാളോടു കുറേവെള്ളം വാങ്ങി ഉറുമ്പിന്റെ മുഖത്തേക്കു തളിച്ചു. ഉടന്‍തന്നെ ഉറുമ്പിനു ബോധം തെളിഞ്ഞു. അപ്പോള്‍ ആന ചോദിച്ചു, എടാ... നീ വളരെ ധൈര്യസമേതം ഒരു കാറിനു പിറകേ പായുന്നതു കണ്ടല്ലോ, പിന്നെന്താ നിനക്കു സംഭവിച്ചത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ആനച്ചേട്ടാ... ഒന്നും പറയണ്ടാ.. ഇനി എനിക്ക്‌ ഓണത്തല്ലു കൂടേണ്ടി വരില്ല. ഉറുമ്പിന്റെ വിഷമത്തോടെയുള്ള പറച്ചില്‍കേട്ട്‌ ആന കാര്യം പിന്നെയും തിരക്കി. അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു, ചേട്ടാ...ചേട്ടനെ ഇടിച്ചിട്ടു പോയ കാറിന്റെ പിറകേ അതിസാഹസികമായാണ്‌ ഞാന്‍ പോയത്‌. ഒടുവില്‍ അവന്‍മാരെ ഞാന്‍ ഓവര്‍ടേക്ക്‌ ചെയ്‌ത്‌ പിടികൂടി.
ഞാന്‍ കാറിനു മുമ്പില്‍ എന്റെ ബൈക്ക്‌ നിര്‍ത്തിയിട്ട്‌ അവന്‍മാരോട്‌ പറഞ്ഞു, ധൈര്യമുണ്ടെങ്കില്‍ ഇറങ്ങി വാടാ.... മര്യാദയ്‌ക്ക്‌ കാറോടിക്കാന്‍ നിനക്കൊക്കെ അറിയാന്‍ മേലേടാ. നീയൊന്നും ആണുങ്ങളുടെ തല്ലുകൊള്ളാഞ്ഞിട്ടാ ഇത്രേം വേഗത്തില്‍ കാറോടിച്ചു പോകുന്നത്‌ അല്ലേ.... നിന്നെയൊക്കെ ഞാനിന്നു ശരിയാക്കും. ഇതു പറഞ്ഞിട്ട്‌ ഉറുമ്പ്‌ വളരെ വിഷമത്തോടെ കരയാന്‍ തുടങ്ങി. അപ്പോള്‍ ആന ചോദിച്ചു പിന്നെന്താ സംഭവിച്ചത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, ഹൊ.. പിന്നെന്തു സംഭവിക്കാനാ... എന്റെ വെല്ലുവിളി തീര്‍ന്നതും കാറിനുള്ളില്‍നിന്നും അഞ്ചാറുപേര്‍ ഇറങ്ങിവന്നു. വടിവാളും കുറുവടിയുമായി ഇറങ്ങിയ അവന്‍മാര്‍ എന്നോടു പറഞ്ഞു, `ക്വട്ടേഷന്‍' സംഘത്തെയാണോടാ നീ വെല്ലുവിളിക്കുന്നത്‌, നിന്റെ എല്ലു ഞങ്ങള്‍ നുറുക്കുമെടാ... ഇത്രയും പറഞ്ഞിട്ട്‌ അവന്‍മാര്‍ എന്നെ ശരിക്കുമങ്ങു പെരുമാറി.

ഹെലികോപ്‌ടര്‍ അപകടം


ആന യാത്ര ചെയ്‌ത ഹെലികോപ്‌ടര്‍ വനത്തിനുള്ളില്‍ അപ്രത്യക്ഷമായെന്ന വാര്‍ത്ത കേട്ടാണ്‌ ഉറുമ്പ്‌ ഉറക്കമുണരുന്നത്‌. വാര്‍ത്ത കേട്ടതും ഉറുമ്പ്‌ ആകെ പരവശനായി.
എന്റെ ആനച്ചേട്ടന്‌ യാതൊരു അപകടവും വരുത്തരുതേ എന്ന്‌ ഉറുമ്പ്‌ ഉള്ളുരുകി പ്രാര്‍ഥിച്ചു. ആനയുടെ ഹെലികോപ്‌ടര്‍ അപകടത്തില്‍പെട്ടിരിക്കുന്നത്‌ നല്ലമലയിലെ കൊടുംവനത്തിലാണ്‌. അപകടത്തില്‍പ്പെട്ട്‌ മരിച്ചവരുടെ മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടടുക്കുന്നതിനായി ഉറുമ്പും സംഘാംഗങ്ങളും നല്ലമല റേഞ്ചിലെ കൊടുംവന ത്തിനുള്ളിലേക്ക്‌ യാത്ര തിരിച്ചു.
ആനയോടൊപ്പം മറ്റു നാലുപേര്‍ കൂടി ഉണ്ടായിരുന്നതായാണ്‌ എല്ലാവരും പറയുന്നത്‌. വനമേഖലയിലെത്തിയ ഉറുമ്പും കൂട്ടരും കുറെദൂരം മുന്നോട്ട്‌ പോയപ്പോഴാണ്‌ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എണ്ണയുടെ അംശം കാണുന്നത്‌. അതോടെ ഉറുമ്പിന്‌ ഉറപ്പായി. ഈ പരിസരത്തെവിടെയോ ആ ണ്‌ ഹെലികോപ്‌ടര്‍ തകര്‍ ന്നു വീണിരിക്കു ന്നതെന്ന്‌. ഉറുമ്പും കൂട്ടരും തെരച്ചില്‍ തുടങ്ങി. അവസാനം കത്തിക്കരിഞ്ഞ നിലയില്‍ തകര്‍ന്ന ഹെലികോപ്‌ടര്‍ കണ്ടെത്തി. ഒപ്പം നാലുപേരുടെ മൃതദേഹവും. ഉറുമ്പിന്‌ ആകെ ടെന്‍ഷനായി. ആനയെവിടെ? ആനയെ കാണാനില്ല. ഉറുമ്പ്‌ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.
അപ്പോഴാണ്‌ മരത്തിന്റെ മുകളില്‍ നിന്നും ഒരു ദീനരോദനം ഏവരുടേയും ശ്രദ്ധയില്‍പ്പെട്ടത്‌. ഉറുമ്പ്‌ ശബ്ദം കേട്ട ഭാഗത്തെ മരത്തിലേക്ക്‌ നോക്കി. ആന ഒരു മരക്കൊമ്പില്‍ തൂങ്ങിക്കിടക്കുന്നു. ഉറുമ്പും കൂട്ടരും ഒരുവിധത്തില്‍ ആനയെ താഴെയിറക്കി. എന്നിട്ട്‌ ഉറുമ്പ്‌ ആനയോട്‌ ചോദിച്ചു. എന്താ ആനച്ചേട്ടാ സംഭവിച്ചത്‌. `എന്റെ ഉറുമ്പേ ഒന്നും പറയണ്ട. അമേരിക്കയില്‍ നിന്നു വന്നവര്‍ നമ്മുടെ നല്ലമലയിലെ കൊടുംവനം കാണണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചു. എനിക്കു മാത്രമേ ആ സ്ഥലം അറിയുകയുള്ളെന്ന്‌ ആരോ പറഞ്ഞു. അവര്‍ എന്നെയുംകൂട്ടി ഹെലികോ പ്‌റ്ററില്‍ നല്ലമല കാണാനായി പോയതാ. അങ്ങനെ ഹെലികോപ്‌റ്ററില്‍ ഞങ്ങള്‍ പോകവേ നല്ലമലയി ലെത്തിയ പ്പോഴേക്കും കോപ്‌ടര്‍ തകര്‍ന്നു. അപ്പോള്‍ ഉറുമ്പു ചോദിച്ചു, കോപ്‌റ്റര്‍ തകര്‍ന്നിട്ട്‌ അവരെല്ലാം കത്തിക്ക രിഞ്ഞല്ലോ,.... ചേട്ടന്‍ മാത്രമെ ങ്ങനെയാ ജീവനോടെ രക്ഷപെട്ടത്‌. അപ്പോള്‍ ആന പറഞ്ഞു,... ഹൊ.. ഒന്നും പറയണ്ട.. കോപ്‌റ്ററില്‍ ആകെ ഒരു പാരച്യൂട്ട്‌ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. കോപ്‌റ്റര്‍ അപകടത്തി ല്‍പ്പെട്ടയുടനെ അവരെല്ലാംകൂടി പാരച്യൂട്ട്‌ തോളില്‍കെട്ടി ചാടാനൊരുങ്ങി. പെട്ടെന്ന്‌ ഞാന്‍ അവരുടെ കയ്യില്‍നിന്ന്‌ പാരച്യൂട്ടു തട്ടിപ്പറിച്ചുകൊണ്ട്‌ താഴേക്ക്‌ ഒറ്റച്ചാട്ടം. എന്റെ കാലക്കേടിന്‌ പകുതിവച്ച്‌ പാരച്യൂട്ടിന്റെ ചരട്‌ പൊട്ടിപ്പോയി. അങ്ങനെ ഞാന്‍ വന്നു വീണത്‌ ഈ മരത്തിന്റെ ചില്ലയി ലാ. ദൈവാധീനത്തിന്‌ എന്റെ ജീവന്‍പോകാ തെ രക്ഷപെട്ടു.

ഓണപ്പൂക്കളം


പതിവില്ലാതെ വെളുപ്പാന്‍ കാലത്ത്‌ ഉറുമ്പിന്റെ ഉച്ചത്തിലുള്ള വിളികേട്ടാണ്‌ ആന ഉണര്‍ന്നത്‌. സ്വസ്ഥമായി ഉറങ്ങാനും സമ്മതിക്കില്ല എന്നു പിറുപിറുത്തുകൊണ്ട്‌ ആന വീടിനു വെളിയിലേക്കിറങ്ങി. അപ്പോഴതാ, ഉറുമ്പ്‌ കയ്യില്‍ ഒരു നോട്ടീസും പിടിച്ചുകൊണ്ട്‌ കിതച്ചു നില്‍ക്കുകയാണ്‌. വെളുപ്പിനെ എന്തിനാടാ കിടന്നു നിലവിളിക്കുന്നത്‌ എന്നു പറഞ്ഞുകൊണ്ട്‌ ആന ഉറുമ്പിനോട്‌ കാര്യം തിരക്കി. അപ്പോള്‍ ഉറുമ്പു പറഞ്ഞു, ആനച്ചേ ട്ടാ... അറിഞ്ഞോ.. നമ്മുടെ ക്ലബില്‍ ഇത്തവണ ഓണാഘോഷ പരിപാടികളില്‍ അത്തപ്പൂക്കള മത്സരമുണ്ട്‌. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക്‌ പത്തു പവന്‍ സ്വര്‍ണമാ സമ്മാനമായി ലഭിക്കുന്നത്‌. അപ്പോള്‍ ആന പറഞ്ഞു, എടാ... നിനക്കൊരു പണിയുമില്ലേ..... അത്തപ്പൂക്കള മത്സരമെ ന്നാക്കെ പറഞ്ഞാല്‍ വള രെ റിസ്‌കു പിടിച്ച കാര്യമാ... നമുക്കൊന്നും പറഞ്ഞ പരിപാടിയല്ല. നീ വേറെ കാര്യം നോക്ക്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ആനച്ചേട്ടാ... നമ്മള്‍ മത്സരത്തിനിറങ്ങിയാല്‍ ഉറപ്പായും നമുക്കുതന്നെ ഒന്നാം സമ്മാനംലഭിക്കും. ഉറുമ്പ്‌ ആനയെ വളരെനേരം നിര്‍ബന്ധിച്ചു. ഒടുവില്‍ ഉറുമ്പിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മനസില്ലാമനസോടെ മത്സരത്തില്‍ പങ്കെടുക്കാന്‍ ആന തീരുമാനിച്ചു.
അങ്ങനെ ഇരുവരും കുളിച്ചൊരുങ്ങി പൂക്കളമത്സരത്തിന്‌ പോകാന്‍ തയാറായി. അവര്‍ രണ്ടുപേരും വിവിധ തരം പൂക്കള്‍ ശേഖരിച്ചു മത്സരത്തിന്‌ യാത്രയായി. മത്സരം നടക്കുന്ന ഹാളില്‍ എത്തിയതോടെ എല്ലാ മത്സരാര്‍ഥികളും തങ്ങള്‍ക്ക്‌ നിശ്ചയിച്ച സ്ഥലത്ത്‌ പൂക്കളം തീര്‍ക്കാന്‍ റെഡിയായി നിന്നു. ആകെ പത്തു മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നു. എങ്ങനെയും ഒന്നാമതെത്താന്‍ ആനയും ഉറുമ്പും കിണഞ്ഞു പരിശ്രമിക്കാന്‍ തീരുമാനിച്ചു.
പൂക്കളമത്സരം തുടങ്ങി. എല്ലാവരും പൂക്കളൊക്കെ ഭംഗിയായി നിരത്തി പൂക്കളം തീര്‍ത്തു. പൂക്കളമൊക്കെ തീര്‍ത്തു കഴിഞ്ഞപ്പോഴാണ്‌ ആന എല്ലാവരുടേയും പൂക്കളം ശ്രദ്ധിച്ചത്‌. മറ്റുള്ളവരുടെയൊക്കെ അത്തപ്പൂക്കളം വളരെ ഭംഗിയായിട്ടുണ്ട്‌. തങ്ങള്‍ ഇട്ട പൂക്കളമാണെങ്കില്‍ വളരെ ബോറും. ആന ഉറപ്പിച്ചു, ഇത്തവണ സമ്മാനമില്ല. ആന ഉറുമ്പിനോടു പറഞ്ഞു, എടാ.. വാ.. നമുക്കുപോയേക്കാം.... മറ്റുള്ളവരുടെയൊക്കെ പൂക്കളം എ ന്തു രസമാ കാണാന്‍. നമ്മുടെമാത്രം വളരെ വൃത്തികേടും. ആനയുടെ പറച്ചില്‍ കേട്ടപ്പോള്‍ ഉറുമ്പു പറഞ്ഞു, ചേട്ടാ.. എന്തായാലും നമ്മളള്‍ ഇവിടെ വളരെ കഷ്‌ട പ്പെട്ടു വന്നതല്ലേ.. ഫലമറിയുന്നതുവരെ ഇവിടെ കാത്തിരിക്കാം. ചേട്ടന്‍ നോക്കിക്കോ.. നമുക്കുതന്നെയായിരിക്കും ഒന്നാംസ്ഥാനം.
ഉറുമ്പു പറഞ്ഞത്‌ കാര്യമാക്കാതെ ഫലമറിയുന്നതുവരെ കാത്തിരിക്കാന്‍ ആന സമ്മതിച്ചു. അവസാനം വിധികര്‍ത്താക്കളെത്തി മത്സരാര്‍ഥികളെ ഹാളിനു പുറത്താക്കി മത്സരത്തിനു മാര്‍ക്കിടാന്‍ തുടങ്ങി.
കുറെനേരം കഴിഞ്ഞപ്പോള്‍ മത്സരത്തിന്റെ ഫലം വന്നു. എല്ലാവരെയും പിന്തള്ളി ആനയും ഉറുമ്പും ഒന്നാമതെത്തി. പത്തുപവന്‍ സ്വര്‍ണവും കിട്ടി. രണ്ടാളും വളരെ സന്തോഷത്തോടെ വീട്ടിലേക്ക്‌ പോകാന്‍ തുടങ്ങി. വഴിക്ക്‌ ആന ഉറുമ്പിനോട്‌ ചോദിച്ചു: `എന്നാലും നമുക്കെങ്ങിനെ ഒന്നാം സ്ഥാനം കിട്ടി. നമ്മളെക്കാട്ടിലും നന്നായിട്ടല്ലേ മറ്റുള്ളവരെല്ലാം പൂക്കളം തീര്‍ത്തത്‌. ഇതുകേട്ട ഉറുമ്പു പറഞ്ഞു `എന്റെ ആനച്ചേട്ടാ ഞാന്‍ നേരത്തേ പറഞ്ഞില്ലേ.... പേടിക്കേണ്ടാന്ന്‌... ആനയ്‌ക്കു പിന്നെയും സംശയമായി തങ്ങള്‍ക്കുതന്നെ എങ്ങനെയാണ്‌ ഒന്നാം സ്ഥാനം കിട്ടിയതെന്ന്‌. അവസാനം ഉറുമ്പ്‌ ആനയോട്‌ സത്യം വെളിപ്പെടുത്തി. ഉപയോഗിച്ചത്‌ യഥാര്‍ഥ പൂക്കളാണോ എന്നറിയാന്‍ വേണ്ടി വിധികര്‍ത്താക്കള്‍ പൂക്കളത്തിലെ പൂക്കള്‍ മണത്തുനോക്കുന്നൊരു ചടങ്ങുണ്ട്‌. ഞാന്‍ മറ്റുള്ളവരുടെ പൂക്കളത്തില്‍ എല്ലാം മുളകുപൊടി വിതറിയിട്ടാ ഹാളീന്ന്‌ പുറത്തുപോയത്‌....

നുഴഞ്ഞുകയറ്റം


ആനയും ഉറു മ്പും സ്വാതന്ത്ര്യദിന പരേഡ്‌ കാണാന്‍ പോലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ പോയി. എല്ലാ വര്‍ഷ വും ടി.വിയില്‍ മാത്രമേ ഈ സ്വാതന്ത്ര്യദിനപരേഡ്‌ കണ്ടിട്ടുള്ളൂ. അതുകൊണ്ട്‌ ഇത്തവണ നേരിട്ടുതന്നെ ഗ്രൗണ്ടില്‍ പോയി പരേഡ്‌ കാണാന്‍ ആനയും ഉറുമ്പും തീരുമാനിച്ചു.
അങ്ങനെ അവര്‍ രണ്ടുപേരും ഗ്രൗണ്ടിന്റെ പ്രധാന കവാടത്തിലെത്തി. അപ്പോഴാണ്‌ ഇരുവരും അറിയുന്നത്‌ പാസില്ലാതെ അകത്തുകയറ്റില്ലെന്ന്‌. വിശിഷ്‌്‌ടാതിഥിയായി മന്ത്രി സല്യൂട്ട്‌ സ്വീകരിക്കാന്‍ ഗ്രൗണ്ടില്‍ വരുന്നുണ്ടെന്നും അതുകാരണം ശക്‌്‌തമായ സുരക്ഷാപരിശോധന കഴിഞ്ഞശേ ഷമേ കാണികളെ ഗ്രൗണ്ടിനകത്തേക്ക്‌ കയറ്റുകയുള്ളൂവെന്നും മറ്റും അറിയുന്നത്‌. എന്തായാലും പാസില്ലെങ്കിലും എല്ലാവരോടുമൊപ്പം ക്യൂവൊക്കെ നിന്ന്‌ ആനയും ഉറുമ്പും പരിശോധനയൊക്കെ കഴിഞ്ഞ്‌ പോലീസുകാരുടെ കൈയുംകാലും പിടിച്ച്‌ ഒരുതരത്തില്‍ ഗ്രൗണ്ടിന്‌ അകത്തുകയറി. പുറകുവശത്തായി കിട്ടിയ ഇരിപ്പിടത്തില്‍ അവര്‍ രണ്ടുപേരും ഇരുന്നു.
പരേഡ്‌ തുടങ്ങി. മന്ത്രി സല്യൂട്ട്‌ സ്വീകരിച്ചു. അതു കഴിഞ്ഞ്‌ സ്വാതന്ത്ര്യദിനയോഗം തുടങ്ങുവാന്‍ ഒരുങ്ങുമ്പോഴാണ്‌ പോലീസുകാര്‍ ആ കാഴ്‌ച കണ്ടത്‌. ഒരു പശു ഗ്രൗണ്ടിലൂടെ നുഴഞ്ഞുകയറുന്നു. പശുവിന്റെ പുറത്തെന്തോ വച്ചുകെട്ടിയിട്ടുണ്ട്‌. ആ കാഴ്‌ച കണ്ട്‌ എല്ലാവരും ഞെട്ടി.
ഇനി മന്ത്രിയെ വധിക്കാന്‍ വല്ലതുമാണോ ഇവന്‍ ഗ്രൗണ്ടിനകത്ത്‌ നുഴഞ്ഞു കയറിയത്‌. മന്ത്രിക്ക്‌ തീവ്രവാദഭീഷണിയുള്ളതിനാല്‍ പോലീസുകാര്‍ ഞെട്ടി. ഉടന്‍ പോലീസുകാര്‍ ഗ്രൗണ്ട്‌ വളഞ്ഞു. പശുവിനെ ജീവനോടെ പിടിക്കാനുള്ള ശ്രമം തുടങ്ങി. പല പോലീസുകാര്‍ക്കും പേടി തോന്നി. പശുവിന്റെ പുറത്തു കെട്ടിവച്ച പൊതിയില്‍ ബോംബായിരിക്കുമോ. പൊട്ടിത്തെറിച്ചാല്‍ തങ്ങളുടെ കുടുംബം അനാഥമായതു തന്നെ.
അപ്പോള്‍ ഈ കാഴ്‌ച കണ്ട ഉറുമ്പ്‌ ഉടനെ സീറ്റില്‍ നിന്നും ചാടിയെഴുന്നേറ്റു. ധൈര്യസമേതം പശുവിന്റെ അടുക്കല്‍ ചെന്ന്‌ പശുവിന്റെ കാതില്‍ എന്തോ മന്ത്രിച്ചു കുശലം പറഞ്ഞു. പിന്നീട്‌ അവന്റെ പുറത്തു കെട്ടിവച്ച പൊതിയെടുത്ത്‌ വലിച്ചെറിഞ്ഞു. പൊതി പൊട്ടിയില്ലെന്നു മാത്രമല്ല ഭയപ്പെട്ടതുപോലെ ഒ ന്നും സംഭവിച്ചില്ല. എല്ലാവര്‍ക്കും ആശ്വാസമായി. എങ്കിലും പോലീസുകാര്‍ പോലും ഭയപ്പെട്ടിടത്ത്‌ ഒരു ഉറുമ്പ്‌ പോയി ആ പൊതിക്കെട്ട്‌ എടുത്ത്‌ വലിച്ചെറിയാന്‍ കാണിച്ച ധൈര്യത്തിന്‌ ഒരു ഉപഹാരം നല്‍കാന്‍ എല്ലാവരും തീരുമാനിച്ചു. അങ്ങനെ അവിടെച്ചേര്‍ന്ന സ്വാതന്ത്ര്യ ദിന യോഗത്തില്‍ ഉറുമ്പിന്‌ ഒരു ഉപഹാരം കിട്ടി. ഉപഹാരവുമൊക്കെ വാങ്ങി ഉറുമ്പും ആനയും തിരിച്ചു വീട്ടിലേക്കു യാത്രയായി.
അപ്പോള്‍ ആന ഉറുമ്പിനോട്‌ ചോദിച്ചു. അല്ല നീയിതെങ്ങനെയാണ്‌ പോലീസുകാര്‍ പോലും ഭയന്നിടത്ത്‌ ഇത്ര ധൈര്യത്തോടെ പശുവിന്റെ അടുത്തെത്തി അവന്റെ ദേഹത്തു കെട്ടിവച്ച ബോംബ്‌ പൊതിയെടുത്ത്‌ വലിച്ചെറിഞ്ഞതെന്ന്‌. അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു. എന്റെ ആനച്ചേട്ടാ ഈ മനുഷ്യന്‍മാരൊക്കെ എത്ര പേടിത്തൊണ്ടന്‍മാരാണെന്നോ. ആ പശുവില്ലേ അവനെന്റെ അയല്‍പക്കത്തുള്ളവനാ. അവനും നമ്മളെപ്പോലെ പരേഡ്‌ കാണാന്‍ വന്നതാ. സമയം പോയതുകൊണ്ട്‌ അവന്‌ പ്രധാന കവാടത്തിലൂടെ അകത്തുകയറാന്‍ പറ്റിയില്ല. അതാ അവന്‍ ആരും കാണാതെ നുഴഞ്ഞുകയറിയത്‌. അവന്റെ ദേഹത്ത്‌ കെട്ടിവച്ചതേ ബോംബൊന്നുമല്ല, ഉച്ചയ്‌ക്കുള്ള പൊതിച്ചോറായിരുന്നേ...

ജലരാജന്‍


നെഹ്‌റു ട്രോഫി വള്ളം കളി കാണാനായി ആനയും ഉറുമ്പും പോവുകയാണ്‌. പോകുന്ന വഴിക്ക്‌ ഇരുവരും കഴിഞ്ഞ വര്‍ഷത്തെ ഓരോ കഥകളും മറ്റും പറഞ്ഞുകൊണ്ടാണ്‌ നടക്കുന്നത്‌. അങ്ങനെ ഇരുവരും വള്ളംകളി നടക്കുന്ന പുന്നമടക്കായലിന്റെ തീരത്തെത്തി. അവിടെയെത്തിയപ്പോഴതാ, സൂചികുത്താന്‍ ഇടമില്ലാതെ ജനങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. ഒരുവിധത്തില്‍ ഇരുവരും ആളുകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി കായലോരത്ത്‌ തങ്ങള്‍ക്ക്‌ ഇരിക്കാനുള്ള ഇരിപ്പിടം തരപ്പെടുത്തി.
വള്ളംകളിയുടെ ഫൈനല്‍ മത്സരമാണ്‌ നടക്കാന്‍ പോകുന്നത്‌. പെട്ടെന്നാണ്‌ വെടിയൊച്ച മുഴങ്ങിയത്‌. ആളുകള്‍ ആര്‍പ്പുവിളികളോടെ ആര്‍ത്തുവിളിച്ചു. ഓളപ്പരപ്പിന്റെ താളത്തിനൊപ്പം വള്ളങ്ങള്‍ ഇഞ്ചോടിഞ്ചു വ്യത്യാസത്തില്‍ നീങ്ങുകയാണ്‌. ഏതാനും മിനിട്ടുകള്‍ മാത്രം ബാക്കി. എല്ലാവള്ളങ്ങളേയും പിന്തള്ളിക്കൊണ്ട്‌ ചമ്പക്കുളം ചുണ്ടന്‍ ഒരു വള്ളപ്പാടകലെ മുമ്പിലെത്തിയിരിക്കുകയാണ്‌. ജനങ്ങള്‍ ആരവം മുഴക്കുകയാണ്‌. അപ്പോള്‍ അനൗണ്‍സ്‌മെന്റ്‌ മുഴങ്ങി. ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളിമത്സരത്തിലെ ജേതാക്കളായി കൊല്ലം ബോട്ട്‌ക്ലബിന്റെ ചമ്പക്കുളം വള്ളത്തിനെ തരഞ്ഞെടുത്തിരിക്കുന്നു. ഇതുകേട്ടപ്പോള്‍ പരിസരം മറന്നുകൊണ്ട്‌ ചാടിയെണീറ്റ ആന കാല്‍വഴുതി വെള്ളിത്തിലേക്കു വീണു. ആന വെള്ളത്തില്‍ വീണപ്പോള്‍ ആളുകള്‍ എല്ലാവരും സ്‌തംഭിച്ചുപോയി. നീന്തലറിയാത്ത ആന മുങ്ങിത്താഴുന്നതുകണ്ട്‌ ഉറുമ്പ്‌ ഉറക്കെ വിളിച്ചു പറഞ്ഞു, ... ആരെങ്കിലും എന്റെ ആനച്ചേട്ടനെ രക്ഷിക്കണേ.... പക്ഷേ, ഉറുമ്പിന്റെ നിലവിളികേട്ട്‌ കായലിലേക്ക്‌ എടുത്തുചാടാന്‍ ആരും ധൈര്യപ്പെട്ടില്ല. അപ്പോഴും ആന വെള്ളത്തില്‍ മുങ്ങിത്താഴുകയാണ്‌.
പെട്ടെന്നാണ്‌ അതുസംഭവിച്ചത്‌. ഏവരും നോക്കിനില്‍ക്കേ നിലയില്ലാ കയത്തിലേക്കതാ ഉറുമ്പ്‌ എടുത്തുചാടി. ഒരുവിധത്തില്‍ വെള്ളത്തില്‍ മുങ്ങിയ ആനയും ഉറുമ്പും കരയ്‌ക്കുകയറി. ജീവന്‍ പണയം വച്ച്‌ തക്കസമയത്ത്‌ ആനയെ രക്ഷിച്ച ഉറുമ്പിനെ എല്ലാവരും പ്രശംസിച്ചു. അപ്പോള്‍ വള്ളംകളിയില്‍ വജയിച്ചവര്‍ക്ക്‌ ട്രോഫി നല്‍കാനെത്തിയ മന്ത്രിയും മറ്റു സാംസ്‌കാരിക നായകന്‍മാരും ഇരുവരുടേയും അടുത്തെത്തി. എന്നിട്ട്‌ മന്ത്രി ഉറുമ്പിന്റെ തോളില്‍ തട്ടിയിട്ടു പറഞ്ഞു, ധീരനായ ഉറുമ്പേ.... വെള്ളത്തില്‍ വീണ ആനയെ അതിസാഹസികമായി രക്ഷിച്ച നിനക്ക്‌ ഞാന്‍ ഇതാ ഒരു ട്രോഫി നല്‍കാന്‍ പോവുകയാണ്‌. മന്ത്രിയുടെ കൈയില്‍നിന്ന്‌ ട്രോഫി വാങ്ങിയശേഷം ഉറുമ്പ്‌ മന്ത്രിയോട്‌ ചോദിച്ചു, സര്‍... അങ്ങ്‌ എനിക്ക്‌ ഒരു ഉപകാരംകൂടി ചെയ്‌തു തരണം. അപ്പോള്‍ മന്ത്രി പറഞ്ഞു അതിനെന്താ, പറഞ്ഞോളൂ... ഉറുമ്പു പറഞ്ഞു എന്നെ വെള്ളത്തിലേക്ക്‌ തള്ളിയിട്ടവനെ മന്ത്രിക്കൊന്നു ശരിയാക്കാന്‍ പറ്റുമോ....

പുലിയുറുമ്പ്‌


പുലിയിറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ നാട്ടിലെ ജനങ്ങളൊന്നും വീടിനു പുറത്തിറങ്ങാതായി. അപ്പോഴാണ്‌ ഉറുമ്പിനു തോന്നിയത്‌ നാട്ടാരെ വിറപ്പിക്കുന്ന പുലിയെ പിടികൂടിയാല്‍ ഒന്നു വിലസിനടക്കാമെന്ന്‌. തന്റെ ആഗ്രഹം ആനയോടു പറയാനായി ഉറുമ്പ്‌ ആനയുടെ വീട്ടിലേക്കു പുറപ്പെട്ടു. അവിടെയെത്തിയിട്ട്‌ ഉറുമ്പ്‌ ആനയോടു പറഞ്ഞു ആനച്ചേട്ടാ... നമുക്ക്‌ പുലിയെപിടിക്കാനായി കാഞ്ഞിരപ്പള്ളിയിലേക്കു പോകാം. ഉറുമ്പിന്റെ പറച്ചില്‍ കേട്ടപ്പോഴേ ആന ചൂടായി. എടാ.. നിനക്കു വേറെ പണിയൊന്നും ഇല്ലേ.... പുലിയെപ്പിടിക്കുക എന്നുള്ളത്‌ അത്ര എളുപ്പമുള്ള വഴിയൊന്നുമല്ല... അതുകൊണ്ട്‌ ഞാനില്ല... നീ വേണമെങ്കില്‍ പൊയ്‌ക്കോളൂ... ആനയുടെ മറുപടികേട്ട ഉറുമ്പ്‌ തനിയെയാണെങ്കിലും പുലിയെപിടിക്കാമെന്നു തീരുമാനിച്ചു. അങ്ങനെ ഉറുമ്പ്‌ പുലിയെത്തിരക്കി കാഞ്ഞിരപ്പള്ളിയിലേക്കു പോയി. രണ്ടുദിവസം കഴിഞ്ഞിട്ടും ഉറുമ്പിനെ കാണാഞ്ഞതില്‍ ആനയ്‌ക്കു പരിഭ്രമമായി. പുലിയെപ്പിടിക്കാന്‍ പോയ ഉറുമ്പിനെന്തുപറ്റി എന്നു വിചാരിച്ച്‌ ചിന്തിച്ചിരിക്കുകയായിരുന്നു ആന. അപ്പോഴാണ്‌ പുറത്തൊരു ബഹളം കേട്ടത്‌. വീടിനു വെളിയിലിറങ്ങി നോക്കിയപ്പോള്‍ കണ്ട കാഴ്‌ച കണ്ട്‌ ആന അന്തംവിട്ടു. നാട്ടുകാരെല്ലാം ഉറുമ്പിനെ തോളിലേറ്റി സ്വീകരിച്ചുകൊണ്ട വരികയാണ്‌. ആര്‍പ്പുവിളികളും, കൊട്ടം കുരവയുമായി ഉറുമ്പിനെയുംകൊണ്ട്‌ എല്ലാവരും ആനയുടെ വീടിനു മുമ്പിലെത്തി. അപ്പോള്‍ ആന കാര്യം തിരക്കിയ ആനയോട്‌ നാട്ടുകാരിലൊരാള്‍ പറഞ്ഞു,.... ആനച്ചേട്ടാ.. നമ്മളെയൊക്കെ വിറപ്പിച്ച പുലിയെ നമ്മുടെ ഉറുമ്പ്‌ വളരെ ധീരമായി നേരിട്ടു. അതിസാഹസികമായ പുലിയ വകവരുത്തിയ ഉറുമ്പിനെ ഞങ്ങള്‍ സ്വീകരിച്ച്‌ ആനയിക്കുകയായിരുന്നു. ഇതു കേട്ടപ്പോള്‍ ആന ഓടിച്ചെന്ന്‌ ഉറുമ്പിനെ കെട്ടിപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു, എടാ.. ഉറുമ്പേ... നീയാളു കേമനാണെടാ... എങ്കിലും നിന്റെ ധൈര്യം ഞാന്‍ സമ്മതിച്ചു തന്നിരിക്കുന്നു. ഹൊ.... നീയൊരു ഭയങ്കരന്‍ തന്നെ.... ഉറുമ്പിനെ അഭിനന്ദിച്ചുകൊണ്ട്‌ ആന ഉറുമ്പിനെ തന്റെ വീട്ടിലേക്കു കയറ്റിയിരുത്തി. അപ്പോഴേക്കും സ്വീകരണം നല്‍കിയ ആള്‍ക്കാരെല്ലാം പിരിഞ്ഞുപോയി. അപ്പോള്‍ ആന ഉറുമ്പിനോടു ചോദിച്ചു, എടാ... എങ്കിലും നീയെങ്ങനെയാ ഭീകരനായ പുലിയെ കീഴ്‌പ്പെടുത്തിയത്‌. അപ്പോള്‍ ഉറുമ്പുപറഞ്ഞു... ചേട്ടാ... ഇതൊക്കെ എനിക്കുവെറും നിസാര കാര്യമല്ലേ... അപ്പോള്‍ ആന പറഞ്ഞു, എങ്കിലും ഭീകരനായ പുലിയെ പിടികൂടിയ നിന്നെ സമ്മതിക്കണം... ഇതുകേട്ട ഉറുമ്പ്‌ ആനയോടു പറഞ്ഞു,... ചേട്ടാ.. എന്നാല്‍ ഞാനൊരു സത്യം പറയാം, ചേട്ടന്‍ ആരോടും പറയരുത്‌. ആന സമ്മതം മൂളി. അപ്പോള്‍ ഉറുമ്പുപറഞ്ഞു, എന്റെ ആനച്ചേട്ടാ... ഇത്രയും നാള്‍ നമ്മളെയൊക്കെ വിറപ്പിച്ചിരുന്നത്‌ പുലിയല്ലായിരുന്നു. എവിടെനിന്നോ വന്ന ഒരു പള്ളിപ്പാക്കാനെ കണ്ട്‌ നാട്ടുകാര്‍ പുലിയാണെന്നു തെറ്റിധരിച്ചിരിക്കുകയായിരുന്നു. പക്ഷേ, പുലിയെപ്പിടിക്കാന്‍ ഞാന്‍ കാട്ടിലെത്തിയപ്പോഴാണ്‌ എല്ലാവരുടേയും പേടിസ്വപ്‌നമായ പള്ളിപ്പാക്കാന്‍ ഭക്ഷണംകിട്ടാതെ ചത്തുകിടക്കുന്നതു കണ്ടത്‌. പെട്ടെന്നുതന്നെ ഞാന്‍ ഒരു പുലിത്തോല്‍സംഘടിപ്പിച്ച്‌ അവന്റെ ദേഹത്ത്‌ പിടിപ്പിച്ചു. എന്നിട്ട്‌ നാട്ടുകാരെ വിളിച്ചുകൂട്ടിയിട്ട്‌ പറഞ്ഞു, നമ്മുടെ പുലിയെ ഞാന്‍ കീഴ്‌പ്പെടുത്തിയെന്ന്‌. അപ്പോള്‍ ആന ഉറുമ്പിന്റെ പുറത്തു തട്ടിയിട്ടു പറഞ്ഞു,... ഹൊ... നീ.. ഭയങ്കരന്‍ തന്നെ.

എലിപ്പനി


ഒരു ദിവസം ആനയും ഉറുമ്പും റോഡിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ എതിരേ ഒരു പൂച്ച ഓടി വരുന്നതുകണ്ടു. പൂച്ച നന്നായി ഭയന്ന മട്ടിലാണ്‌ ഓടി വരുന്നത്‌.
പൂച്ചയുടെ വരവുകണ്ട്‌ എന്തോ പന്തികേടുണ്ടെന്ന്‌ ആനയ്‌ക്കും ഉറുമ്പിനും തോന്നി. പൂച്ച ഓടി ആനയുടെയും ഉറുമ്പിന്റെയും അടുത്തെത്തിയപ്പോള്‍ പൂച്ചയെ തടഞ്ഞുനിര്‍ത്തി ആന ചോദിച്ചു. `എന്താടാ നീ ഓടുന്നത്‌'. അപ്പോള്‍ പൂച്ച പറഞ്ഞു. `എനിക്ക്‌ വല്ലാതെ വിശന്നു. അപ്പോള്‍ കുന്നിന്‍ ചെരുവില്‍ കാണുന്ന ആ വീട്ടില്‍ നിന്നും കുറച്ച്‌ കറിവച്ച പോത്തിറച്ചി ഞാന്‍ തിന്നു. ആ വീട്ടിലെ അമ്മ ഞാന്‍ പോത്തിറച്ചി തിന്നുന്നത്‌ കണ്ടു. അവര്‍ ചൂലുമായി എന്റെ പുറകേ വരുന്നുണ്ട്‌. അതാ ഞാന്‍ ഓടിയത്‌'. പൂച്ച പറഞ്ഞു നിര്‍ത്തി.
അപ്പോള്‍ ഉറുമ്പ്‌ പൂച്ചയോടു പറഞ്ഞു. `എടാ നീ എന്തിനാ നല്ലോരു ഞായറാഴ്‌ച ദിവസവുമായിട്ട്‌ ആ വീട്ടുകാര്‍ ഉണ്ടാക്കിവച്ച പോത്തിറച്ചിക്കറി കട്ടു തിന്നത്‌. ആ വീട്ടിലെ തട്ടിന്‍പുറത്തു നിന്നും വല്ല ചുണ്ടെലിയേയും പിടിച്ചു തിന്നാല്‍ പോരായിരുന്നോ. അപ്പോള്‍ എലി മൂലം ശല്യമായി മാറിയ വീട്ടുകാര്‍ക്ക്‌ നിന്നോട്‌ സ്‌നേഹവും തോന്നും നിന്റെ വിശപ്പും ശമിക്കും'.
അപ്പോള്‍ പൂച്ച പറഞ്ഞു. `എന്റെ ഉറുമ്പു ചേട്ടാ ആ വീ
ട്ടില്‍ നിന്നും എലിയെ എന്റെ പട്ടി തിന്നും. ഞാന്‍ വിശന്നുമരിച്ചാലും ശരി ആ വീട്ടില്‍ നിന്നും എലിയെ തിന്നത്തില്ല'. പൂച്ചയുടെ ഈ മറുപടി കേട്ട്‌ ആനയും ഉറുമ്പും പരസ്‌പരം ആശ്ചര്യത്തോടെ നോക്കി. `അതെന്താടാ എല്ലാ പൂച്ചകള്‍ക്കും എലിയെ അല്ലേ കൂടുതല്‍ ഇഷ്‌ടം. നിനക്കുമാത്രമെന്താ എലിയോട്‌ ഇത്ര വിരക്‌്‌തി' ആന ചോദിച്ചു. അപ്പോള്‍ പൂച്ച പറ ഞ്ഞു. `എന്റെ ആനച്ചേട്ടാ, ആ വീട്ടില്‍ നിന്നും അറിയാതെ പോലും ഞാന്‍ ഒരെലിയേയും പിടിച്ചുതിന്നില്ല. അവിടെനിന്നും എലിയെ തിന്നാല്‍ എന്റെ കാര്യം പോക്കാ. കാരണം ആ വീട്ടിലെ എലികള്‍ക്കെല്ലാം എലിപ്പനിയാ ചേട്ടന്‍മാരേ...' പൂച്ചയുടെ മറുപടി കേട്ട്‌ ആനയും ഉറുമ്പും ആര്‍ത്തുചിരിച്ചു. രണ്ടുദിവസം മുമ്പെത്തിയതായിരുന്നു ഉറുമ്പിന്റെ കൂട്ടുകാരനായ പൂച്ച. പക്ഷേ രാവിലെമുതല്‍ അവനെ കാണുന്നില്ല. തന്നോടു പറയാതെ അവന്‍ പോയല്ലോ എന്നോര്‍ത്ത്‌ വിഷമം തോന്നിയ ഉറുമ്പ്‌ വീട്ടില്‍നിന്നും പുറത്തേക്കിറങ്ങി. അപ്പോഴാണ്‌ നിലവിളിച്ചുകൊണ്ട്‌ പൂച്ചച്ചേട്ടന്‍ ഓടിവരുന്നതു കണ്ടത്‌. പൂച്ച ഓടി ഉറുമ്പിന്റെയടുക്കലെത്തി. പൂച്ചയുടെ പരിഭ്രമം കണ്ട ഉറുമ്പ്‌ കാര്യം തിരക്കി. അപ്പോള്‍ പൂച്ച ഉറുമ്പിനോട്‌ നെടുവീര്‍പ്പെട്ടുകൊണ്ട്‌ പറഞ്ഞു, എന്റെ ഉറുമ്പേട്ടാ... നമ്മുടെ ആനച്ചേട്ടന്‍ എന്നെ കണ്ടാല്‍ തല്ലിക്കൊല്ലും, ചേട്ടന്‍ എന്നെ രക്ഷിക്കണം. അപ്പോള്‍ ഉറുമ്പു ചേദിച്ചു, ആനച്ചേട്ടനെന്തിനാ നിന്നെ തല്ലുന്നത്‌, നീ കാര്യം പറ.. നമുക്ക്‌ പരിഹാരമുണ്ടാക്കാം. അപ്പോള്‍ പൂച്ചപറഞ്ഞു; ഞാന്‍ രാവിലെ ആനച്ചേട്ടന്റെ വീടുവരെ പോയതാ.

ഒരു സിനിമാക്കഥ



സൂപ്പര്‍ സ്റ്റാര്‍ ലാലേട്ടന്റെ പുതിയചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശനം നടത്തുകയാണെന്ന വാര്‍ത്തകേട്ട്‌ ഉറുമ്പ്‌ ആനയുടെ അടുക്കലേക്ക്‌ ഓടി. എന്നിട്ട്‌ ആനയോടു പറഞ്ഞു, ചേട്ടാ, നമ്മുടെ ലാലേട്ടന്റെ സിനിമ ഉഗ്രനാണെന്നാ ആള്‍ക്കാരെല്ലാം പറയുന്നത്‌... നമുക്കൊന്നു കാണാന്‍ പോയാലോ... അപ്പോള്‍ ആന പറഞ്ഞു, എടാ.. എനിക്ക്‌ സിനിമയിലൊന്നും വലിയ താല്‌പര്യമില്ല. നീ വേണമെങ്കില്‍ കാണാന്‍ പൊയ്‌ക്കോളൂ... എന്നാല്‍ ഉറുമ്പ്‌ ആനയെ വീണ്ടും നിര്‍ബന്ധിച്ചു. ഒടുവില്‍ ഉറുമ്പിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ലാലേട്ടന്റെ സിനിമ കാണാന്‍ ആന സമ്മതിച്ചു. അങ്ങനെ ഇരുവരും തിയേറ്ററിലെത്തി. അപ്പോഴതാ സിനിമകാണാനായി ആള്‍ക്കാരുടെ നീണ്ട നിരയാണ്‌ നില്‍ക്കുന്നത്‌. ഒരുവിധത്തില്‍ ആന ക്യൂ നിന്ന്‌ രണ്ടു ടിക്കറ്റുകളെടുത്തു. എന്നിട്ട്‌ ഒരെണ്ണം ഉറുമ്പിനും നല്‍കി. ഇരുവരും ടിക്കറ്റുമായി തിയറ്ററിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയാണ്‌. തിയറ്ററിന്റെ വാതില്‍ തുറന്നതും ആള്‍ക്കാരെല്ലാം അകത്തേക്ക്‌ ഇടിച്ചു കയറി. അക്കൂട്ടത്തില്‍ ഉറുമ്പും അകത്തു കയറി. ആന കൂടെയുണ്ടെന്ന തോന്നലില്‍ ഉറുമ്പ്‌ ഒരു സീറ്റില്‍ കയറിയിരുന്നു. എന്നിട്ട്‌ മറ്റൊരു സീറ്റ്‌ ആനയ്‌ക്കായി ഉറുമ്പ്‌ പിടിച്ചിട്ടു. സിനിമ തുടങ്ങി. ആന തന്റെ അടുത്തു വന്നിരിക്കുമെന്നു ഉറുമ്പ്‌ കരുതി. സിനിമ തുടങ്ങി ഏറെ നേരം കഴിഞ്ഞിട്ടും ആനയെ കാണാത്തതില്‍ ഉറുമ്പിന്‌ എന്തോ പന്തികേടു തോന്നി. ഉറുമ്പ്‌ പതിയെ എണീറ്റ്‌ തിയറ്ററിനുള്ളില്‍ ആനയെ തിരക്കാന്‍ തുടങ്ങി. എന്നിട്ടും ആനയെ കാണാഞ്ഞതിനാല്‍ തിയറിനു വെളിയിലേക്ക്‌ ഉറുമ്പ്‌ ഇറങ്ങി നോക്കി. അവിടെയും ആനയെ കാണാതെ വിഷമിച്ചിരിക്കുമ്പോഴാണ്‌ ടിക്കറ്റ്‌ കൗണ്ടറിലേക്ക്‌ ഉറുമ്പ്‌ വെറുതേ ഒന്നു നോക്കിയത്‌. അപ്പഴതാ.... ആന വീണ്ടും ടിക്കറ്റ്‌ എടുക്കുകയാണ്‌. ഉറുമ്പിന്‌ യാതൊന്നും പിടികിട്ടിയില്ല. വീണ്ടും ടിക്കറ്റെടുത്തുകൊണ്ട്‌ വന്ന ആനയോട്‌ ഉറുമ്പു ചോദിച്ചു, എന്റെ ആനച്ചേട്ടാ... ചേട്ടനിതെവിടെയായിരുന്നു. നല്ല ഉഗ്രന്‍ സിനിമ അകത്തു നടക്കുകയാ... സിനിമ ഇപ്പോള്‍ തീരാറായി. എന്നിട്ടും ചേട്ടന്‍ ആര്‍ക്കുവേണ്ടിയാ ഈ ടിക്കെറ്റുടുത്തുകൊണ്ടു പോകുന്നത്‌. അപ്പോള്‍ ആന ഉറുമ്പിനോടു പറഞ്ഞു, എടാ ഉറുമ്പേ... ഒന്നും പറയേണ്ട. ഇതുകൂടികൂട്ടി ഞാന്‍ ഇരുപത്തഞ്ചാമത്തെ ടിക്കറ്റാ എടുക്കുന്നത്‌. ഇതുവരെ എനിക്ക്‌ തിയറ്ററിനുള്ളിലേക്ക്‌ കയറാന്‍ സാധിച്ചില്ല. അപ്പോള്‍ ഉറുമ്പ്‌ അതിശയത്തോടെ ചോദിച്ചു, എന്റെ ചേട്ടാ... ചേട്ടനെന്തു പണിയാ ഈ കാണിക്കുന്നത്‌... സിനിമ തുടങ്ങുന്നതിനു മുമ്പുതന്നെ ചേട്ടന്‍ നമുക്കു രണ്ടുപേര്‍ക്കും ടിക്കറ്റെടുത്തതാണല്ലോ... പിന്നെയെന്തിനാ വീണ്ടും വീണ്ടും ടിക്കറ്റെടുക്കുന്നത്‌. അപ്പോള്‍ ആന പറഞ്ഞു... ഇത്‌ എന്റെ അവസാനത്തെ ടിക്കറ്റെടുപ്പാ.. ഞാന്‍ ഓരോ തവണയും ടിക്കറ്റെടുത്ത്‌ തിയറ്ററിനുള്ളിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍ തിയറ്ററിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന ഒരു 'സ്‌റ്റുപ്പിഡ്‌' എന്റെ ടിക്കറ്റുകള്‍ വലിച്ചു കീറി പകുതി മാത്രം എന്റെ കയ്യില്‍ തരും. അടുത്തതവണയെങ്ങാനും അവന്‍ എന്റെ ടിക്കറ്റ്‌ കീറിയാല്‍ അവനെ ഞാന്‍ ശരിയാക്കും....

ഒരു കോസ്‌മെറ്റിക്‌ സര്‍ജറിയുടെ കഥ


രണ്ടുദിവസമായി ആനയെക്കാണുന്നില്ലല്ലോയെന്നോര്‍ത്ത്‌ വിഷമിച്ചിരിക്കുകയായിരുന്നു ഉറുമ്പ്‌. ആനയ്‌ക്കെന്തുപറ്റിയെന്നറിയാന്‍ ആനയുടെ വീടുവരെപോകാന്‍ ഉറുമ്പു തീരുമാനിച്ചു. ആനയുടെ വീട്ടിലെത്തിയ ഉറുമ്പ്‌ ഉറക്കെവിളിച്ചു, ആനച്ചേട്ടാ... ഉറുമ്പിന്റെ ശബ്ദം കേട്ടപ്പോള്‍ ആനയുടെ ഭാര്യ ഇറങ്ങിവന്നു. എന്നിട്ട്‌ ഉറുമ്പിനോടു പറഞ്ഞു, ആനച്ചേട്ടന്‍ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നിറങ്ങിപ്പോയതാ. രണ്ടു ദിവസമായി ജലപാനം പോലുമില്ലായിരുന്നു. എന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞാ പോയത്‌. ഇതു കേട്ട ഉറുമ്പിന്‌ ഒന്നും മനസിലായില്ല. ആനച്ചേട്ടന്‍ എവിടെങ്കിലും പോയാല്‍ എന്നോടു പറയുമല്ലോ... പക്ഷേ ഇത്തവണയെന്താ എന്നോടു പറയാതെ പോയത്‌. ഉറുമ്പ്‌ പതിയെ വീട്ടിലേക്കു നടന്നു. വീടിന്റെ മുമ്പിലെത്തിയപ്പോഴതാ ഭയങ്കര ആള്‍ക്കൂട്ടം.
എന്തു സംഭവിച്ചെന്നറിയാതെ ഉറുമ്പ്‌ പരിഭ്രമിച്ചുകൊണ്ട്‌ വീടിനു മുമ്പിലേക്കു ചെന്നു. അപ്പോഴതാ, ഒരു വെളുത്ത ആന തന്റെ വീടിനു മുമ്പില്‍ നില്‍ക്കുന്നു. അതിനെക്കാണാനാണ്‌്‌ ആള്‍ക്കാരെല്ലാം തടിച്ചു കൂടി നില്‍ക്കുന്നത്‌. ശ്രദ്ധിച്ചു നോക്കിയപ്പാഴാണ്‌ ആനയുടെ തുമ്പിക്കൈ പകുതി മുറിഞ്ഞിരിക്കുന്നതു കണ്ടത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, എല്ലാവരും വേഗം മാറിക്കേ, ഈ ആന ആഫ്രിക്കയില്‍നിന്നും വന്നതാണെന്നു തോന്നുന്നു. അവന്റെ തുമ്പിക്കൈ മുറിഞ്ഞിരിക്കുന്നതു കണ്ടിട്ട്‌ എല്ലാവരും നോക്കിനില്‍ക്കുകയാണോ.... വേഗം ആരെങ്കിലും കുറച്ച്‌ മരുന്നെടുത്തു കൊണ്ടുവരൂ.... എന്നിട്ട്‌ ഉറുമ്പ്‌ എല്ലാവരേയും തള്ളിമാറ്റിക്കൊണ്ട്‌ ആനയുടെ അടുത്തേക്ക്‌ ചെന്നു. ആനയുടെ ആടുത്തു ചെന്നപ്പോഴാണ്‌ ഒരു കാര്യം പിടികിട്ടിയത്‌. ഇത്‌ ആഫ്രിക്കന്‍ ആനയല്ല, നമ്മുടെ ആനച്ചേട്ടനാണെന്ന്‌. അതിശയത്തോടെ ഉ റുമ്പ്‌ ആനയോടു ചോ ദിച്ചു, എന്റെ ആ നച്ചേട്ടാ, ഇതെന്തു കോലമാ... ചേട്ടനെ ന്താ സംഭവിച്ച ത്‌, ഇതെ ങ്ങനെയാ ചേട്ടന്റെ നിറം വെളുപ്പാ യത്‌.
അതു തന്നെയുമല്ല ചേട്ടന്റെ തുമ്പിക്കൈ യെങ്ങ നെയാ മുറിഞ്ഞി രിക്കു ന്നത്‌. അപ്പോള്‍ ആന വളരെ വിഷാദ ത്തോടെ പ റഞ്ഞു, എടാ ഉറുമ്പേ... ഒന്നും പറയ ണ്ട.. എനി ക്കൊരു പറ്റുപ റ്റി. വളരെ നാളത്തെ ആ ഗ്രഹമാ യിരുന്നു കറുപ്പു നിറം വെളുപ്പു നിറമാ ക്കണമെന്ന്‌.
കൂടാതെ എന്റെ തുമ്പി ക്കൈയുടെ നീളം അത്ര ശരിയല്ലെന്ന്‌ എനിക്കു തോ ന്നി. അങ്ങനെയിരി ക്കു മ്പോ ഴാണ്‌ നമ്മുടെ പെയിന്റര്‍ രാ മുവും, തടി വെട്ടുകാരന്‍ വാസു വുംകൂടി വഴിയിലൂടെ പോകുന്നതു കണ്ടത്‌. അവരോടു ഞാനെന്റെ ആഗ്രഹം പറഞ്ഞു. അപ്പോള്‍ അവര്‍ എന്നോടു പറഞ്ഞു, ആനച്ചേട്ടന്‍ ധൈര്യമായിരിക്കൂ.... നമ്മുടെ മൈക്കിള്‍ ജാക്‌സണ്‌ നിറം മാറാമെങ്കിലാണോ ചേട്ടന്‌ നിറം മാറാന്‍ വയ്യാത്തത്‌. ചേട്ടന്‍ ഒന്നുമറിയാങ്ങു നിന്നാല്‍ മതി. ഞങ്ങള്‍ ഇപ്പോള്‍ ശരി യാക്കിത്തരാം. ഇതുപറഞ്ഞിട്ട്‌ രാമുവണ്ണന്‍ എന്റെ മേലാകെ വൈറ്റ്‌സിമന്റു പൂശി.
ദേഹം മുഴുവന്‍ വെളുത്തു കഴിഞ്ഞപ്പോള്‍ വാസുവണ്ണന്റെ എന്നോടു പറയുകയാ ഒരു നിമിഷം ഒന്നു കണ്ണടച്ചു നില്‍ക്കാന്‍. അതു കേട്ട്‌ അനങ്ങാതെ കണ്ണടച്ചു നിന്ന എന്റെ തുമ്പിക്കൈ വാസുവണ്ണന്‍ ഒറ്റവെട്ടിന്‌ രണ്ടാക്കി.

കാട്ടിലെ ഭൂതം


ഒരിക്കല്‍ ഉറുമ്പ്‌ കാട്ടിലൂടെ നടന്നു പോവുകയായിരുന്നു.
അപ്പോള്‍ ഉറുമ്പിന്റെ കാലില്‍ അടപ്പുള്ളൊരു കുപ്പി തട്ടി. ഉറുമ്പിന്റെ കാലു വേദനിച്ചു. ഒപ്പം ദേഷ്യവും വന്നു. വേദനയും ദേഷ്യവും മൂലം ഉറുമ്പ്‌ ആ കുപ്പിയെടുത്ത്‌ വലിച്ചെറിഞ്ഞു. കുപ്പി ഒരു കല്ലില്‍ കൊണ്ട്‌ പൊട്ടിത്തെറിച്ചു.
പിന്നീട്‌ ഉറുമ്പ്‌ യാത്ര തുടര്‍ന്നു. കുറേ ദൂരം സഞ്ചരിച്ചപ്പോള്‍ ഉറുമ്പിനു തോന്നി തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന്‌. പേടിച്ചുപോയ ഉറുമ്പ്‌ തിരിഞ്ഞുനോക്കി ഭയത്തോടെ ചോദിച്ചു. `ആരാടാ അത്‌'. ഉടനെ ഒരു അശരീരി ഉറുമ്പിനു മറുപടി നല്‍കി. `ഞാനാ ഇത്‌, ഭൂതം, കാട്ടിലെ ഭൂതം'. കാട്ടിലെ ഭൂതമോ ഉറുമ്പിന്‌ പേടിയും ആശ്ചര്യവും തോന്നി. `നീ എന്താ എന്റെ പുറകേ നടക്കുന്നത്‌'. ഉറുമ്പ്‌ ചോദിച്ചു. `താങ്കള്‍ അല്ലേ എന്നെ മോചിപ്പിച്ചത്‌'. ഭൂതം മറുപടി പറഞ്ഞു. നിന്നെ ഞാന്‍ മോചിപ്പിച്ചുവെന്നോ. ഉറുമ്പിന്‌ ആശ്ചര്യം തോന്നി. `അതേ താങ്കള്‍ അല്‌പം മുമ്പ്‌ വലിച്ചെറിഞ്ഞ കുപ്പിയില്‍ ഞാനുണ്ടായിരുന്നു. കുപ്പി പൊട്ടിയതോടെ ഞാന്‍ സ്വതന്ത്രനായി. ഇനിമുതല്‍ ഞാന്‍ നിങ്ങളുടെ അടിമയാണ്‌, എന്നെ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും കാണാനാവില്ല. നിങ്ങളുടെ എന്താവശ്യവും ഇനി ഞാന്‍ സാധിച്ചു തരും'. ഭൂതം പറഞ്ഞു.
ഭൂതത്തെ കൂട്ടുകിട്ടിയതോടെ ഉറുമ്പ്‌ അഹങ്കരിക്കാന്‍ തുടങ്ങി. പല പല അഭ്യാസങ്ങളും ഉറുമ്പ്‌ ഭൂതത്തിന്റെ സഹായത്തോടെ കാട്ടില്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെ ഉറുമ്പ്‌ കാട്ടിലെ മുടിചൂടാമന്നനായി. ഒരു മന്ത്രവാദിയെയെന്നപോലെ ഉറുമ്പിനെ കാട്ടിലെല്ലാവരും ഭയന്നു. കാട്ടിലെ അങ്ങനെയിരിക്കേ ഉറുമ്പിന്റെ കൂട്ടുകാരന്‍ ആനയ്‌ക്ക്‌ ചില സംശയങ്ങളൊക്കെ തോന്നിത്തുടങ്ങി. ഒരു ദിവസം ആന ഉറുമ്പിനോട്‌ പറഞ്ഞു. `നിന്റെ ശക്തിയില്‍ എനിക്ക്‌ വിശ്വാസക്കുറവുണ്ട്‌. നീ ഞങ്ങളുടെ ആനമലയുടെ മുകളില്‍ നിന്നും താഴേക്ക്‌ ചാടി പരിക്കൊന്നും ഇല്ലാതെ മുകളിലെത്തിയാല്‍ നിന്റെ കഴിവില്‍ ഞാന്‍ വിശ്വസിക്കാം'. ഉറുമ്പ്‌ പറഞ്ഞു. `അതിനെന്താ പത്തുമിനിട്ടുകൊണ്ട്‌ ഞാന്‍ ആനമലയുടെ താഴേയ്‌ക്ക്‌ പോയി തിരിച്ചു വരാം'.
തൊട്ടടുത്ത ദിവസം ഉറുമ്പ്‌ തന്റെ വീരകൃത്യത്തിന്‌ സാക്ഷികളാകാന്‍ ആനയെയും കാട്ടിലെ മറ്റു ജീവികളെയും കൂട്ടി ആനമലയില്‍ എത്തി. എന്നിട്ട്‌ ഭൂതത്തോട്‌ പറഞ്ഞു. `ഭൂതമേ കാത്തോണം, നിന്റെ ബലത്തിലാണു ഞാന്‍ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ഏറ്റിരിക്കുന്നത്‌'. ഭൂതം പറഞ്ഞു `താങ്കള്‍ ധൈര്യമായി താഴേയ്‌ക്കു ചാടിക്കോ, താങ്കള്‍ക്ക്‌ ഒരാപത്തും വരാതെ ഞാന്‍ കാത്തുകൊള്ളാം'. ഭൂതത്തിന്റെ വാക്കുകേട്ടതും ഉറുമ്പ്‌ ആനമലയുടെ താഴ്‌വാരത്തേയ്‌ക്ക്‌ എടുത്തുചാടി. മണിക്കൂറു രണ്ടായിട്ടും ഉറുമ്പിനെ മുകളിലേക്ക്‌ കണ്ടില്ല. തുടര്‍ന്ന്‌ ആനയും കാട്ടിലെ മറ്റു ജീവികളുമെല്ലാം ഉറുമ്പിനെ തിരക്കി ഇറങ്ങി. അവസാനം ഒരു മരത്തിന്റെ ചില്ലയില്‍ തൂങ്ങി ജീവനായി കേഴുന്ന ഉറുമ്പിനെ കണ്ടു. എന്താണ്‌ സംഭവിച്ചതെന്ന്‌ ഉറുമ്പിനൊന്നും മനസിലായില്ല. അവന്‍ ചോദിച്ചു ഭൂതമെന്തിയേ, കാട്ടിലെ മൃഗങ്ങളെല്ലാം പരസ്‌പരം ഒന്നും മനസിലാകാത്ത പോലെ നോക്കി. അപ്പോള്‍ ആന ഒരു കുപ്പിയും വടിയും ഉയര്‍ത്തിക്കാട്ടി പറഞ്ഞു. `ഈ കുപ്പിയില്‍ ഭൂതത്തെ ഞാന്‍ അടച്ചു. കാട്ടില്‍ നിന്നും എനിക്കു കിട്ടിയ ഈ വടി വെറുമൊരു വടിയല്ല. മാന്ത്രിക വടിയാണ്‌. ഇതുപയോഗിച്ചാണ്‌ ഞാന്‍ ഭൂതത്തെ തളച്ചത്‌. ഈ വടി കൂടി കിട്ടിയിരുന്നെങ്കില്‍ മാത്രമേ നിന്റെ കഴിവ്‌ പൂര്‍ണമാകുമായിരുന്നുള്ളൂ'. ആന പറഞ്ഞു. മാന്ത്രികവടിയില്ലാതെ ഭൂതത്തെ കൊണ്ടുനടന്ന ഉറുമ്പിന്റെ വേലത്തരം ഓര്‍ത്ത്‌ എല്ലാവരും ചിരിച്ചു. പിന്നീട്‌ ആന ഉറുമ്പിനെ തുമ്പിക്കൈ കൊണ്ട്‌ മരത്തില്‍ നിന്നും എടുത്ത്‌ കാട്ടിലെ കൂട്ടുകാരോടൊപ്പം ഭൂതവുമായി ആനമല കയറി.

Tuesday, July 14, 2009

സുന്ദരപുരുഷന്‍



ആനയ്‌ക്ക്‌ കല്യാണ പ്രായമായി. വീട്ടുകാര്‍ ആനയ്‌ക്കു പറ്റിയ പെണ്ണിനെ അന്വേഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെയിരിക്കേ ഒരുദിവസം ദല്ലാളായ തവള ആനയെയുംകൂട്ടി പെണ്ണുകാണാന്‍ പോയി. പെണ്ണുകാണാന്‍ ഇവര്‍ എത്തിയത്‌ ഉറുമ്പിന്റെ വീട്ടിലാണ്‌. ഉറുമ്പിന്റെ വീട്ടിലെത്തിയ ഇരുവരെയും വീട്ടുകാര്‍ സ്വീകരിച്ചിരുത്തി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ചായയുമായി ഉറുമ്പ്‌ എത്തി. ചായ കൊടുത്തയു ടനേതന്നെ ഉറുമ്പ്‌ വളരെ ദേഷ്യത്തോടു കൂടി വീടിനുള്ളിലേക്ക്‌ കയറിപ്പോയി. ചായകുടിച്ചു കൊണ്ടിരുന്നപ്പോള്‍ തവള പതിയെ ആനയോടു ചോദിച്ചു.... എടാ.. നിനക്കു പെണ്ണിനെ ഇ ഷ്‌ട പ്പെ ട്ടോ?..അപ്പോള്‍ ആന പറഞ്ഞു, എ നിക്കിഷ്‌ടപ്പെട്ടു...
പക്ഷേ അവള്‍ക്ക്‌ സ മ്മതമായോ എ ന്ന റിയേണ്ടേ.... ഇതു ചോദിച്ച യുടനേതന്നെ വീടിനുള്ളില്‍നിന്നും പാത്രങ്ങള്‍ നിലത്തു വലി ച്ചെ റിുന്ന ശബ്ദം കേട്ടു. അ തോ ടൊ പ്പം ഉറുമ്പിന്റെ വലിയവായിലുള്ള കരച്ചിലും. ഇതുകേട്ടയുടനെ എല്ലാവരും വീടിനുള്ളിലേക്ക്‌ കയറിപ്പോയി.
എന്നിട്ട്‌ തവള േ്രബാക്കര്‍ ഉറുമ്പിനോടു ചോദിച്ചു.. എന്താ നിനക്കു പറ്റിയത്‌.. എന്തിനാ നീ പാ ത്ര ങ്ങളെല്ലാം വലിച്ചെറിയുന്നത്‌... ഇതുകേട്ടപ്പോള്‍ ഉറുമ്പു പറഞ്ഞു, എനിക്കിപ്പോള്‍ കല്യാണം വേണ്ട.. അപ്പോള്‍ വീട്ടുകാര്‍ ചോദിച്ചു.... അതെന്താ, നിനക്കു ചെറുക്കനെ ഇഷ്‌ടപ്പെട്ടില്ലേ.... ഇവന്‍ ദുശീലമൊന്നുമില്ലാത്ത നല്ല പയ്യനാ... ഇതുകേട്ട ഉറുമ്പ്‌ അലറിക്കരഞ്ഞുകൊണ്ട്‌ വീണ്ടും പറഞ്ഞു... എനിക്ക്‌ ഈ കല്യാണം വേണ്ടേ വേണ്ട... അപ്പോള്‍ വീട്ടുകാര്‍ വീണ്ടു ചോദിച്ചു... അതെന്താ ഈ കല്യാണം വേണ്ടാത്തത്‌?... അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു.... എനിക്ക്‌ ഈ ചെറുക്കനെ ഇഷ്‌ടപ്പെട്ടില്ല... കാരണം ഇവന്റെ പല്ലു പൊങ്ങിയതാ......

പട്ടാളം..


രാജ്യരക്ഷയ്‌ക്കു ജീവന്‍ പോലും ബലികഴി ക്കാനൊരുങ്ങി നില്‍ക്കുന്ന പട്ടാളക്കാരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ആനയും ഉറുമ്പും പട്ടാളത്തില്‍ ചേരാന്‍ നിശ്ചയിച്ചു. എങ്ങനെയെങ്കിലും പട്ടാളത്തില്‍ ചേരണമെന്നുറപ്പിച്ച ആനയും ഉറുമ്പും പട്ടാളത്തില്‍ ചേരാനുള്ള വഴിയെന്താണെന്ന്‌ പലരോടും അന്വേഷിച്ചു. ഒടുവില്‍ കരടിപ്പോലീസാണ്‌ ഇരുവര്‍ക്കും മാര്‍ഗം ഉപദേശിച്ചുകൊടുത്തത്‌. പട്ടാളത്തില്‍ ചേരണമെങ്കില്‍ റിക്രൂട്ട്‌മെന്റ്‌ റാലിയില്‍ പങ്കെടുക്കണം പോലും.
നവകേരള റാലിയും കേരളവികസന റാലി യും മാത്രം കണ്ടിട്ടു ണ്ടായിരുന്ന ആനയും ഉറുമ്പും പട്ടാളക്കാ രുടെ റിക്രൂട്ട്‌മെന്റ്‌ റാലി കണ്ട്‌ വണ്ടറടിച്ചു. വെളുപ്പിന്‌ നാലു മണി മുതല്‍ ക്യൂവില്‍ നിന്ന ഇരുവരും ക്ഷീണിച്ചു വശംകെട്ടു. എങ്ങനെ യെങ്കിലും ഇതൊന്നു കഴിഞ്ഞാല്‍ മതിയെ ന്നായി രണ്ടു പേരും.
റിക്രൂട്ട്‌മെന്റ്‌റാലി കഴിഞ്ഞു. ഉറുമ്പിന്‌ പട്ടാളത്തിലേക്കു സെലക്ഷനും കിട്ടി. ആന തോറ്റു പുറത്താ യി. ആവശ്യത്തിലേറെ നെഞ്ചുവിരിവും ആരോഗ്യവുമു ണ്ടായിട്ടും താന്‍ പുറത്താവുകയും പട്ടാളക്കാരനാകാന്‍ യാതൊരു യോഗ്യതയുമില്ലാത്ത ഉറുമ്പിന്‌ സെലക്ഷന്‍ കിട്ടുകയും ചെയ്‌തതില്‍ ആന രോഷം പൂണ്ടൂ... ഉറുമ്പിനെയും സെലക്ഷന്‍ നടത്തിയ സര്‍ദാറെയും





കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഇടിച്ച്‌ ഇഞ്ചപ്പരുവമാക്കാനുള്ള ദേഷ്യമു ണ്ടായിരുന്നു ആനയ്‌ക്ക്‌.
അപ്പോള്‍... ദാ ഉറുമ്പ്‌ ഒരു പരിഹാസ ച്ചിരിയുമായി വരുന്നു.
``നീ അധികം ചിരിക്കുകയൊന്നും വേണ്ട നിന്നെ ഞാന്‍ എടുത്തോളാം... '' ആന കലിതുള്ളി.
`താന്‍ എന്തിനാ അരിശപ്പെടുന്നത്‌?'- ഉറുമ്പ്‌ ചോദിച്ചു...
`ഇത്രയും ആരോഗ്യ മുള്ള എന്നെ പട്ടാളത്തി ലെടുത്തില്ല.. നിനക്ക്‌ കിട്ടുകയും ചെയ്‌തു.. ഇത്‌ അഴി മതിയാണ്‌....' - ആന തിരിച്ചടിച്ചു.
`എടാ മണ്ടന്‍ ആനേ... വലിയ ശരീരം മാത്രമു ണ്ടായിട്ടു കാര്യമില്ല.. തലയ്‌ക്കക ത്തും വല്ല തും വേണം.. താന്‍ എന്തിനാ അവിടെ കെട്ടിയ കയറിനടിയില്‍ കൂടി കുനിഞ്ഞു പോയത്‌.........' - ഉറുമ്പ്‌ ചോദിച്ചു.
`അത്‌ എന്റെ തലമുട്ടി കയറ്‌ പൊട്ടണ്ട എന്നോ ര്‍ത്താ..' ആന പറഞ്ഞു...
`ഹ....ഹ... ഇതാ പറഞ്ഞത്‌ തനിക്കു ബുദ്ധിയില്ലെന്ന്‌ .. മണ്ടച്ചാരെ.. പട്ടാള ത്തില്‍ എടുക്കുന്ന തിനുള്ള ഉയരം അളക്കുന്നതിനാ ആ കയര്‍ കെട്ടിയിരുന്നത്‌... അതില്‍ തല മുട്ടുന്നവരയെ പട്ടാളത്തില്‍ ചേര്‍ക്കൂ..' - ഉറുമ്പ്‌ പറഞ്ഞത്‌ കേട്ട്‌ ആന ഇളിഭ്യനായി.

' പുലി `യുറുമ്പ്‌


ഉറുമ്പ്‌ അതിയായ ആഹ്ലാദത്തിലാണ്‌. ശ്രീലങ്കയെ പതിറ്റാണ്ടുകളായി വിറപ്പിച്ചിരുന്ന പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരനെ അതിസാഹസികമായി കീഴ്‌പ്പെടുത്തി വധിച്ച ഉറുമ്പ്‌ ലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ്ര രാജപക്‌സെയുടെ പ്രത്യേക അവാര്‍ഡിന്‌ അര്‍ഹനായിരിക്കുകയാണ്‌. രാജപക്‌സെയില്‍നിന്നും അവാര്‍ഡ്‌ ഏറ്റുവാങ്ങുന്നതിനായി ഉറുമ്പും ആനയും ശ്രീലങ്കയിലേക്ക്‌ പുറപ്പെടാന്‍ തീരുമാനിച്ചു. അങ്ങനെ ഇരുവരും ലങ്കയിലെത്തി. ലങ്കയിലെത്തിയപ്പോള്‍ ആന ഉറുമ്പിനോട്‌ പറഞ്ഞു, എടാ... എനിക്ക്‌ പ്രഭാകരന്‍ ഒളിച്ചിരുന്ന മുല്ലത്തീവ്‌ ഒന്നു കാണണമെന്ന്‌ ആഗ്രഹമുണ്ട്‌. നമുക്ക്‌ അവിടംവരെ ഒന്നു പോയാലോ... ആനയുടെ ആഗ്രഹമല്ലേയെന്നു കരുതി ഉറുമ്പ്‌ സമ്മതിച്ചു. അങ്ങനെ ഇരുവരും മുല്ലെത്തീവിലേക്ക്‌ നടക്കാന്‍ തുടങ്ങി. പോകുന്ന വഴിക്ക്‌ ഉറുമ്പ്‌ ആനയെ ഓരോ സ്ഥലവും പരിചയപ്പെടുത്തുന്നുണ്ടായിരുന്നു.
മുല്ലത്തീവിലെത്തിയപ്പോള്‍ ഒരു സ്ഥലം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഉറുമ്പ്‌ ആനയോടു പറഞ്ഞു, ആനച്ചേട്ടാ.... പ്രഭാകരന്റെ മകന്‍ ചാള്‍സ്‌ ആന്റണിയെ ദാ... അവിടെവച്ചാ ഞാന്‍ വെടിവച്ചു കൊന്നത്‌. ഉറുമ്പിന്റെ ധീരതയെ അഭിനന്ദിച്ചു കൊണ്ട്‌ ആന പറഞ്ഞു, എടാ... നീ ഭയങ്കര ധൈര്യശാലിതന്നെ... എന്നാലും എല്‍.ടി.ടി.ഇ തലവനും അതിസമര്‍ഥനുമായ വേലുപ്പിള്ള പ്രഭാകരനെ നീ എങ്ങനെയാടാ വധിച്ചത്‌ ?. ആനയുടെ ചോദ്യം കേട്ട ഉറുമ്പ്‌ പറഞ്ഞു, എന്റെ ചേട്ടാ, സത്യം പറഞ്ഞാല്‍ പ്രഭാകരനെ ഞാന്‍ വധിച്ചത്‌ വളരെ പാടുപെട്ടാ... ഞാന്‍ ബുദ്ധിപരമായ നീക്കം തക്കസമയത്ത്‌ നടത്തിയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഇന്ന്‌ ജീവിച്ചിരിക്കത്തില്ലായിരുന്നു.
അപ്പോള്‍ ആകാംക്ഷയോടെ ആന ചോദിച്ചു, അതെന്താടാ... ഏറ്റുമുട്ടല്‍ സമയത്ത്‌ നിനക്കെന്തെങ്കിലും സംഭവിച്ചോ ?. അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു, ആനച്ചേട്ടാ... ഞാന്‍ പ്രഭാകരനെ കൊല്ലാനായി തോക്കുമേന്തി കാട്ടിലൂടെ തനിച്ചായിരുന്നു നടന്നിരുന്നത്‌. അപ്പോഴാണ്‌ ഒരാള്‍ തോക്കുമേന്തി കുറ്റിക്കാടിനു മറവില്‍ പതിയിരിക്കുന്നത്‌ കണ്ടത്‌. സൂക്ഷിച്ചു നോക്കിയപ്പോഴാണ്‌ അത്‌ പ്രഭാകരനാണെന്ന്‌ എനിക്കു മനസിലായത്‌. ഞാന്‍ തോക്കെടുത്ത്‌ പ്രഭാകരനു നേരെ ഉന്നം പിടിച്ചു നില്‍ക്കുമ്പോഴാണ്‌ എവിടെനിന്നോ ഒരു ചീറ്റപ്പുലി എന്റ മുമ്പിലേക്ക്‌ ചാടിവീണത്‌.
എന്റ ചേട്ടാ... സത്യത്തില്‍ എന്റെ തോക്കില്‍ ഒരു വെടിയുണ്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ദേഹത്തേക്ക്‌ ചാടിവീഴാനായി പുലി തയാറെടുത്തു നില്‍ക്കുകയാണ്‌. ഞാന്‍ പുലിയെ വെടിവച്ചാല്‍ ഒച്ചകേട്ട്‌ പ്രഭാകരന്‍ എന്നെ വധിക്കും, ഞാന്‍ പ്രഭാകരനെ വെടിവച്ചാല്‍ ചീറ്റപ്പുലി എന്റെ ദേഹത്തേക്ക്‌ ചാടിവീഴും.
ഇതു കേട്ടപ്പോള്‍ ആനയ്‌ക്ക്‌ ആകാംക്ഷയായി. ആന ചോദിച്ചു, എന്നിട്ട്‌ എന്തുണ്ടായി... അപ്പോള്‍ ഉറുമ്പു പറഞ്ഞു,
ചേട്ടാ.. ഞാന്‍ ധൈര്യം കൈവിടാതെ നിന്നു. എന്നിട്ട്‌ എന്റെ അരയില്‍ ഒളിപ്പിച്ച കത്തിയെടുത്ത്‌ കൃത്യം തോക്കിന്റെ മുമ്പില്‍ പിടിച്ചു. പിന്നീട്‌ ഉന്നംപിടിച്ച്‌ ഒറ്റവെടി. വെടിപൊട്ടിയതും വെടിയുണ്ട രണ്ടായി പിളര്‍ന്ന്‌ ഒരെണ്ണം എന്റെ മേലേക്ക്‌ ചാടിവീഴാനൊരുങ്ങിനിന്ന ചീറ്റപ്പുലിയുടെ നെറ്റിക്കും മറ്റൊന്ന്‌ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രഭാകരന്റെ തലയുടെ ഒരു ഭാഗത്തും സൂക്ഷം കൊണ്ടു. അങ്ങനെ വളരെ തന്ത്രപരമായ നീക്കത്തിലൂടെയാ ഞാന്‍ ചീറ്റപ്പുലിയേയും പ്രഭാകരനേയും കൊന്നത്‌. ഇതു കേട്ട ആന പറഞ്ഞു,.... ഹൊ... ഭയങ്കരം... നീ ശരിക്കും ഒരു പുലിയാണെടാ.....

പ്ലെയിന്‍ ക്രാഷ്‌


228 യാത്രക്കാരുമായി ബ്രസീലില്‍നിന്നു പാരീസിലേക്കു പുറപ്പെട്ട എയര്‍ഫ്രാന്‍സ്‌ വിമാനം അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ തകര്‍ന്നു വീണെന്ന വാര്‍ത്ത ആനയ്‌ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വിമാനം അപകടത്തില്‍പ്പെട്ടെന്നു വാര്‍ത്ത വന്നതോടെ ആനയുടെ ബോധം പോയി. അല്‍പസമയത്തിനുശേഷം ബോധം വീണ ആനയോട്‌ ചുറ്റും കൂടിനിന്നവര്‍ എന്താണു സംഭവിച്ചതെന്ന്‌ കാരണമന്വേഷിച്ചു. അപ്പോള്‍ ഏവരേയും ഞെട്ടിപ്പിച്ചുകൊണ്ട്‌ ആന കാര്യം പറഞ്ഞു. ബ്രസീലിയന്‍ വനാന്തരങ്ങളില്‍ ഗവേഷണം നടത്താന്‍ ഉറുമ്പ്‌ പോയിരിക്കുകയാണ്‌. ഫ്രഞ്ചു വിമാനമായ എയര്‍ഫ്രാന്‍സിലാണ്‌ താന്‍ വരുന്നതെന്നും ഉറുമ്പ്‌ ആനയോടു പറഞ്ഞിരുന്നു. ഇത്രയും പറഞ്ഞശേഷം ആനയ്‌ക്ക്‌ വീണ്ടും ബോധംപോയി. ആനയെ ഉടന്‍തന്നെ ചുറ്റും കൂടിനിന്നവര്‍ ആശുപത്രിയിലാക്കി. കുറേനേരം കഴിഞ്ഞപ്പോഴാണ്‌ തന്നെയാരോ തോണ്ടിവിളിക്കുന്നതെന്ന്‌ ആനയ്‌ക്കു തോന്നിയത്‌. ബോധരഹിതനായിക്കിടന്ന ആന സാവധാനം കണ്ണുതുറന്നു നോക്കിയപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തൊട്ടുമുമ്പിലതാ ഉറുമ്പു നില്‍ക്കുന്നു. കിടക്കയില്‍ക്കിടന്ന ആന ചാടിയെണീറ്റ്‌്‌ ഉറുമ്പിനെ വാരിപ്പുണര്‍ന്നുകൊണ്ടു ചോദിച്ചു, എടാ... നീ എന്നെ വിഷമിപ്പിച്ചുകളഞ്ഞല്ലോ... നീ വരുമെന്നു പറഞ്ഞ എയര്‍ഫ്രാന്‍സ്‌ വിമാനം അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ തകര്‍ന്നു വീണിരിക്കുകയാ... അതുപോട്ടെ.. നീയെങ്ങനെയാ ഇത്രയും പെട്ടെന്ന്‌ ഇവിടെയെത്തിയത്‌. അപ്പോള്‍ വളരെ സമാധാനത്തോടുകൂടി ഉറുമ്പു പറഞ്ഞു.... എന്റെ ചേട്ടാ... എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാ കുറച്ചു മുമ്പ്‌ സംഭവിച്ചത്‌. പക്ഷേ ഞാന്‍ ഭയങ്കര ഭാഗ്യവാനാ... അപ്പോള്‍ ആന കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചൂ. ഉറുമ്പ്‌ നടന്ന സംഭവങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങി.
ചേട്ടാ വിമാനം എങ്ങനെയോ കടലില്‍ വീണു. എനിക്കാണെങ്കില്‍ നീന്തലും അറിയില്ല. ഞാന്‍ വെള്ളം കുടിച്ച്‌ മുങ്ങുകയും താഴുകയും ചെയ്യുകയായിരുന്നു. അപ്പോഴാണ്‌ എന്റെ സീറ്റിനൊപ്പം ഇരുന്ന ഓസ്‌ട്രേലിയന്‍ കുടുംബത്തിലുണ്ടായിരുന്ന ഒരു പിഞ്ചുകുഞ്ഞ്‌ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ട്യൂബിനു മുകളില്‍ ഇരുന്ന്‌ ഒഴുകി വരുന്നതു കണ്ടത്‌. ഞാന്‍ അതില്‍ പിടിച്ചു കയറി. അങ്ങനെ ഒരു വിധത്തില്‍ രക്ഷപെട്ടു.
അപ്പോള്‍ ആന പറഞ്ഞു. ഹൊ.. എന്തായാലും നീ രക്ഷപെട്ടല്ലോ.. പക്ഷേ... നിന്റെ കൂടെ രക്ഷപെട്ട കുട്ടിയെവിടെ..? ഇതുകേട്ട ഉറുമ്പു പറഞ്ഞു,. എന്റെ ചേട്ടാ... അവനെ സമ്മതിക്കണം. ഓസ്‌ട്രേലിയക്കാരനായതുകൊണ്ടായിരിക്കണം ചെറു പ്രായത്തില്‍ത്തന്നെ ഇത്രയും കഴിവ്‌. ഉറുമ്പിന്റെ പറച്ചിലില്‍ ഒന്നും മനസിലാകാതെ ആന ചോദിച്ചു, അതെന്താടാ... എനിക്കൊന്നും മനസിലാകുന്നില്ലല്ലോ... അപ്പോള്‍ ഉറുമ്പു പറഞ്ഞു, ചേട്ടാ... ഞാന്‍ ബ്രസീലില്‍ നിന്ന്‌ പാരീസിലേക്കുള്ള വിമാനത്തില്‍ കയറുമ്പോള്‍ ആ പിഞ്ചുകുഞ്ഞും, അവന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഞങ്ങള്‍ പലകാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ അവരോടു ചോദിച്ചു. നിങ്ങളുടെ മകന്‍ നടക്കാറായോ എന്ന്‌. അപ്പോള്‍ അവര്‍ പറഞ്ഞു, അവന്‍ ഇപ്പോള്‍ നടക്കില്ല, നീന്തുക മാത്രമേ ചെയ്യൂവെന്ന്‌. അവന്റെ അമ്മ പറഞ്ഞത്‌ ശരിയാണോ എന്നറിയാന്‍ ഞാന്‍ അവനെ തള്ളി കടലിലേക്കിട്ടു. ആ സമയത്താണ്‌ വിമാനം തകര്‍ന്നു കടലില്‍ വീണത്‌ അങ്ങനെ കടലില്‍ക്കൂടി ഒഴുകി വരുമ്പോഴാണ്‌്‌ ഞാന്‍ കുട്ടിയുടെ കാര്യമോര്‍ത്തത്‌. പിന്നീട്‌ കുട്ടിയും ഞാനും ഒരു വിധത്തില്‍ ട്യൂബിനു മുകളില്‍ കയറി രക്ഷപെട്ടത്‌. എന്റെ ചേട്ടാ.. അവനെ സമ്മതിക്കണം... അവനു നീന്താന്‍ മാത്രമല്ല, മുങ്ങാംകുഴിയിടാനും നന്നായറിയാം...

Friday, June 12, 2009

ത്രിഡി കള്ളന്‍


ഒരു ദിവസം ആനയും ഉറുമ്പും കുടുംബസമേതം സിനിമയ്‌ക്ക്‌ പോകാന്‍ തീരുമാനിച്ചു. അടിമുടി അണിഞ്ഞൊരുങ്ങി, കൈയിലും കഴുത്തിലും സ്വര്‍ണാഭരണങ്ങള്‍ നിറച്ചാണ്‌ ഇരുവരുടേയും ഭാര്യമാര്‍ ഇറങ്ങിയത്‌. ആനയും ഉറുമ്പും ജോലിത്തി രക്കെല്ലാം മാറ്റിവച്ച്‌ വല്ലപ്പോഴുമൊക്കെയാണ്‌ ഒരു ഔട്ടിംഗിനിറങ്ങുന്നത്‌. അതുകൊണ്ട്‌ ഇരുവരും വലിയ ആവേശത്തിലായിരുന്നു. ഒരു ത്രി ഡി സിനിമയ്‌ക്കാ ണ്‌ ആന ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്‌തത്‌. അങ്ങനെ എല്ലാവരും തീയേറ്ററി ലെത്തി. ത്രി ഡി സിനിമയാ യതി നാല്‍ അകത്തേയ്‌ക്കു കേറുന്നവഴി എല്ലാവര്‍ക്കും ത്രി ഡി കണ്ണട കിട്ടി. അങ്ങനെ അവര്‍ സിനിമാ കണ്ടു തുടങ്ങി. ത്രിമാനചിത്രമായതിനാല്‍ കണ്ണിനു തൊട്ടടുത്തു വരെ ദൃശ്യ ങ്ങള്‍ എത്തി. ഉറുമ്പും ആനയും പലതും തൊട്ടുനോ ക്കാന്‍ വരെ ശ്രമിച്ചു. ഇന്റര്‍വെല്‍ ആയപ്പോള്‍ ആന എല്ലാവര്‍ക്കും സ്‌നാക്‌സും ജ്യൂസുമൊക്കെ വാങ്ങിനല്‍കി. ഇടവേളയ്‌ക്കു ശേഷമായിരുന്നു സിനിമ കൂടുതല്‍ രസകരം. എല്ലാവരും ആസ്വദി ച്ചിരുന്നു സിനിമ കണ്ടു. തിയറ്ററില്‍ നിറയെ പൊട്ടിച്ചിരിയും കയ്യടിയുമായിരുന്നു. സിനിമകഴിഞ്ഞ്‌ എല്ലാവരും പുറത്തേ ക്കിറ ങ്ങി. ഉറുമ്പാണ്‌ ആദ്യം ഇറങ്ങിയത്‌. ബാക്കി യെല്ലാവരും പുറത്തിറങ്ങുന്നത്‌ നോക്കി ഉറു മ്പുനിന്നു. ഉറുമ്പിന്റെ ഭാര്യ ഇറങ്ങി വന്നപ്പോ ള്‍ കക്ഷി ഒന്നു ഞെട്ടി. തന്റെ ഭാര്യയുടെ കയ്യില്‍ കിടക്കുന്ന വള കാണുന്നില്ല. ഉറുമ്പ്‌ ഓടിച്ചെ ന്നു കൈയില്‍ പിടിച്ചുകൊണ്ടു ചോദിച്ചു, എടീ നിന്റെ വളയെവിടെ? അ പ്പോഴാണ്‌ ഉറുമ്പിന്റെ ഭാര്യ കാര്യം ശ്രദ്ധി ക്കുന്നത്‌. അവ ര്‍ അപ്പോള്‍ത്തന്നെ ബോധം കെട്ടു വീണു. ഉറുമ്പ്‌ പെട്ടെന്ന്‌ വെള്ളം തളിച്ച്‌ ഭാര്യയെ എഴുന്നേല്‍പ്പിച്ചു. എന്നിട്ട്‌ ചെവി യില്‍ പിടിച്ചു കിഴുക്കിക്കൊണ്ടു ചോദിച്ചു,വള പോയത്‌ നീ അറിഞ്ഞില്ലല്ലേ,സിനിമ ക ണ്ടുകൊണ്ടിരുന്നപ്പോള്‍ ഒരു കൈ നീണ്ടു വരുന്നതു കണ്ടു, ഞാന്‍ വി ചാരിച്ചത്‌ സിനിമയായി രി ക്കുമെന്നാ, അവര്‍ കര ഞ്ഞോണ്ടു പറഞ്ഞു. എടീ പെണ്ണുങ്ങളായാല്‍ ഇത്തിരി ബോധം വേണം, വെറുതേ വായും പൊളിച്ച്‌, കക്ക കക്ക എന്നു ചിരിച്ച്‌ അവിടെ ഞെളിഞ്ഞിരുന്നല്ലോ നീ, നീ ആ ആനയുടെ ഭാര്യയെ കണ്ടു പഠിക്ക്‌, എന്തു സൂക്ഷ്‌മാണവര്‍ക്ക്‌, ഇതു പറഞ്ഞു തീര്‍ന്നതും ആനയുടെ ഭാര്യ വലിയവായി ല്‍ കരഞ്ഞോണ്ടു ഓടി വന്നു. തൊട്ടു പിറകേ ആനയുമുണ്ട. തുമ്പിക്കൈയില്‍ വലിയ ഒരു മരക്കഷ്‌ണവും. ആന ഭാര്യയെ ഓടിച്ചിട്ടു തല്ലുകയാണ്‌. ഉറുമ്പ്‌ ഓടിച്ചെന്ന്‌ കാര്യം തി രക്കി, എന്താ ആനച്ചേട്ടാ എന്തിനാ അവരെ തല്ലുന്നത്‌, വെറുതേ ചിപ്‌സും കൊറിച്ചോണ്ട്‌ വായും പൊളിച്ച്‌ ഇരുന്നു, ആമ്പിള്ളേര്‌ മാ ലയും വളയും കൊണ്ടുപോയി, ഈ ബോ ധമില്ലാത്തവളെ ത്രി ഡി സിനിമ കാണിക്കാന്‍ കൊണ്ടുവന്ന എന്നെ വേണം തല്ലാന്‍, ഉ റുമ്പിന്റെ ഭാര്യയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.

Monday, May 18, 2009


എസ്‌.എസ്‌.എല്‍.സി ഫലം

എസ്‌.എസ്‌.എല്‍.സി ഫലമറിയാനായി ആനയും ഉറുമ്പും കംപ്യൂട്ടര്‍ സെന്ററിലേക്ക്‌ പോകാന്‍ തയാറെടുക്കുകയാണ്‌. എല്ലാ വിഷയത്തിനും ജയിക്കണേ എന്നു പ്രാര്‍ഥിച്ചുകൊണ്ടാണ്‌ ഇരുവരും പോകുന്നത്‌. അങ്ങനെ ഇരുവരും കംപ്യൂട്ടര്‍ സെന്ററിലെത്തി. കംപ്യൂട്ടര്‍ സെന്ററിലെത്തിയ ഇരുവരും ഫലമറിയാനായി കാത്തുനില്‍ക്കുന്ന കുട്ടികളുടെ നീണ്ട നിരയാണ്‌ കണ്ടത്‌. എന്നാല്‍ ആനയും ഉറുമ്പും ഒരുവിധത്തില്‍ ഓരോരുത്തരേയും പിന്നിലാക്കിക്കൊണ്ട്‌ നിരയുടെ ഏറ്റവും മുന്നിലെത്തി. ആദ്യം ആനയുടെ രജിസ്റ്റര്‍ നമ്പരാണ്‌ കംപ്യൂട്ടര്‍ സെന്ററിലുള്ള ആളുടെ കയ്യില്‍ കൊടുത്തത്‌. അയാള്‍ നമ്പര്‍ സാവധാനം നോക്കിയിട്ടു ആനയോടു പറഞ്ഞു, കണ്‍ഗ്രാജുലേഷന്‍. താങ്കള്‍ക്ക്‌ എല്ലാ വിഷയത്തിനും എ പ്ലസ്‌ ഉണ്ട്‌. ഇതു കേട്ടയുടനേ ആന സന്തോഷം കൊണ്ടു തുള്ളിച്ചാടി. അടുത്ത ഊഴം ഉറുമ്പിന്റേതായിരുന്നു. ഉറുമ്പ്‌ തന്റെ രജിസ്റ്റര്‍ നമ്പര്‍ കമ്പ്യൂട്ടര്‍ സെന്റര്‍ ഉടമയുടെ കൈയില്‍ നല്‍കി. എന്നിട്ട്‌ ആകാംഷയോടെ കാത്തിരുന്നു. കുറച്ചുനേരത്തിനുശേഷം റിസള്‍ട്ടുമായി സെന്ററില്‍നിന്നും ഒരാള്‍ ഇറങ്ങിവന്നു. എന്നിട്ട്‌ ഉറുമ്പിനോടു വളരെ വിഷമത്തില്‍ പറഞ്ഞു. സോറി, താങ്കള്‍ക്ക്‌ എല്ലാ വിഷയത്തിനും ഡി ഗ്രേഡാണ്‌ ഉള്ളത്‌. ഇപ്രാവശ്യം എല്ലാ വിഷയത്തിനും താങ്കള്‍ തോറ്റിരിക്കുകയാണ്‌. ഇതുകേട്ടയുടനേതന്നെ ഉറുമ്പിന്റെ ബോധം പോയി. പെട്ടെന്ന്‌ ഉറുമ്പിനു ചുറ്റും ആളുകള്‍ ഓടിക്കൂടി. അപ്പോള്‍ ആന വളരെവേഗംതന്നെ കുറച്ചു വെള്ളമെടുത്ത്‌ ഉറുമ്പിന്റെ മുഖത്തു തളിച്ചു. ബോധം തെളിഞ്ഞ ഉറുമ്പിനോട്‌ ആന ചോദിച്ചു, എടാ, നിനക്കെന്താ പറ്റിയത്‌, നിന്റെ അടുത്തിരുന്നവന്റെ നോക്കി നീ നന്നായി പരീക്ഷയെഴുതുന്നതു ഞാന്‍ കണ്ടതാണല്ലോ, എന്നെക്കാള്‍ കൂടുതല്‍ പേപ്പര്‍ വാങ്ങി നീ പരീക്ഷയെഴുതുന്നതു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു നിനക്കായിരിക്കും എന്നെക്കാള്‍ കൂടുതല്‍ മാര്‍ക്കെന്ന്‌. അതു തന്നെയുമല്ല നീ നോക്കിയെഴുതിയവന്‌ എല്ലാ വിഷയത്തിനും എ പ്ലസ്‌ മാര്‍ക്കുമുണ്ട്‌. പിന്നെ നീ എങ്ങിനാ എല്ലാ വിഷയത്തിനും തോറ്റത്‌.? ആനയുടെ ചോദ്യം കേട്ട ഉറുമ്പ്‌ ആനയുടെ കയ്യില്‍നിന്നും കുറെ വെള്ളംവാങ്ങി കുടിച്ചിട്ടു പറഞ്ഞു, ചേട്ടാ... മന്ത്രി കാലു മാറി, അതുകൊണ്ടാ ഞാന്‍ തോറ്റത്‌, അതെങ്ങനെ? ആന ചോദിച്ചു, നമ്പരിട്ടാലും മാര്‍ക്ക്‌ തരുമെന്നു പറഞ്ഞിരുന്നില്ലേ? അതുകൊണ്ട്‌ ഞാന്‍ നമ്പര്‍ മാത്രം പേപ്പറില്‍ നിറച്ചെഴുതി, ഉറുമ്പിന്റെ ബോധം വീണ്ടും പോയി.

ചിയര്‍ ഗേള്‍സ്‌


ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചതോടെ ആനയും ഉറുമ്പും ആവേശഭരിതരായി. നാലുമണിയാകുമ്പോഴേ കളിയൊക്കെ മതിയാക്കി ഇരുവരും ടി.വിയുടെ മു ന്നില്‍ വന്നിരിക്കും. അല്ലെങ്കില്‍ രാത്രിയായെങ്കിലും വീട്ടില്‍ ചെല്ലാത്തവരാണ്‌ രണ്ടു പേരും. കളി ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നെ ബഹളമാണ്‌. ഇരുവരും അവരവരുടെ ഇഷ്‌ട ടീമിനെ പിന്തുണച്ചുകൊണ്ടാണ്‌ കളികാണല്‍. വിക്കറ്റ്‌ പോകുമ്പോഴും സിക്‌സടിക്കുമ്പോഴും അങ്ങോട്ടുമിങ്ങോട്ടും തര്‍ക്കം തുടങ്ങും.
അങ്ങനെ രണ്ടുമൂന്നുദിവസം കടന്നുപോയി. അപ്പോഴാണ്‌ ഉറുമ്പ്‌ ഒരു മോഹം ആനയെ അറിയിച്ചത്‌. ന്നേരിട്ടുകളി കാണണം, കേട്ട പാടേ ആന പറഞ്ഞു, ഞാനിത്‌ അങ്ങോട്ടു പറയാനിരിക്കു കയായിരുന്നു.
പക്ഷേ എന്താണൊരു വഴി? ഇരുവരും തലപുകഞ്ഞാ ലോചിച്ചു. ഒടുവില്‍ ഉറുമ്പു പറഞ്ഞു നമുക്ക്‌ ചിയര്‍ ഗേള്‍സായി പോയാലോ? ആനയ്‌ക്കു സമ്മതമായിരുന്നു. ഇഷ്‌ട ടീമിനുവേണ്ടി ആവേശം കൊള്ളാലോ? അന്നുതന്നെ ആനയും ഉറുമ്പും പ്രത്യേക അപേക്ഷ നല്‍കി. നാട്ടില്‍ കൂട്ടു കാരോടെല്ലാം ടിവിയില്‍ കണ്ടുകൊള്ളാ ന്‍പറഞ്ഞു. അങ്ങനെ ദക്ഷിണാഫ്രിക്ക യിലെത്തി.
മത്സരം തുട ങ്ങുന്നതിനുമുമ്പ്‌ ഇരുവര്‍ക്കും സ്‌റ്റേഡിയത്തില്‍ നൃത്തം ചെയ്യുമ്പോള്‍ അണിയാനുള്ള വസ്‌ത്രം ലഭിച്ചു. ഉറുമ്പ്‌ പെ ട്ടെന്നു തന്നെ വസ്‌ത്രം ധരിച്ചു സ്‌റ്റേഡി യത്തിലിറങ്ങി. ആന യ്‌ക്കു കിട്ടിയ വസ്‌ത്രം ചേരില്ലായിരുന്നു. എന്നാലും ആനയും ഗ്രൗണ്ടിലിറങ്ങി. സി ക്‌സിനും ഫോ റിനും വി ക്കറ്റിനു മനു സ രിച്ച്‌ അത്യുത്‌സാഹ ത്തോടെ ആടിപ്പാടി.
ഒടുവില്‍ മത്സ രമെല്ലാം കഴിഞ്ഞു ഇരു വരും നാ ട്ടിലെത്തി. കൂട്ടുകാ രെല്ലാം ഓടി യെത്തി വിശേഷങ്ങള്‍ തിരക്കി. ഉറുമ്പിനെ ടിവിയില്‍ കണ്ട കാര്യം അവര്‍ ആവേശത്തോടെ പറഞ്ഞു. എന്നിട്ട്‌ ആനയോട്‌ ചോദിച്ചു, നിനക്ക്‌ എന്തു പറ്റി, നിനക്ക്‌ ചിയര്‍ ഗേള്‍സിന്റെ കൂടെ നിന്നെ കണ്ടില്ലല്ലോ? അതു കേട്ട്‌ ആന ഞെട്ടി. ഞാന്‍ മുഴുവന്‍ സമയവും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നല്ലോ? വെറുതേ നുണ പറയരുത്‌ ആന ദേഷ്യപ്പെട്ടു.
എന്നാല്‍, തങ്ങള്‍ കള്ളം പറയുകയല്ല എന്നു അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു അപ്പോള്‍ ഉറുമ്പ്‌ ആ സത്യം വെളിപ്പെടുത്തി, ആനയ്‌ക്ക്‌ ഇടാന്‍ കിട്ടിയ വസ്‌ത്രം വളരെ ചെറുതായിരുന്നു, ഒന്നും മറയ്‌ക്കു ന്നതായിരുന്നില്ല, അതുകൊണ്ട്‌ ആന ഡാന്‍സ്‌ ചെയ്യുന്ന ഭാഗം അവര്‍ സെന്‍സര്‍ ചെയ്‌തു.

ഉറുമ്പ്‌ ദ റെവലൂഷണറി


ഫോണ്‍ ബെല്ലടിക്കുന്നതുകേട്ട്‌ മയക്കത്തില്‍നിന്നുണര്‍ന്ന ആന ഫോണില്‍വന്ന വാര്‍ത്ത കേട്ട്‌ ഞെട്ടിത്തരിച്ചു. നൂറുകണക്കിനു യാത്രക്കാരേയും എന്‍ജിന്‍ ഡ്രൈവറായ ഉറുമ്പിനേയും ബന്ദികളാക്കിക്കൊണ്ട്‌ നക്‌സലുകള്‍ ട്രെയിന്‍ റാഞ്ചിയിരിക്കുകയാണ്‌. മാവോയിസ്‌റ്റുകളും നക്‌സലുകളുമാണ്‌ ട്രെയിന്‍ റാഞ്ചിയതിനു പിന്നിലെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ വളരെ പെട്ടെന്നുതന്നെ പ്രചരിച്ചു. സംഭവം വിശ്വസിക്കാനാവാതെ ചാടിയെണീറ്റ ആന റെയില്‍വേ സ്റ്റേഷനിലേക്കു കുതിച്ചു. അവിടെച്ചെന്നപ്പോള്‍ പോലീസ്‌ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമെല്ലാം സ്റ്റേഷനില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. അവിടെ കൂടിനിന്നവരില്‍ ഒരാളോട്‌ റാഞ്ചിയ ട്രെയിനിനെപ്പറ്റി എന്തെങ്കിലും വിവരമുണ്ടോയെന്ന്‌ ആന ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ വിവരമൊന്നും അറിഞ്ഞില്ലേ..... നക്‌സലുകള്‍ റാഞ്ചിയ ട്രെയിനില്‍നിന്നും യാത്രക്കാരെ സുരക്ഷിതമായി രക്ഷപെടുത്തിക്കൊണ്ട്‌ ഉറുമ്പ്‌ അഞ്ചു മിനിട്ടിനുള്ളില്‍ ഇവിടെയെത്തും. ധീരനായ ഉറുമ്പിനെ സ്വീകരിക്കാനാ ഞങ്ങള്‍ ഇവിടെ കാത്തു നില്‍ക്കുന്നത്‌. ഇതു കേട്ട്‌ ആനയ്‌ക്കു സന്തോഷമായി. കുറച്ചു നേരം കഴിഞ്ഞപ്പോഴതാ ചൂളംവിളിച്ചുകൊണ്ട്‌ ഒരു ട്രെയിന്‍ സ്റ്റേഷനിലേക്കു വന്നു. ട്രെയിന്‍ എത്തിച്ചേര്‍ന്നയുടനേതന്നെ ഉന്നത പോലീസുദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരുമെല്ലാം ഉറുമ്പിനെ വളഞ്ഞ്‌ വമ്പിച്ച സ്വീകരണവും അഭിനന്ദനവും നല്‍കി. അല്‍പനേരത്തിനുശേഷം തിരക്കൊഴിഞ്ഞപ്പോള്‍ നെടുവീര്‍പ്പിട്ടുകൊണ്ടുനിന്ന ഉറുമ്പിന്റെയടുക്കലേക്ക്‌ ആന ചെന്നു. എന്നിട്ട്‌ ഉറുമ്പിനോടു ചോദിച്ചു, എടാ ധീരാ...... നീയെങ്ങനെയാടാ നക്‌സലുകളുടെ കയ്യില്‍നിന്നും ഇത്രയും യാത്രക്കാരെയുംകൊണ്ട്‌ രക്ഷപെട്ടത്‌. അപ്പോള്‍ ഉറമ്പു പറഞ്ഞു, എന്റെ ചേട്ടാ... ആരോടും പറയരുത്‌.... സത്യത്തില്‍ ട്രെയിന്‍ റാഞ്ചാനായി മാവോയിസ്‌റ്റുകളും വന്നില്ല, നക്‌സലുകളും വന്നില്ല. അപ്പോള്‍ ആന അതിശയത്തോടെ ചോദിച്ചു, പിന്നെന്താ ട്രെയിന്‍ കൃത്യ സമയത്ത്‌ സ്റ്റേഷനിലെത്താഞ്ഞത്‌.... നക്‌സലുകള്‍ ട്രെയിന്‍ റാഞ്ചിയെന്നു പത്രത്തിലും ടിവിയിലുമൊക്കെ വാര്‍ത്തയില്‍ കണ്ടല്ലോ..? അപ്പോള്‍ ഉറുമ്പ്‌ സംഭവിച്ച കാര്യം വിശദമായി ആനയോടു പറഞ്ഞു. ചേട്ടാ.. ഞാന്‍ ട്രെയിനും ഓടിച്ചുകൊണ്ട്‌ വരികയായിരുന്നു. പെട്ടെന്ന്‌ ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായി വന്ന്‌ എന്നെ ഭീഷണിപ്പെടുത്തി. പെട്ടെന്ന്‌ തോന്നിയ ഒരു ബുദ്ധിയാ രക്ഷപ്പെടുത്തിയത്‌. നീ എന്തു ബുദ്ധിയാ പ്രയോഗിച്ചത്‌? ആന ആകാംഷയോടെ ചോദിച്ചു. ഏടാ ഞാന്‍ അവന്മാരോട്‌ പറഞ്ഞു, ഞാന്‍ കേരളത്തില്‍ നിന്നുള്ള നക്‌സലൈറ്റാ, ട്രയിന്‍ തട്ടിയെടുത്തു കൊണ്ടുപോകുവാ, , അതു വിശ്വസിച്ചു അവന്മാര്‍ തോക്ക്‌ എടു ത്തുമാറ്റി.ഇതിനകത്തിരിക്കുന്ന ബോംബ്‌ ഇപ്പോള്‍ പൊട്ടുമെന്നും പറഞ്ഞു. പേടി ച്ചിട്ടാണോ എന്നറിയത്തില്ല, അവര്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി.

Saturday, April 11, 2009

വിഷുക്കണി


തെരഞ്ഞടുപ്പിനു ചൂടുപിടിച്ചതിനാല്‍ വിഷു കാര്യമായി ആഘോഷിക്കാന്‍ സാധിക്കില്ലെന്നു വിചാരിച്ചിരിക്കുകയായിരുന്നു ഉറുമ്പ്‌. കഴിഞ്ഞകൊല്ലം ഇരുവരും ഒന്നിച്ച്‌ വിഷുവിന്റന്നു പുലര്‍ച്ചെ വിഷുക്കണിയുമായി ഇറങ്ങി അവസാനം പഞ്ചായത്തു മെമ്പറുടെ വീട്ടില്‍ചെന്നു തല്ലുവാങ്ങിയ കാര്യമൊക്കെ ഉറുമ്പിന്റെ ഓര്‍മയില്‍ തെളിഞ്ഞു. ഓര്‍മകള്‍ അയവിറക്കിക്കൊണ്ടിരുന്ന ഉറുമ്പ്‌ അവസാനം തനിച്ചാണെങ്കലും ഇത്തവണ വിഷുക്കണിയുമായി ഇറങ്ങാന്‍ ഉറുമ്പു തീരുമാനിച്ചു. അങ്ങനെ വിഷുവിന്റെ തലേദിവസം ഉറുമ്പ്‌ വിഷുക്കണി തയാറാക്കി പുലര്‍ച്ചെ ഇറങ്ങാമെന്ന കണക്കുകൂട്ടലില്‍ വീട്ടില്‍ ഇരുന്നു. നേരം പുലരുന്നതും കാത്തിരുന്ന ഉറുപ്പ്‌ പതിയെ ഉറങ്ങിപ്പോയി. ഏറെ നേരം കഴിഞ്ഞപ്പോള്‍ ഭയങ്കര പാട്ടും താളമേളവുമൊക്കെ കേട്ട്‌ ഉറുമ്പ്‌ ഞെട്ടിയുണര്‍ന്നു. അപ്പോഴാണ്‌ താന്‍ ഉറങ്ങിപ്പോയെന്നും നേരം പുലര്‍ച്ചെയായെന്നും തന്റെ വീടിന്റെ മുറ്റത്ത്‌ ആരൊക്കെയോ വിഷുക്കണിയുമായെത്തിയിട്ടുണ്ടെന്നും ഉറുമ്പിനു മനസിലായത്‌. എന്തായാലും ഇത്തവണ വിഷുക്കണിയുമായി ഇറങ്ങാന്‍ പറ്റിയില്ലല്ലോയെന്ന സങ്കടത്തോടെ പതിയെ ഉറുമ്പ്‌ എഴുന്നേറ്റു. അതേസമയം വിഷുക്കണിയുമായി ഉറുമ്പിന്റെ വീട്ടുുറ്റത്തെത്തിയത്‌ ആനയും കൂട്ടരുമായിരുന്നു. ഏറെനേരം പാട്ടുപാടിയിട്ടും വീടിന്റെ കതകു തുറക്കാഞ്ഞതിനാല്‍ ആനയും സംഘവും തിരികെ പോകാന്‍ തീരുമാനിച്ചു. അപ്പോള്‍ ഉറുമ്പ്‌ കണിയുമായെത്തിയവര്‍ക്കു കൊടുക്കാനായി ചില്ലറ തപ്പിത്തടയുകയായിരുന്നു. വീട്ടുമുറ്റത്‌്‌ കണിയൊരുക്കി കാത്തിരുന്ന ആന കൂട്ടുകാരോടു പറഞ്ഞു, ഇനി അവന്‍ കതകു തുറക്കില്ല, നമുക്ക്‌ അടുത്ത വീട്ടിലോട്ടു പോയേക്കാം. ഇതുപറഞ്ഞ്‌ എല്ലാവരും തിരികെ നടക്കാന്‍ തീരുമാനിച്ചു. മുറ്റത്ത്‌ ഊരിയിട്ടിരുന്ന ചെരിപ്പിട്ടുകൊണ്ട്‌ ആനയാണ്‌ ഏറ്റവും പിറകില്‍ നിന്നത്‌. ഇവര്‍ തിരികെ പോകാനായി ഇറങ്ങുന്ന സമയത്താണ്‌ ഉറുമ്പ്‌ കതകു തുറന്നും കൊണ്ട്‌ വെളിയിലേക്ക്‌ ഇറങ്ങിവന്നത്‌. ഇറങ്ങിവന്ന്‌ കണ്ണു തിരുമ്മി തുറന്ന ഉറുമ്പു കണ്ട കാഴ്‌ച മുറ്റത്ത്‌ ആരോ ചൂലുമായി നില്‌ക്കുന്നതാണ്‌. ഇതു കണ്ടതും അരിശംകൊണ്ട്‌ കണ്ണുതള്ളിയ ഉറുമ്പ്‌ അലറി വിളിച്ചുകൊണ്ടു ചോദിച്ചു,.., ആരാടാ രാവിലെ ചൂലുമായി വീട്ടുമുറ്റത്തു നില്‍ക്കുന്നത്‌. ഇതു കേട്ടതും ആന പറഞ്ഞു എടാ ഇതു ഞാനാ ആന. ഞങ്ങള്‍ വിഷുക്കണിയുമായിറങ്ങിയതാ. ഇതുകേട്ടതും ഉറുമ്പ്‌ നെഞ്ചത്തു കൈവച്ച്‌ വിഷമത്തോടെ പറഞ്ഞു,.... എന്റെ ദൈവമേ.... ഇവന്റെ പിന്‍ഭാഗമാണോ ഞാന്‍ കണികണ്ടത്‌... ഹൊ... എന്റെ ഈ ജന്‍മവും പാഴായി.

അടിപ്പട



തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ആനയ്‌ക്കും ഉറുമ്പിനും തിരക്കേറിയിരിക്കുകയാണ്‌. നേരം പുലര്‍ച്ചെ പ്രചരണത്തിനിറങ്ങുന്ന ഇരുവരും തിരികെ വീട്ടിലെത്തുന്നത്‌ പാതിരായാകുമ്പോഴാണ്‌. ചൂടുപിടിച്ച ഇലക്‌ഷന്‍ പ്രചരണത്തിനിടയ്‌ക്കാണ്‌ ഇരുവരേയും ചാനലുകാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ എല്ലാ മണ്ഡലങ്ങളിലും നടത്തുന്ന ചര്‍ച്ചയ്‌ക്ക്‌ വിളിച്ചത്‌. അങ്ങനെ രാവിലെ കുളിച്ചൊരുങ്ങി ഇരുവരും ചാനലുകാരുടെ പരിപാടിക്കായി പോയി. മണ്ഡലത്തില്‍ കുറേപ്പേര്‍ മത്സരിക്കുന്നുണ്ടെങ്കിലും മുഖ്യ എതിരാളികളായി മത്സരിക്കുന്ന ആനയും ഉറുമ്പുമായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. ചര്‍ച്ച തുടങ്ങാറായി. സ്ഥാനാര്‍ഥികള്‍ ഓരോരുത്തരായി തങ്ങളുടെ സീറ്റില്‍വന്നിരുന്നു. എല്ലാവരും വന്നിട്ടും ഉറുമ്പിനെ കാണുന്നില്ല. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായതിനാല്‍ ഉറുമ്പു വന്നിട്ട്‌ ചര്‍ച്ച തുടങ്ങാമെന്ന്‌ എല്ലാവരും വിചാരിച്ചു. കുറേനേരം കഴിഞ്ഞപ്പോള്‍ ഉറുമ്പ്‌ സ്ഥലത്തെത്തി തന്റെ സീറ്റിലിരുന്നു. പതിവില്ലാതെ ഉറുമ്പ്‌ തലയില്‍ ഹെല്‍മെറ്റും, ബുള്ളറ്റ്‌ പ്രൂഫ്‌ കോട്ടും ധരിച്ചിരിക്കുന്നതു കണ്ട്‌ ആന പതിയെ ഉറുമ്പിനോടു ചോദിച്ചു നീയെന്താടാ ഈ വേഷത്തില്‍ ചര്‍ച്ചയ്‌ക്കു വന്നിരിക്കുന്നത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, ഓ... പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ല ചേട്ടാ.... ഞാന്‍ വെറുതെ ഒരു രസത്തിനാ ഇതൊക്കെയിട്ടിരിക്കുന്നത്‌. കുറെക്കഴിഞ്ഞപ്പോള്‍ ചര്‍ച്ച തുടങ്ങി. ചര്‍ച്ചമൂത്ത്‌ കൊടുമ്പിരികൊണ്ടു നില്‍ക്കുന്ന സമയത്താണ്‌ കുറുവടിയും സൈക്കിള്‍ ചെയിനും ഇടിക്കട്ടയുമൊക്കെയായി കുറെപ്പേര്‍ പെട്ടെന്ന്‌ പരിപാടിസ്ഥലത്തേക്ക്‌ കടന്നുവന്നത്‌. അവര്‍ വന്നയുടനേതന്നെ ചാനലുകാരെയും സ്ഥാനാര്‍ഥികളേയും ഓടിച്ചിട്ട്‌ തല്ലാന്‍ തുടങ്ങി. അടിപിടിക്കിടയില്‍ കുറെ തല്ലുകിട്ടിയ ആന ഒരുവിധത്തില്‍ രക്ഷപെട്ട്‌ തൊട്ടടുത്തുണ്ടായിരുന്ന ഒരു മരത്തിനു പിന്നിലൊളിച്ചു. അപ്പോഴതാ ഉറുമ്പ്‌ തെല്ലും കൂസലില്ലാതെ നടന്നുവരുന്നു. ഉറുമ്പ്‌ നടന്ന്‌ അടുത്തെത്തിയപ്പോള്‍ ആന ചോദിച്ചു, എടാ എന്താ ഇവിടെ പ്രശ്‌നം, അടിപിടിക്കിടയില്‍ നിനക്കൊന്നും പറ്റിയില്ലേ ? അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ചേട്ടാ.... എനിക്കറിയാമായിരുന്നു ചാനലുകാര്‍ ഇവിടെ പരിപാടി വച്ചാല്‍ ഉറപ്പായും തല്ലുണ്ടാവുമെന്ന്‌. മുന്നണിയില്‍ സീറ്റു കിട്ടാത്ത കുറെയവന്‍മാര്‍ ഇങ്ങനെയുള്ള പരിപാടികളില്‍ പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന്‌്‌ ഞങ്ങളുടെ പോളിറ്റ്‌്‌ ( ഇന്റലിജന്‍സ്‌ ) ബ്യൂറോ മുന്നറിയിപ്പു നല്‍കിയിരുന്നു. അതുകൊണ്ടല്ലേ ഞാന്‍ കരുതിക്കൂട്ടി ഹെല്‍മറ്റും, ബുള്ളറ്റ്‌ പ്രൂഫ്‌ കോട്ടുമൊക്കെ ധരിച്ചെത്തിയത്‌.

Tuesday, March 31, 2009

പോസ്റ്റര്‍ വിപ്ലവം

തനിക്കു ലഭിക്കേണ്ട സീറ്റ്‌ ഉറുമ്പു പിടിച്ചെടുത്തതോടെ ആന വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആനയും ഉറുമ്പും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇരുവരും പ്രചരണം ഊര്‍ജിതമാക്കുന്നതിനായി നാടെങ്ങും തങ്ങളുടെ പോസ്‌റ്ററുകള്‍ പതിച്ചിരിക്കുകയാണ്‌. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രചരണത്തില്‍ ആന മുന്‍പന്തിയിലെത്തി. ഇതു മനസിലാക്കിയ ഉറുമ്പ്‌ ആനയ്‌ക്കെതിരേ കരുക്കള്‍ നീക്കാന്‍ തീരുമാനിച്ചു. അതിനായി ഉറുമ്പ്‌ ആനയുടെ പോസ്‌റ്ററുകള്‍ നശിപ്പിക്കാന്‍ കുറെ ഗുണ്ടകളെ ഏര്‍പ്പാടു ചെയ്‌തു. എന്നിട്ട്‌ അവരോടു പറഞ്ഞു, മുനിസിപ്പാലിറ്റിക്കു സമീപമുള്ള മതിലില്‍ ആനയുടെ പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്‌. അവ മുഴുവന്‍ കരിയോയില്‍ അടിച്ചേക്കണം. ശരിയെന്നു പറഞ്ഞ്‌ ഗുണ്ടകള്‍ തിരികെപ്പോയി. പിറ്റേ ദിവസം പതിവുപോലെ ആനയും ഉറുമ്പും പ്രചാരണപ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങി. ആനയുടെ പോസ്‌റ്ററുകള്‍ നശിപ്പിച്ചതു കാണാന്‍ ഉറുമ്പ്‌ ധൃതിപിടിച്ചാണ്‌ മുനിസിപ്പാലിറ്റിക്കു സമീപത്തേക്ക്‌ തന്റെ ആള്‍ക്കാരുമായി ചെന്നത്‌. അവിടെ ചെന്നപ്പോള്‍ ആനയും തന്റെ പ്രവര്‍ത്തകരോടൊപ്പം നടന്നുവരികയാണ്‌. ആന അടുത്തു വന്നയുടനേ ഉറുമ്പ്‌ ആനയെ കളിയാക്കിക്കൊണ്ടു മതിലിലേക്കു നോക്കി പറഞ്ഞു, ആനച്ചേട്ടാ.... ഇതെന്താ, ചേട്ടന്റെ പോസ്‌റ്ററൊക്കെ ഇങ്ങനെ കറുത്തിരിക്കുന്നത്‌. ചേട്ടനോടു വൈരാഗ്യം തീര്‍ക്കാന്‍ ആരാ ഇവിടെ കരിയോയില്‍ അടിച്ചത്‌. എന്നിട്ട്‌ ഉറുമ്പ്‌ വലിയ വായില്‍ ആനയെ പരിഹസിച്ചുകൊണ്ട്‌ ചിരിക്കാന്‍ തുടങ്ങി. ഇതുകേട്ട ആന മതിലിലേക്കു ശ്രദ്ധിച്ചു നോക്കി. എന്നിട്ട്‌ ആനയും ചിരിക്കാന്‍ തുടങ്ങി. ആനയുടെ ആഹ്ലാദം കണ്ട ഉറുമ്പ്‌ പെട്ടെന്ന്‌ തന്റെ ചിരി നിര്‍ത്തിയിട്ട്‌ ആനയോടു ചോദിച്ചു, ചേട്ടന്റെ പോസ്‌റ്ററില്‍ കരി ഓയില്‍ പൂശിയതു കണ്ടിട്ട്‌ ചേട്ടനെന്തിനാ ചിരിക്കുന്നത ്‌? അപ്പോള്‍ ആന ഉറുമ്പിനോടു പറഞ്ഞു, എടാ മണ്ടാ, നീ ശ്രദ്ധിച്ചു നോക്ക്‌.... എന്റെ പോസ്‌റ്ററില്‍ കരിയോയില്‍ അടിച്ചവന്‍മാര്‍ വെരും മണ്ടന്‍മാരാ..... അപ്പോഴാണ്‌ ഉറുമ്പ്‌ മതിലിലേക്കു സൂക്ഷിച്ചു നോക്കിയത്‌. എന്നിട്ട്‌ ആന ഉറുമ്പിനോടു പറഞ്ഞു, കരി ഓയില്‍ അടിച്ചവന്‍മാര്‍ ഏതായാലും എന്റെ രൂപം പോലെയാ മതിലില്‍ കരി ഓയില്‍ തേച്ചിരിക്കുന്നത്‌. ഇനി ഏതായാലും 'എനിക്ക്‌ വോട്ടു ചെയ്യണം' എന്നുകൂടി എഴുതിച്ചേര്‍ത്താല്‍ മതി.

സ്ഥാനാര്‍ത്തി 'കള്‍

നാട്ടിലെങ്ങും തെരഞ്ഞെടുപ്പു ചൂടായി. എല്ലാ പാര്‍ട്ടിക്കാരും തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഉറുമ്പ്‌ സ്ഥാനാര്‍ഥിയാകണമെന്നത്‌ പാര്‍ട്ടിയിലെ യുവജന വിഭാഗത്തിനു വലിയ താത്‌പര്യമാണ്‌ .അവര്‍ ഇക്കാര്യം പാര്‍ട്ടി നേതാക്കന്‍മാരെ അറിയിച്ചു. യുവാക്കളുടെ ആവശ്യം പരിഗണിക്കാമെന്നു നേതാക്കന്‍മാര്‍ ഉറപ്പു നല്‍കി. അങ്ങനെ എല്ലാവരും ചേര്‍ന്ന്‌ ഉറുമ്പിനുവേണ്ടി പ്രചാരണം തുടങ്ങി. അവര്‍ ഉത്സാഹിച്ച്‌ പോസ്റ്റര്‍ ഒട്ടിക്കാനും അനൗണ്‍സ്‌മെന്റ്‌ നടത്താനും മുന്നിട്ടിറങ്ങി. ഇതൊന്നും ആനയ്‌ക്ക്‌ സുഖിച്ചില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ തന്നെത്തഴഞ്ഞ്‌ പീറപ്പയ്യനായ ഉറുമ്പിന്‌്‌ സീറ്റു കൊടുക്കുകയോ, ഹൈക്കമാന്‍ഡിനു പരാതി കൊടുക്കുക തന്നെ, ആന തീരുമാനിച്ചു. അങ്ങനെ ആന സുഖചികിത്സക്കെന്ന വ്യാജേന ഡല്‍ഹിക്ക്‌ വച്ചുപിടിച്ചു. കണ്ട കുറ്റിച്ചൂലുകള്‍ക്കു പോലും സീറ്റുകൊടുത്തിരി ക്കു ന്നു.ഇത്രയും മുതിര്‍ന്ന നേതാവായ എനിക്കില്ല. ആനയ്‌ക്കു ദേഷ്യം കലശലായി. തനിക്കു സീറ്റു വേണമെന്നും ഇല്ലെങ്കില്‍ റിബലായി മത്സരിക്കുമെന്നും ഹൈക്കമാന്‍ഡിനെ ആന ഭീഷണിപ്പെടുത്തി.അങ്ങനെ ഹൈക്കമാന്‍ഡിനെ പേടിപ്പിച്ച്‌ സീറ്റ്‌ കൈക്കലാക്കി. സീറ്റു ലഭിച്ചെന്നറിഞ്ഞയുടനെ ആന കേരളത്തിലേയ്‌ക്കു വിളിച്ച്‌ ഉറുമ്പിനു സീറ്റില്ലെന്നും താനാണ്‌ സ്ഥാനാര്‍ഥിയെന്നും ഉറുമ്പിനെയും കൂട്ടരെയും അറിയിച്ചു. തനിക്കുവേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും തന്റെ ഫോട്ടോ വച്ച്‌ മള്‍ട്ടികളര്‍ പോസ്റ്റര്‍ അടിക്കാനും ഉറുമ്പിനെ ചുമതലപ്പെടുത്തി. ആനയുടെ നീക്കങ്ങള്‍ ഉറുമ്പിന്റെ ഗ്രൂപ്പുകാര്‍ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആന തുമ്പിക്കൈയും കൊമ്പും കാട്ടി പേടിപ്പിച്ചാല്‍ ആനവാല്‍ മോതിരം കെട്ടിയ നേതാക്കന്മാര്‍ പോലും പേടിക്കുമെന്ന്‌ ഉറുമ്പിനറിയാം. എങ്ങനെയെങ്കിലും ആനയെ ഒതുക്കണം അവര്‍ തീരുമാനിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടിലെത്തിയ ആന പോസ്റ്ററുകളിലെ തന്റെ തിളങ്ങുന്ന ചിത്രം കണ്ട്‌ പെരുത്തു സന്തോഷിച്ചു. എന്നാല്‍ പോസ്റ്ററുകളിലെ വാചകങ്ങള്‍ വായിച്ച ആനയുടെ കണ്ണില്‍ ഇരുട്ടു കയറി.പോസ്റ്ററില്‍ ഇങ്ങനെ എഴുതിയിരുന്നു.`ശ്രീ ഉറുമ്പിനെ ആന അടയാളത്തില്‍ വോട്ടുചെയ്‌തു വിജയിപ്പിക്കുക`.

പരീക്ഷപ്പനി

അങ്ങനെ എസ്‌.എസ്‌.എല്‍.സി പരീക്ഷ ആയി. ആനയും ഉറുമ്പും പരീക്ഷയെഴുതാനുണ്ട്‌. ആനയ്‌ക്ക്‌ നല്ല ടെന്‍ഷനാണ്‌. ജീവിതത്തിലെ ഏറ്റവും സുപ്രധാന പരീക്ഷയാണ്‌ നന്നായി എഴുതണം, എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്‌ തന്നെ വാ ങ്ങണം. സ്‌കൂളിലെ ടീച്ചര്‍മാര്‍ക്കൊക്കെ ആനയില്‍ നല്ല പ്രതീക്ഷയാണ്‌. ആന സ്‌കൂളിന്റെ അഭിമാനമായാണ്‌ അവര്‍ കരുതുന്നത്‌. പഠനത്തില്‍ മാത്രമല്ല, കലാകായിക രംഗത്തും ആന സ്‌കൂളിനായി വന്‍ നേ ട്ടങ്ങള്‍ കൊ യ്‌തിട്ടു ണ്ടല്ലോ? എന്നാല്‍ ഉറു മ്പിന്‌ ഇമ്മാതിരി പ്ര ശ്‌നങ്ങളൊന്നുമില്ല, ഉറു മ്പ്‌ വളരെ ഹാപ്പിയായി നടക്കുകയാണ്‌. ക ഷ്‌ടിച്ചാണെങ്കിലും ജയിക്കുമെന്നാണ്‌ വി ശ്വാസം. ഇംഗ്ലീഷ്‌ ആണ്‌ ഒരു പ്രശ്‌നം എങ്കിലും ഒരു കൈ നോക്കാം എ ന്നാണ്‌ അവന്റെ ധാരണ. എന്നാല്‍, മോഡല്‍ പരീ ക്ഷയ്‌ക്ക്‌ ഉറുമ്പ്‌ എട്ടുനിലയില്‍ പൊ ട്ടിയിരുന്നു. എങ്കിലും അല്‍പസ്വല്‍പം പൊടിക്കൈകളൊക്കെ ഉപയോഗിച്ച്‌ ജയിക്കാമെന്നു കരുതിയിരിക്കുകയാണ്‌ കക്ഷി. അങ്ങനെ പരീക്ഷ തുടങ്ങി. മലയാളം ഒന്നാം പേപ്പര്‍ പരീക്ഷ കഴിഞ്ഞു. ആനയ്‌ക്ക്‌ നല്ലയെളുപ്പമായിരുന്നു, എ പ്ലസ്‌ അവന്‍ ഉറപ്പിച്ചു. ഉറുമ്പിനും പരീക്ഷ മോശമായിരുന്നില്ല. അടുത്ത പരീക്ഷ ഇംഗ്ലീഷാണെന്നുള്ളത്‌ ഉറുമ്പിന്റെ സമനിലതെറ്റിച്ചു, ഉറുമ്പിന്‌ ഇംഗ്ലീഷ്‌ ഒരു വകയും അറിയത്തില്ല. എന്തു ചെയ്യും പരീക്ഷയെഴുതാതിരുന്നാലോ ഉറുമ്പ്‌ ചിന്തിച്ചു അങ്ങനെ ഉറുമ്പ്‌ പനിയഭിനയിച്ച്‌ കിടപ്പായി. വീട്ടുകാര്‍ക്കെല്ലാം വളരെ സങ്കടമായി. വിവരം അറിഞ്ഞ്‌ ആനയെത്തി . നിനക്കെന്താ പറ്റിയത്‌ ടെന്‍ഷന്‍ ആയതുകൊണ്ടാണോ? എങ്ങനെയെങ്കിലും പരീക്ഷയെഴുതാന്‍ നോക്ക്‌ ആന പറഞ്ഞു അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു, എനിക്ക്‌ കുഴപ്പമൊന്നുമില്ല നാളത്തെ ഇംഗ്ലീഷ്‌ പരീക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വഴി കണ്ടെത്തിയതാണ്‌ നിനക്കറിയാലോ എനിക്ക്‌ ഇംഗ്ലീഷ്‌ ഒന്നും അറിയത്തില്ലായെന്ന്‌ അ തുകൊണ്ടാണ്‌ ഈ അഭിനയം. അപ്പോള്‍ ആന പറഞ്ഞു എടാ ഇംഗ്ലീഷ്‌ പഠിക്കാന്‍ ഇനിയും സമയ മുണ്ടല്ലോ ഞാന്‍ പറഞ്ഞുതരാം നീ നാളത്തെ പരീ ക്ഷ യെഴുത്‌ തതകാാലം. അ പ്പോള്‍ ഉറു മ്പ്‌ ചോ ദിച്ചു, നാളത്തെ പരീക്ഷ അപ്പോ ഇംഗ്ലീഷ്‌ അല്ലേ? എടാ മണ്ടാ നാളെ മലയാളം സെക്കന്‍ഡ്‌പേപ്പ റാ.....ആന പറഞ്ഞു.

Monday, March 30, 2009

ഉറുമ്പ്‌ (റിട്ടയേര്‍ഡ്‌ ഹര്‍ട്ട്‌)


ശ്രീലങ്കന്‍ ടീമിനെ പാകിസ്ഥാനില്‍ ഭീകരര്‍ വെടിവച്ചെന്ന വാര്‍ത്ത വന്നപ്പോള്‍ ആദ്യം ഞെട്ടിയത്‌ കേരളീയരായിരുന്നു. കാരണം ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമില്‍ പാക്‌ പര്യടനത്തിനായി ഇത്തവണ കേരളത്തില്‍നിന്നും രണ്ടുപേരെ സെലക്ടു ചെയ്‌തിരുന്നു. ആനയും ഉറുമ്പുമായിരുന്നു ലങ്കന്‍ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്‌. ഭീകരരുടെ ആക്രമണത്തില്‍ ആനയും ഉറുമ്പുമുള്‍പ്പെടെ നിരവധി താരങ്ങള്‍ക്കു പരിക്കേറ്റെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തത്‌. എന്നാല്‍ ആനയ്‌ക്കും ഉറുമ്പിനും നിസാര പരിക്കാണ്‌ ഏറ്റിരിക്കുന്നതെന്ന്‌ പിന്നീട്‌ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്‌തു. പരിക്കേറ്റ താരങ്ങള്‍ പ്രാഥമിക ചികിത്സയ്‌ക്കുശേഷം തിരികെ നാട്ടിലേക്കു പോരാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. അങ്ങനെ ഭീകരരുടെ അക്രമത്തില്‍നിന്നും ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ക്രിക്കറ്റ്‌ ടീം കൊളംബോ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. വിമാനം വന്നിറങ്ങിയ ഉടനേതന്നെ താരങ്ങള്‍ക്ക്‌ വീരോചിത സ്വീകരണമാണ്‌ ലഭിച്ചത്‌. അതിനുശേഷം പരിക്കേറ്റ എല്ലാ താരങ്ങള്‍ക്കുംചുറ്റം മാധ്യമപ്രവര്‍ത്തകര്‍ തടിച്ചു കൂടി. ലങ്കന്‍ ടീമിനൊപ്പം കേരളത്തില്‍നിന്നുമെത്തിയ ആനയ്‌ക്കും ഉറുമ്പിനും ചുറ്റുമാണ്‌ കൂടുതല്‍ പത്രക്കാരും ചാനലുകാരും തടിച്ചുകൂടിയത്‌. ആനയ്‌ക്ക്‌ കാര്യമായ പരിക്കൊന്നുമില്ല, പക്ഷേ ഉറുമ്പിന്റെ തലയില്‍ മരുന്നുവച്ച്‌ ഡ്രസ്‌ ചെയ്‌തിട്ടുണ്ട്‌. അപ്പോള്‍ ഒരു പത്രക്കാരന്‍ ഇരുവരോടുമായി ചോദിച്ചു, സാര്‍, നിങ്ങള്‍ എങ്ങനെയാണ്‌ ഭീകരരുടെ ആക്രമണത്തില്‍നിന്നും നിസാര പരിക്കുകളോടെ രക്ഷപെട്ടത്‌, മറ്റു താരങ്ങള്‍ക്കൊക്കെ സാരമായ പരിക്കുകളുണ്ടല്ലോ?. പത്രക്കാരുടെ ചോദ്യത്തിനു മറുപടിയായി ആന പറഞ്ഞു, അതുപിന്നെ ഞങ്ങള്‍ ഏതു പ്രതികൂല സാഹചര്യത്തേയും പ്രതിരോധിക്കാന്‍ കഴിവുള്ളവരാ, ഞങ്ങള്‍ കഴിവുള്ളവരായതുകൊണ്ടല്ലേ ഞങ്ങളെ ലങ്കന്‍ ടീമിലേക്കു സെലക്ടു ചെയ്‌തത്‌. ഇതുകേട്ട പത്രക്കാരന്‍ ചോദിച്ചു, ഭയങ്കരംതന്നെ ... പക്ഷേ ഉറുമ്പിന്റെ തലയ്‌ക്ക്‌ ചെറിയൊരു പരിക്കു കാണുന്നുണ്ടല്ലോ, ഇതെന്തുപറ്റിയതാ?. അപ്പോള്‍ ഉറുമ്പു പറഞ്ഞു,... ഞങ്ങള്‍ പ്രാക്ടീസ്‌ ചെയ്യാനായി ഗ്രൗണ്ടിലേക്കു പോകുകയായിരുന്നു. ഞാന്‍ ബാറ്റ്‌സ്‌മാനായതിനാല്‍ ഹെല്‍മറ്റും, പാഡും, ഗ്ലൗസുമൊക്കെ ധരിച്ചായിരുന്നു നിന്നത്‌. അപ്പോഴാണ്‌ ഭീകരര്‍ വെടിവച്ചത്‌. വെടിയൊച്ച കേട്ടയുടനേതന്നെ ആന ഓടിവന്ന്‌ എന്റെതലയില്‍നിന്നും ഹെല്‍മറ്റൂരിയെടുത്ത്‌ അവന്‍ ധരിച്ചു. അതുകൊണ്ട്‌ അവന്റെ തലയ്‌ക്കു കുഴപ്പമൊന്നും പറ്റിയില്ല. പക്ഷേ പാഞ്ഞുപോയ ഒരു വെടിയുണ്ട എന്റെ തലയുടെ പിന്‍ഭാഗത്ത്‌ ചെറുതായൊന്നു ഉരസി. അങ്ങനെയാ എനിക്കു പരിക്കേറ്റത്‌.

Friday, March 6, 2009

ഓസ്‌കര്‍ (ആന)ക്കുട്ടി

ഗ്രൂപ്പുകാര്‍ തമ്മിലുള്ള പ്രശ്‌നം കാരണം ഔദ്യോഗികതലത്തില്‍നിന്നും കേരളയാത്രയില്‍ അണികളാരും വിട്ടുനില്‍ക്കരുതെന്ന കര്‍ശന നിര്‍ദേശമാണ്‌ അംഗങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നത്‌. ഇതനുസരിച്ച്‌ ആനയും ഉറുമ്പും സ്വീകരണ സമ്മേളനത്തില്‍ പോകാന്‍ തയാറായി. പോകുന്നതിനു മുമ്പ്‌ ആന ഉറുമ്പിനെ ഉപദേശിച്ചുകൊണ്ടു പറഞ്ഞു, എടാ... നീ അവിടെച്ചെന്ന്‌ കുഴപ്പമൊന്നും ഉണ്ടാക്കല്ല്‌. കഴിഞ്ഞ തവണ സ്വീ കരണ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ എന്റെ പുറത്ത്‌ നേതാവ്‌ അമ്പെയ്‌തു വിട്ടു. ഇത്തവണ നമുക്ക്‌ അടങ്ങിയൊതുങ്ങി മാറി നില്‍ക്കണം. ആനയുടെ അഭിപ്രായം തലയാട്ടി സമ്മതിച്ചുകൊണ്ട്‌ ഇരുവരും സമ്മേളനനഗരിയിലേക്കു പുറപ്പെട്ടു. അവിടെച്ചെന്നപ്പോള്‍ പരിപാടി ഗംഭീരമായി നടക്കുകയാണ്‌. ഇരുവരും സമ്മേളനനഗരിക്കു സമീപം ഒതുങ്ങി മാറി നില്‍ക്കുകയാണ്‌. അതിനിടയ്‌ക്ക്‌ ഉറുമ്പ്‌ സാവധാനം ഉറങ്ങിപ്പോയി. യോഗം അവസാനിച്ചെന്ന്‌ മൈക്ക്‌ അനൗണ്‍സ്‌മെന്റു ചെയ്‌തു. പെട്ടെന്ന്‌ ആന വിരണ്ട്‌ ജനക്കൂട്ടത്തിനിടയിലേക്ക്‌ കയറി. ആനയ്‌ക്കു മദമിളകിയതാണെന്നു കരുതി അവിടെ കൂടിനിന്ന ജനങ്ങള്‍ നാലുപാടും ചിതറിയോടി. അപ്പോള്‍ അവിടെ ഉറങ്ങിക്കിടന്ന ഉറുമ്പിന്റെ കാലില്‍ ഒരുത്തന്‍ ചവിട്ടി. വേദനകൊണ്ടു ചാടിയെണീറ്റ ഉറുമ്പ്‌ ആളുകള്‍ ചിതറിയോടുന്നതുകണ്ടു പരിഭ്രമിച്ചുനിന്നു. അപ്പോഴാണ്‌ ആന സമ്മേളനനഗരിയിലൂടെ ഓടിനടക്കുന്നത്‌ ഉറുമ്പുകണ്ടത്‌. ഉറുമ്പ്‌ പെട്ടെന്ന്‌ ആനയേയും വിളിച്ചുകൊണ്ട്‌ ഒരുവിധത്തില്‍ സമ്മേളന നഗരിയില്‍നിന്നും പുറത്തുകടന്നു. എന്നിട്ട്‌ ആനയോടു ചോദിച്ചു, ആനച്ചേട്ടാ.... എന്താ പറ്റിയത്‌, എന്തിനാ ആളുകളെല്ലാം ചിതറിയോടിയത്‌ ? എന്നോടു പ്രശ്‌നമൊന്നുമുണ്ടാക്കരുതെന്നു പറഞ്ഞിട്ട്‌ ചേട്ടനെന്തു കുഴപ്പമാ ഒപ്പിച്ചു വച്ചത്‌?.... ഇതുകേട്ട്‌ ആന പറഞ്ഞു.. എടാ ഞാന്‍ അലമ്പൊന്നും ഉണ്ടാക്കിയില്ല. അപ്പോള്‍, ഉറുമ്പു ചോദിച്ചു പിന്നെങ്ങനാ ഇവിടെ പ്രശ്‌നമുണ്ടായത്‌? അപ്പോള്‍ ആന പറഞ്ഞു, എടാ.. നേതാവിന്റെ പരിപാടി കഴിഞ്ഞാല്‍ ചിലര്‍ അവിടെ ചാണകവെള്ളം തളിച്ച്‌ തൂത്തുവാരുമെന്നു പറഞ്ഞിരുന്നു. നേതാവിന്റെ പ്രസംഗം കഴിഞ്ഞതും ഒരുത്തന്‍ ചൂലാണെന്നു കരുതി പിന്നില്‍നിന്നും വന്ന്‌ എന്റെ വാലില്‍ പിടിച്ചു വലിച്ചുകൊണ്ട്‌ ഒറ്റയോട്ടം. വേദനയെടുത്തു പുളഞ്ഞ ഞാന്‍ ചാടിയെണീറ്റ്‌ അലറിക്കൊണ്ട്‌ ഓടിയതാ ഇത്രയും പ്രശ്‌നമായത്‌.

ആനവാ(ചൂ)ല്‍

ഗ്രൂപ്പുകാര്‍ തമ്മിലുള്ള പ്രശ്‌നം കാരണം ഔദ്യോഗികതലത്തില്‍നിന്നും കേരളയാത്രയില്‍ അണികളാരും വിട്ടുനില്‍ക്കരുതെന്ന കര്‍ശന നിര്‍ദേശമാണ്‌ അംഗങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നത്‌. ഇതനുസരിച്ച്‌ ആനയും ഉറുമ്പും സ്വീകരണ സമ്മേളനത്തില്‍ പോകാന്‍ തയാറായി. പോകുന്നതിനു മുമ്പ്‌ ആന ഉറുമ്പിനെ ഉപദേശിച്ചുകൊണ്ടു പറഞ്ഞു, എടാ... നീ അവിടെച്ചെന്ന്‌ കുഴപ്പമൊന്നും ഉണ്ടാക്കല്ല്‌. കഴിഞ്ഞ തവണ സ്വീ കരണ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ എന്റെ പുറത്ത്‌ നേതാവ്‌ അമ്പെയ്‌തു വിട്ടു. ഇത്തവണ നമുക്ക്‌ അടങ്ങിയൊതുങ്ങി മാറി നില്‍ക്കണം. ആനയുടെ അഭിപ്രായം തലയാട്ടി സമ്മതിച്ചുകൊണ്ട്‌ ഇരുവരും സമ്മേളനനഗരിയിലേക്കു പുറപ്പെട്ടു. അവിടെച്ചെന്നപ്പോള്‍ പരിപാടി ഗംഭീരമായി നടക്കുകയാണ്‌. ഇരുവരും സമ്മേളനനഗരിക്കു സമീപം ഒതുങ്ങി മാറി നില്‍ക്കുകയാണ്‌. അതിനിടയ്‌ക്ക്‌ ഉറുമ്പ്‌ സാവധാനം ഉറങ്ങിപ്പോയി. യോഗം അവസാനിച്ചെന്ന്‌ മൈക്ക്‌ അനൗണ്‍സ്‌മെന്റു ചെയ്‌തു. പെട്ടെന്ന്‌ ആന വിരണ്ട്‌ ജനക്കൂട്ടത്തിനിടയിലേക്ക്‌ കയറി. ആനയ്‌ക്കു മദമിളകിയതാണെന്നു കരുതി അവിടെ കൂടിനിന്ന ജനങ്ങള്‍ നാലുപാടും ചിതറിയോടി. അപ്പോള്‍ അവിടെ ഉറങ്ങിക്കിടന്ന ഉറുമ്പിന്റെ കാലില്‍ ഒരുത്തന്‍ ചവിട്ടി. വേദനകൊണ്ടു ചാടിയെണീറ്റ ഉറുമ്പ്‌ ആളുകള്‍ ചിതറിയോടുന്നതുകണ്ടു പരിഭ്രമിച്ചുനിന്നു. അപ്പോഴാണ്‌ ആന സമ്മേളനനഗരിയിലൂടെ ഓടിനടക്കുന്നത്‌ ഉറുമ്പുകണ്ടത്‌. ഉറുമ്പ്‌ പെട്ടെന്ന്‌ ആനയേയും വിളിച്ചുകൊണ്ട്‌ ഒരുവിധത്തില്‍ സമ്മേളന നഗരിയില്‍നിന്നും പുറത്തുകടന്നു. എന്നിട്ട്‌ ആനയോടു ചോദിച്ചു, ആനച്ചേട്ടാ.... എന്താ പറ്റിയത്‌, എന്തിനാ ആളുകളെല്ലാം ചിതറിയോടിയത്‌ ? എന്നോടു പ്രശ്‌നമൊന്നുമുണ്ടാക്കരുതെന്നു പറഞ്ഞിട്ട്‌ ചേട്ടനെന്തു കുഴപ്പമാ ഒപ്പിച്ചു വച്ചത്‌?.... ഇതുകേട്ട്‌ ആന പറഞ്ഞു.. എടാ ഞാന്‍ അലമ്പൊന്നും ഉണ്ടാക്കിയില്ല. അപ്പോള്‍, ഉറുമ്പു ചോദിച്ചു പിന്നെങ്ങനാ ഇവിടെ പ്രശ്‌നമുണ്ടായത്‌? അപ്പോള്‍ ആന പറഞ്ഞു, എടാ.. നേതാവിന്റെ പരിപാടി കഴിഞ്ഞാല്‍ ചിലര്‍ അവിടെ ചാണകവെള്ളം തളിച്ച്‌ തൂത്തുവാരുമെന്നു പറഞ്ഞിരുന്നു. നേതാവിന്റെ പ്രസംഗം കഴിഞ്ഞതും ഒരുത്തന്‍ ചൂലാണെന്നു കരുതി പിന്നില്‍നിന്നും വന്ന്‌ എന്റെ വാലില്‍ പിടിച്ചു വലിച്ചുകൊണ്ട്‌ ഒറ്റയോട്ടം. വേദനയെടുത്തു പുളഞ്ഞ ഞാന്‍ ചാടിയെണീറ്റ്‌ അലറിക്കൊണ്ട്‌ ഓടിയതാ ഇത്രയും പ്രശ്‌നമായത്‌.

Thursday, February 19, 2009

നേതാവിന്റെ സ്വീകരണം

അനൗണ്‍സ്‌മെന്റ്‌ വാഹന ത്തിന്റെ ശബ്ദം കേട്ടുകൊണ്ടാണ്‌ ഉറുമ്പ്‌ ഉച്ചമയക്കത്തില്‍നിന്നും ഉണര്‍ന്നത്‌. എന്താ ണെന്നറിയാന്‍ ഉറുമ്പ്‌ പതിയെ റോഡി ലേക്കിറങ്ങി. അപ്പോ ഴാണ്‌ നേത ാവിന്റെ കേരള യാത്ര യോടനുബ ന്ധിച്ചു ള്ള വാഹന മാണ്‌ കടന്നുപോയതെന്ന്‌ ഉറുമ്പിനു മനസിലായത്‌.
വാഹനം പോയതി നുശേഷം ഉറുമ്പ്‌ തിരി കെ നടക്കാനൊ രുങ്ങിയ പ്പോഴാണ്‌ ഭൂമി കുലുങ്ങു ന്നതുപോലെ ഒരു ശബ്ദം കേട്ടത്‌. പെട്ടെന്ന്‌ ഞെട്ടി തിരിഞ്ഞു നോക്കിയ ഉറുമ്പ്‌ അന്തിച്ചു പോയി. ആന ചേട്ടന്‍ വളരെ വേഗതയില്‍ ഓടിവരി കയാണ്‌.
ആനയുടെ ഓട്ടം കണ്ടപ്പോള്‍ ഉറുമ്പിനു എന്തോ പന്തികേടു തോന്നി. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ്‌ ആനയുടെ മുതുകില്‍ ഒരു അമ്പ്‌ തറച്ചിരിക്കുന്നതു കണ്ടത്‌. കാ ര്യമറിയാനായി ഉറുമ്പ്‌ ഓടിവരുന്ന ആനയെ തടഞ്ഞു നിര്‍ത്തി.
എന്നിട്ട്‌ വിവരമന്വേഷിച്ചു. അപ്പോള്‍ ആന വേദനയോടെ പറഞ്ഞു, എടാ ഉറുമ്പേ... ഞാന്‍ നമ്മുടെ നേതാവിനു സ്വീകരണം കൊടുക്കുന്ന പരിപാടിക്കു പോയതാ.... പക്ഷേ അവിടെയുള്ളവര്‍ എന്നെ ശരിക്കും കൈകാര്യം ചെയ്‌തു വിട്ടു. അപ്പോള്‍ ഉറുമ്പു ചോദിച്ചു, ചേട്ടന്‍

മുഖ്യമന്ത്രിയുടെ ഗ്രൂപ്പുകാരനാണെന്ന്‌ അവന്‍മാരോടു പറഞ്ഞോ,.... അതുകൊ ണ്ടാണോ അവന്‍മാര്‍ ചേട്ടന്റെ പുറത്ത്‌ അമ്പും വില്ലും തറച്ചുവിട്ടത്‌?.... ഇതുകേട്ട ആന പറഞ്ഞു, എടാ.... അതുകൊ ണ്ടൊന്നും അല്ല,... ഞാന്‍ പരിപാടി സ്ഥലത്തു ചെന്നപ്പോള്‍ നേതാവ്‌ എല്ലാവരുടേയും സ്വീകരണം ഏറ്റുവാ ങ്ങി ക്കൊണ്ട്‌ നില്‍ക്കുകയായിരു ന്നു.
അപ്പോള്‍ എനിക്കും തോന്നി ഒരു മാല
യിട്ടാല്‍ കൊള്ളാ മെന്ന്‌. ഞാന്‍ പെട്ടെ ന്ന്‌ ഒരു മാലയും വാങ്ങി ജന ക്കൂട്ടത്തി നിടയി ലൂടെ സ്‌റ്റേജി നടു ത്തേക്ക്‌ നടന്നു.
അപ്പോള്‍ നമ്മുടെ നേതാവ്‌ മറ്റൊരാളു ടെ കയ്യില്‍നിന്ന്‌ പൂക്കള്‍ കൊണ്ട്‌ അലങ്കരിച്ച അമ്പും വില്ലും സ്വീകരി ക്കുകയായിരുന്നു.
ഞാന്‍തുമ്പി ക്കയ്യില്‍ മാലയുയര്‍ത്തി സ്‌റ്റേജിനടുത്തേ ക്കു നടന്നുപോയപ്പോള്‍ ഏതോ ഒരുത്തന്‍ പിറകില്‍നിന്നും വിളിച്ചു പറഞ്ഞു ,.. ...... സഖാക്കളേ....... നമ്മുടെ നേതാവിനെ തല്ലാനായി മുഖ്യന്റെ ഗ്രൂപ്പുകാരന്‍ മദമിളകിയ ആനയെ പറഞ്ഞു വിട്ടിരിക്കുകയാ.....
ഇതു കേട്ട നേതാവ്‌ പെട്ടെന്ന്‌ കയ്യിലിരുന്ന അമ്പും വില്ലും എന്റെ നേര്‍ക്കു പ്രയോഗിച്ചു.
അമ്പ്‌ വന്നു മുതുകത്തു തറച്ച ഞാന്‍ അവിടെനിന്നും ജീവനുംകൊണ്ട്‌ പാഞ്ഞു വരികയായിരുന്നു........

വാലന്റൈന്‍ സമ്മാനം


വാലന്റൈന്‍ ദിനാഘോഷത്തിനുശേഷം ഉറുമ്പിനെ കാണാത്തതുമൂലം ഉറുമ്പിന്റെ വീട്ടിലേക്കു പോകാന്‍ ആന തീരുമാനിച്ചു. ഉറുമ്പിന്റെ വീട്ടില്‍ ചെന്നപ്പോഴതാ വീടിനു മുമ്പില്‍ ഒരു കൂമ്പാരം. ആന ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അത്‌ പിങ്കു നിറത്തിലുള്ള കുറെ തുണികളാണെന്നു മനസിലായി. അപ്പോഴാണ്‌ അതിനുള്ളില്‍നിന്നും അയ്യോ.... ശ്വാസം മുട്ടുന്നേ.... ആരെങ്കിലും രക്ഷിക്കണേ.. എന്ന ശബ്ദം കേട്ടത്‌. ആന പെട്ടെന്ന്‌ തുണിക്കെട്ടുകള്‍ എടുത്തുമാറ്റി. അപ്പോള്‍ ഉറുമ്പ്‌ അവശനായി തുണിക്കെട്ടിനടിയില്‍നിന്നും എണീറ്റു വന്നു. ഇതുകണ്ടിട്ട്‌ ഒന്നും മനസിലാവാതെ ആന ചോദിച്ചു? എടാ... എന്താ പറ്റിയത്‌.. നീയെങ്ങനെയാ ഈ തുണിക്കുള്ളിലകപ്പെട്ടത്‌.? അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ചേട്ടാ, ഞാന്‍ കഴിഞ്ഞദിവസം നമ്മുടെ കവലയിലൂടെ നടന്നു വരുമ്പോള്‍ കുറെ ആണുങ്ങളും പെണ്‍കുട്ടികളും തമ്മില്‍ വഴിയരികില്‍നിന്ന്‌ ഭയങ്കര വര്‍ത്തമാനം. ഇതു കണ്ട്‌ സഹിക്കാന്‍ വയ്യാതെ ഞാന്‍ അവരോടു പറഞ്ഞു, ഇന്നത്തോടെ ഇതൊക്കെ നിര്‍ത്തിക്കോണം, ഇനി മേലില്‍ ഇതാവര്‍ത്തിച്ചാല്‍ നിന്നെയൊക്കെ പിടിച്ചു കെട്ടിച്ചു വിടും. ഇതുകേട്ട്‌ അവിടെനിന്ന പിള്ളേര്‌ പെട്ടെന്നുതന്നെ ഓടിപ്പോയി. ഓടുന്ന വഴിക്ക്‌ ഒരുത്തന്‍ എന്നോടു വിളിച്ചു പറഞ്ഞു, എടാ.... പീക്കിരി ഉറുമ്പേ.... നിന്നെ ഞങ്ങള്‍ വാലന്റൈന്‍സ്‌ ദിനത്തില്‍കണ്ടോളാം.... നിനക്കു ഞങ്ങള്‍ ഒരു സമ്മാനം അയച്ചു തരുന്നുണ്ട്‌, നീ സൂക്ഷിച്ചോ..... ഇത്രയും പറഞ്ഞിട്ട്‌ ഉറുമ്പ്‌ ആനയോടു പറഞ്ഞു, അവന്‍മാര്‍ എനിക്ക്‌ അയച്ചുതന്ന തുണിക്കെട്ടുകളാ ഇതുമുഴുവന്‍, ഇതില്‍ നിറയെ അടിവസ്‌ത്രങ്ങളാ ചേട്ടാ...... എന്നിട്ട്‌ ഉറുമ്പ്‌ വളരെ വിഷമത്തോടുകൂടി അവിടെ തളര്‍ന്നിരുന്നു. അപ്പോള്‍ ആന ഉറുമ്പിനെ സമാധാനിപ്പിക്കാനായി അടുത്തേക്കു വന്നതും ഉറുമ്പ്‌ ചാടിയെണീറ്റ്‌ പൊട്ടിച്ചിരിച്ചതും ഒരുപോലെയായിരുന്നു. അതിശയത്തോടെ ആന ഉറുമ്പിനോടു ചോദിച്ചു, എടാ നിനക്കെന്താ പറ്റിയത്‌... പക്ഷേ ഉറുമ്പ്‌ ചിരി നിര്‍ത്തിയില്ല... ഉറുമ്പ്‌ ആര്‍ത്തു ചിരിക്കുകയാണ്‌,,, സഹികെട്ട്‌ ആന ഉറുമ്പിനോടു ചോദിച്ചു എടാ..... നീയെന്തിനാ ഇങ്ങനെ പൊട്ടിച്ചിരിക്കുന്നത്‌... അപ്പോള്‍ ചിരിയടക്കിക്കൊണ്ട്‌ ഉറുമ്പ്‌ പറഞ്ഞു, അതേ.... ഞാന്‍ ചേട്ടന്റെ കാര്യമോര്‍ത്തു പോയതാ. ആന ചോദിച്ചു, എന്റെ കാര്യമോര്‍ത്തെങ്ങനാ നിനക്കു ചിരിവന്നത്‌? ഇതുകേട്ട ഉറുമ്പു പറഞ്ഞു... ചേട്ടാ...
എന്റെ സ്ഥാനത്തു ചേട്ടനെങ്ങാനുമായിരുന്നെങ്കില്‍ ഈ വസ്‌ത്രങ്ങള്‍ അയച്ചു തന്നവന്‍മാര്‍ തെണ്ടിപ്പോയേനെ...

Monday, February 2, 2009

തീര്‍ഥാടനം

ഒരു നിലവിളി കേട്ടുകൊണ്ടാണ്‌ ആന ഉറക്കമുണര്‍ന്നത്‌. ശബ്ദം കേട്ട്‌ വീടിനു വെളിയിലേക്കിറങ്ങിയ ആന ഉറുമ്പിന്റെ ഭാര്യ ഒരു എഴുത്തും പിടിച്ചുകൊണ്ട്‌ കരഞ്ഞുവരുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. കാര്യം തിരക്കിയ ആനയോട്‌ ഉറുമ്പിന്റെ ഭാര്യ പറഞ്ഞു, എന്റെ ആനച്ചേട്ടാ... ഉറുമ്പേട്ടന്‍ തീര്‍ഥാടനത്തിനു പോയിരിക്കുകയാ... ഇനി ഒരു മാസം കഴിഞ്ഞേ വീട്ടിലേക്കുള്ളൂ എന്നൊരു എഴുത്തും എഴുതിവച്ച്‌ എന്റെ ഉറുമ്പേട്ടന്‍ പോയി... ആന ഉറുമ്പിന്റെ ഭാര്യയെ സമാധാനിപ്പിച്ചു. എന്നിട്ട്‌ പരിഹാരമുണ്ടാക്കാം എന്നു പറഞ്ഞിട്ട്‌ ഉറുമ്പിനെത്തിരക്കിയിറങ്ങി. ആന നടന്നു നടന്ന്‌ മംഗലാപുരംവരെയെത്തി. അപ്പോഴതാ ഒരാള്‍ എന്നെ കൊല്ലല്ലേ എന്നും പറഞ്ഞ്‌ നിലവിളിച്ചുകാണ്ട്‌ ഓടി വരുന്നു.... തൊട്ടുപിറകേ ഒരുപറ്റം ചെറുപ്പക്കാര്‍ കമ്പിവടിയും വടിവാളുമായി ഓടിവരുന്നുമുണ്ട്‌. ഓടിവരുന്നയാളെ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ്‌ അത്‌ ഉറുമ്പാണെന്ന്‌ ആനയ്‌ക്ക്‌ മനസിലായത്‌. പെട്ടെന്ന്‌ ആന ചിന്നം വിളിച്ചുകൊണ്ട്‌ റോഡിനു മുന്നിലേക്കിറങ്ങി. ആനയുടെ ചിന്നം വിളി കേട്ടതും കമ്പിവടിയും വാളുമായും മറ്റും വന്നവര്‍ ജീവനുംകൊണ്ട്‌ തിരിച്ചോടി. അപ്പോള്‍ ഉറുമ്പ്‌ അണച്ചുകൊണ്ട്‌ ആനയോടു പറഞ്ഞു... ആനച്ചേട്ടാ.... ചേട്ടന്‍ വന്നില്ലായിരുന്നെങ്കില്‍ അവര്‍ എന്നെ കൊന്നേനെ.... ഹൊ.... ഏതായാലും രക്ഷപെട്ടു. അപ്പോള്‍ ആന ചോദിച്ചു... നിന്നെയെന്തിനാ അവരെല്ലാംകൂടി ഓടിച്ചത്‌. എന്തിനാ അവര്‍ നിന്റെ പിറകേ കമ്പിയും വടിയുമായി ഓടിവന്നത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു. എന്റെ ചേട്ടാ... ഞാന്‍ ഒരു തീര്‍ഥാടനത്തിനായിറങ്ങിയതാ.... അങ്ങനെ നടന്നു വരുന്നവഴി ഒരു കെട്ടിടത്തില്‍ ചെറിയ ബഹളം കേട്ടു. എന്താണെന്നറിയാന്‍ ഞാനവിടേക്കു കയറി നോക്കി. അതാ ഇത്രയും പ്രശ്‌നമായത്‌. അപ്പോള്‍ ആന ചോദിച്ചു, കെട്ടിടത്തില്‍ കയറി നോക്കിയ നിന്നെയെന്തിനാ കുറേപ്പേര്‍ വാളും വടിയുമായി ഓടിച്ചത്‌. ഇതു കേട്ട ഉറുമ്പ്‌ ആനയോട്‌ ശ്വാസം വിട്ട്‌ നേരെ നിവര്‍ന്നുകൊണ്ട്‌ പറഞ്ഞു,... ചേട്ടാ... ഞാന്‍ എത്തി നോക്കിയ കെട്ടിടം ഒരു നിശാക്ലബായിരുന്നു. അവിടെ കുറേ ആണുങ്ങളും പെണ്ണുങ്ങളും ഡാന്‍സു ചെയ്യുന്നതുംകണ്ട്‌ ഞാനങ്ങനെ നില്‍ക്കുകയായിരുന്നു. പെട്ടെന്ന്‌ അവിടേക്ക്‌ കുറെപ്പേര്‍ ഓടിവന്ന്‌ അവടെയുണ്ടായിരുന്ന പെണ്ണുങ്ങളെയെല്ലാം തല്ലാന്‍ തുടങ്ങി. ഇതുകണ്ട്‌ എനിക്കു സഹിച്ചില്ല. അപ്പോള്‍ ഞാന്‍ അങ്ങോട്ടു കേറിച്ചെന്ന്‌ അവന്‍മാരോടു പറഞ്ഞു....... നിര്‍ത്തെടാ......... ധൈര്യമുണ്ടെങ്കില്‍ ആണുങ്ങളോടു പോരിനു വാടാ.... ഞാന്‍ ഇങ്ങനെ പറഞ്ഞതും.... എന്റെ ചേട്ടാ... പത്തമ്പതു ചെറുപ്പക്കാര്‍ വാളും വടിയും കുന്തവുമായി എന്റെ നേര്‍ക്കു പാഞ്ഞടുത്തു. ഒരു വിധത്തില്‍ ഞാനവിടുന്നു ജീവനുംകൊണ്ട്‌ ഓടി വരുകയായിരുന്നു. ഹൊ...... ചേട്ടന്‍ തക്ക സമയത്തു വന്നില്ലായിരുന്നെങ്കില്‍.... എന്നെ അവന്‍മാര്‍ ശരിയാക്കിയേനെ.

Friday, January 23, 2009

പുലി പ്രഭാകരാ.....

ശ്രീലങ്കന്‍ സേനയും തമിഴ്‌പുലികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്‌. ഇതിനിടെയാണ്‌ തമിഴ്‌പുലികളുടെ നേതാവ്‌ പ്രഭാകരന്‍ കേരളത്തിലേക്ക്‌ കടന്നിട്ടുണ്ടെന്ന വാര്‍ത്ത പ്രചരിച്ചത്‌. ഇതറിഞ്ഞയുടനേ ഉറുമ്പിനു തോന്നി പ്രഭാകരനെ പിടികൂടിയാല്‍ സര്‍ക്കാരിന്റെ അംഗീകാരവും പ്രശസ്‌തിയും കിട്ടും. ഉറുമ്പ്‌്‌ ഇക്കാര്യം ആനയോടു പറഞ്ഞു. ഇതുകേട്ട ആന ഉറുമ്പിനോടു പറഞ്ഞു... എടാ... നീ വേണ്ടാത്ത പണിക്കൊന്നും പോകേണ്ട.... പ്രഭാകരന്‍ വലിയ പുലിയാ... അവന്റെ കയ്യിലെങ്ങാനും പെട്ടാല്‍ നിന്നെ അവന്‍ പീസ്‌ പീസാക്കും. അതുകൊണ്ട്‌ ഇവിടെയെങ്ങാനും അടങ്ങിയിരിക്കാന്‍ നോക്ക്‌. ആനയുടെ ഉപദേശമൊന്നും കേള്‍ക്കാന്‍ ഉറുമ്പു കൂട്ടാക്കിയില്ല. ഉറുമ്പ്‌ പ്രഭാകരനെ കെണിയിലാക്കാനായി പുറപ്പെട്ടു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉറുമ്പിന്റെ യാതൊരു വിവരവുമില്ല. ആനയ്‌ക്ക്‌ ഉറുമ്പിന്റെ കാര്യമോര്‍ത്തപ്പോള്‍ വിഷമം തോന്നി. എന്തായാലും അവന്റെ വീടുവരെ പോകാന്‍ ആന തീരുമാനിച്ചു. അവിടെ ചെന്നപ്പോഴതാ ഉറുമ്പ്‌ ക്ഷീണിതനായി കിടക്കുന്നു. കാര്യം തിരക്കിയപ്പോള്‍ ഉറുമ്പു പറഞ്ഞു.എന്റെയൊരു ഒടുക്കത്തെ ബുദ്ധിയേ .ഞാന്‍ നമ്മുടെ ദാമുച്ചേട്ടന്റെ കടയില്‍ പോയി ഒരു മാപ്പും മേടിച്ച്‌ പ്രഭാകരനെപ്പിടിക്കാന്‍ പദ്ധതിയും തയാറാക്കി.എങ്ങനെ പോകണമെന്നു ചിന്തിച്ചപ്പോഴാണ്‌ നമ്മുടെ ജയനെ ഓര്‍മവന്നത്‌.പിന്നെ ഞാനൊന്നും ആലോചിച്ചില്ല.തയ്യല്‍ക്കാരന്‍ കിട്ടുണ്ണിയുടെ കടയില്‍പോയി ജയന്റെ ഒരു ഡ്രസും മേടിച്ച്‌ ഒരു ഹെലികോപ്‌ടറും വാടകയ്‌ക്കെടുത്ത്‌ ജയന്‍ സ്റ്റൈലില്‍ ഒരു കയറില്‍ത്തൂങ്ങി ഞാനങ്ങുപോയി.ജയന്റെ ഡയലോഗുകള്‍ പറഞ്ഞ്‌്‌ പുലിപ്രഭാകരനെ വെല്ലുവിളിച്ച്‌ ഞാന്‍ കുറേ തപ്പിനടന്നു. കുറേയങ്ങു പോയിക്കഴിഞ്ഞപ്പോള്‍ താഴെക്കൂടി പുലി പ്രഭാകരനും കൂട്ടരും പോകുന്നത്‌ ഞാന്‍ കണ്ടു.`പ്രഭാകരാാാാ....... ഞാനിതാ വരുന്നൂൂൂൂ.......`.എന്നു പറഞ്ഞ്‌ ഞാന്‍ താഴേയ്‌ക്കു ചാടി. പിന്നൊന്നും എനിക്ക്‌ ഓര്‍മയില്ല. അതെന്താടാ നീ ബോധംകെട്ടുപോയോ ആന ചോദിച്ചു.ഇല്ല ആനച്ചേട്ടാ .ഞാന്‍ പിടച്ചെഴുന്നേറ്റു നോക്കുമ്പോള്‍ നമ്മുടെ പുലി പ്രഭാകരന്‍ അതാ നില്‍ക്കുന്നു.തോക്കുംപിടിച്ച്‌ കൂടെ കുറേ തടിമാടന്‍മാരും.പ്രഭാകരന്‍ ആഞ്ഞെന്റെ കരണത്തിന്‌ ഒറ്റയടി കൂടെ ഒരു അലര്‍ച്ചയും .പോടാ വീട്ടില്‍....*@!*@!*@!*എന്റെ കണ്ണില്‍ പൊന്നീച്ച പറന്നു.പിന്നെയെനിക്ക്‌ ഒന്നും ഓര്‍മയില്ലെന്റെ ആനച്ചേട്ടാ....

ദേശീയ സ്‌കൂള്‍ മീറ്റ്‌

ഒളിമ്പിക്‌സിലും, സംസ്ഥാന കലാ-കായികമേളകളിലും സ്വര്‍ണം വാങ്ങിക്കൂട്ടിയതിനു തൊട്ടുപിന്നാലെയാണ്‌ ഉറുമ്പ്‌ ദേശീയ സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ പോയിരിക്കുന്നത്‌. ഇത്തവണ മറ്റൊരു പ്രത്യേകതകൂടി ദേശീയ സ്‌കൂള്‍ മീറ്റിനുണ്ട്‌. ഉറുമ്പിനോടൊപ്പം അത്‌ലറ്റിക്‌സ്‌ ഇനത്തില്‍ കേരളത്തിനുവേണ്ടി ആനയും മത്സരത്തിനുറങ്ങുന്നുണ്ട്‌. എന്തായാലും അത്‌ലറ്റിക്‌സ്‌ ഇനത്തില്‍ കേരളംതന്നെ സ്വര്‍ണം കൊയ്യുമെന്നാണ്‌ സ്‌പോര്‍ട്‌സ്‌ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌. മത്സരം തുടങ്ങാറായി. ആനയും ഉറുമ്പും അത്‌ലറ്റിക്‌സില്‍ 100 മീറ്റര്‍ ഇനത്തിലാണ്‌ മാറ്റുരയ്‌ക്കുന്നത്‌. സ്റ്റാര്‍ട്ടിംഗ്‌ പോയിന്റില്‍ ഇവരോടൊപ്പം മറ്റു നാലുപേര്‍കൂടി നിരന്നു നില്‍പ്പുണ്ട്‌. കാണികളുടെയെല്ലാം ശ്രദ്ധ ഉറുമ്പിലാണ്‌. കാരണം ഉറുമ്പ്‌ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഒളിമ്പിക്‌സില്‍വരെ പങ്കെടുത്തിട്ടുള്ളതിനാല്‍ ഉറുമ്പുതന്നെ ഇത്തവണയും ഒന്നാമതെത്തുമെന്നാണ്‌ ഏവരുടേയും വിശ്വാസം.എല്ലാവരും ഓടാന്‍ തയാറായി നില്‍ക്കുകയാണ്‌. പെട്ടെന്ന്‌ വെടിയൊച്ച മുഴങ്ങി. എല്ലാവരും ശരവേഗത്തില്‍ പായുകയാണ്‌. ട്രാക്കിന്റെ ഏതാണ്ട്‌ മധ്യഭാഗത്തെത്തിയപ്പോള്‍ ഉറുമ്പിനെ പിന്തള്ളിക്കൊണ്ട്‌ ആന മുമ്പില്‍ കയറി. കാണികളെല്ലാം മത്സരം ഹൃദയമിടിപ്പോടെ വീക്ഷിക്കുകയാണ്‌. കാരണം ഏറ്റവും വലിയ ഓട്ടക്കാരനായ ഉറുമ്പിനെ ആന തോല്‍പ്പിക്കുമെന്ന്‌ ഉറപ്പായി ക്കഴിഞ്ഞു. ഫിനിഷിംഗ്‌ പോയിന്റ്‌ അടുക്കാറായി. എന്നിട്ടും ഉറുമ്പ്‌ ആനയുടെ പിന്നിലാണ്‌. കാണികളെല്ലാം ആവേശപൂര്‍വം ഉച്ചത്തില്‍ കയ്യടിച്ചുകൊണ്ട്‌ മത്സരാര്‍ഥികളെ പ്രോത്സാഹിപ്പിക്കുകയാണ്‌. ഫിനിഷിംഗ്‌ പോയിന്റിന്‌ ഏതാണ്ട്‌ അഞ്ചു മീറ്റര്‍ ദൂരംകൂടിയേ ഇനി ബാക്കിയുള്ളൂ. ആന ഫിനിഷിംഗ്‌ പോയിന്റിന്റെ തൊട്ടടുത്തുവരെയെത്തി. പെട്ടെന്നാണ്‌ ഏറ്റവും മുമ്പില്‍ ഓടിക്കൊണ്ടിരുന്ന ആന മൂക്കുംകുത്തി താഴേക്കു മറിഞ്ഞു വീണത്‌. ആന വീണതും പിറകേ ഓടിക്കൊണ്ടിരുന്ന ഉറുമ്പ്‌ ഫിനിഷ്‌ ചെയ്‌തതും ഒരുപോലെയായിരുന്നു. മത്സരം വീക്ഷിച്ചുകൊണ്ടു നിന്നവര്‍ ആര്‍ത്തു വിളിച്ചു. വീണ്ടും ഉറുമ്പ്‌ ജയിച്ചിരിക്കുകയാണ്‌. അങ്ങനെ വിജയശ്രീലാളിതനായി നില്‍ക്കുന്ന ഉറുമ്പിന്റെയടുക്കലേക്ക്‌ മാധ്യമപ്രവര്‍ത്തകര്‍ ഓടിക്കൂടി. എന്നിട്ട്‌ ഉറുമ്പിനോട്‌ മത്സരത്തിന്റെ സ്വഭാവത്തേക്കുറിച്ചും മറ്റും അഭിപ്രായങ്ങള്‍തേടുകയാണ്‌. അപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍നിന്നും ഒരാള്‍ ഉറുമ്പിനോടു ചോദിച്ചു...., മത്സരത്തിന്റെ ഫിനിഷിംഗ്‌ പോയിന്റ്‌ അടുക്കാറായപ്പോഴേക്കും ആന ജയിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ.... താങ്കളാണ്‌ മികച്ച വിജയം കൈവരിച്ചത്‌.... പക്ഷേ ഇതെങ്ങനെ സാധിച്ചുവെന്ന്‌ ഒന്നുവിശദീകരിക്കാമോ?... അപ്പോള്‍ ഉറുമ്പ്‌ തലയുയര്‍ത്തി വളരെ ഗൗരവത്തില്‍ പറഞ്ഞു.... ഇതില്‍ പ്രത്യേകിച്ച്‌ വിശദീകരിക്കാനൊന്നുമില്ല. ഞാന്‍ വളരെ കഷ്ടപ്പെട്ട്‌ ഓടിയെത്തി ഫിനിഷ്‌ ചെയ്യുകയായിരുന്നു. അപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ പിന്നെയും ചോദിച്ചു.. പക്ഷേ താങ്കള്‍ അസാധ്യമെന്നു കരുതിയ കാര്യമാണ്‌ വളരെ ഞൊടിയിടയില്‍ നേടിയെടുത്തത്‌. ഇതെങ്ങനെയെന്നു ദയവായി പറയൂ..... പത്രപ്രവര്‍ത്തകരുടെ വീണ്ടും വീണ്ടുമുള്ള ചോദ്യം കേട്ട ഉറുമ്പ്‌ അവസാനം അവരോട്‌ തന്റെ വിജയരഹസ്യം പറയാന്‍ നിര്‍ബന്ധിതനായി. എന്നിട്ട്‌ ഉറുമ്പ്‌ പറഞ്ഞു.. അതേ... ആന ഫിനിഷിംഗ്‌ പോയിന്റിലെത്താറായപ്പോഴേക്കും തൊട്ടു പിറകേ ഓടിക്കൊണ്ടിരുന്ന ഞാന്‍ അവന്റെ വാലില്‍ പിടിച്ച്‌ ചെറുതായൊന്നു പിന്നോട്ടു വലിച്ചു. അപ്പോള്‍ അവന്‍ താഴെവീണു. അങ്ങനെ ഞാന്‍ ഓടി മുന്നില്‍ക്കയറി.